Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി (ഗുരു മാതാജി) സമാധിയായി

by Brave India Desk
Jun 7, 2025, 04:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരു ഈങ്കോയ്‌ മല ശ്രീലളിതാ മഹിളാസമാജം മഠാധിപതി ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി (ഗുരുമാതാജി) സമാധിയായി. ആയിരക്കണക്കിന് സാധകർക്ക് ശ്രീവിദ്യോപാസനയിലേക്ക് മാർഗ്ഗം കാട്ടിക്കൊടുത്ത പൂജ്യ മാതാജി സ്വാമി ശിവാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യയായിരുന്നു. ശ്രീ അദ്വയാനന്ദ സരസ്വതി സ്വാമികൾ സ്ഥാപിച്ച ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ മഠാധിപതിയായ ശ്രീലശ്രീ ലളിതാംബാ വിദ്യാംബാ സരസ്വതി മാതാജി ജാതിമത ഭേദമന്യേ ഭക്തർക്ക്  ജ്ഞാനത്തിൻ്റെയും ആത്മീയതയുടെയും മാതാവായിരുന്നു. ശ്രീ ലളിതാപരമേശ്വരിയുടെ പ്രത്യക്ഷസ്വരൂപമായാണ് ലോകമെമ്പാടുമുള്ള ഭക്തർ മാതാജിയെ കണ്ടിരുന്നത്.

1947 ഏപ്രിൽ 1-നാണ് തമിഴ്നാട്ടിലെ രാജപാളയത്ത് ധർമ്മരാജയുടെയും കാളിയമ്മാളിന്റെയും മകളായി മാതാജി ജനിച്ചത്. അദ്ധ്യാത്മികതയിലുള്ള അടങ്ങാത്ത ആഗ്രഹം മൂലം തൻ്റെ ഏഴാമത്തെ വയസ്സിൽ തന്നെ, 1954ൽ ശിവാനന്ദസ്വാമികളുടെ ആശ്രമത്തിലെത്തി. താത്താ സ്വാമി എന്നായിരുന്നു മാതാജി ശിവാനന്ദഗുരുദേവനെ വിളിച്ചിരുന്നത്. ഗുരുദേവൻ മകളേപ്പോലെ ആ കുഞ്ഞിനെ സംരക്ഷിച്ചു. പതിനൊന്നാമത്തെ വയസ്സിൽ അദ്ദേഹം മാതാജിക്ക് ശ്രീവിദ്യാ മന്ത്രദീക്ഷ നൽകി. പതിനാലാമത്തെ വയസ്സിൽ സന്യാസദീക്ഷയും നൽകി.  സ്വാമി ശിവാനന്ദ സരസ്വതി “ഗുരുഭക്ത രത്ന” എന്ന പദവി നൽകിയാണ് മാതാജിയെ  അനുഗ്രഹിച്ചത്.

Stories you may like

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

സതീശനെ നിശ്ചയിച്ചത് ഇസ്ലാമിക തീവ്രവാദി ഗ്രൂപ്പുകൾ ; കേരളം മുസ്ലീം തീവ്രവാദികളുടെ ഭരണത്തിലേക്കെന്ന് ഡോ. കെ. എസ്. രാധാകൃഷ്ണൻ

ശിവാനന്ദഗുരുദേവൻ്റെ ശിഷ്യനും ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ സ്ഥാപകനുമായ അദ്വയാനന്ദ സരസ്വതിയുടെ കീഴിൽ പഠനം തുടർന്ന മാതാജി തമിഴിലും സംസ്കൃതത്തിലും അഗാധ പാണ്ഡിത്യം നേടി. വേദ, വേദാന്ത, ആഗമശാസ്ത്രങ്ങളിൽ ആഴത്തിൽ അറിവ് നേടിയ മാതാജി എല്ലാ യജ്ഞങ്ങളും പൂജകളും നടത്തുന്നതിലും വൈദഗ്ദ്ധ്യം നേടി. ആത്മീയ പാതയിൽ ചരിക്കുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയിരുന്ന കാലത്തായിരുന്നു പൂജ്യ മാതാജി തൻ്റെ ആത്മീയ യാത്ര തുടങ്ങിയത്.

1966ൽ, തൻ്റെ പത്തൊമ്പതാം വയസ്സിൽ പൂജ്യ മാതാജി ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൻ്റെ മഠാധിപതിയായി സ്ഥാനമേറ്റു. ശ്രീ ലളിതാംബികാ ദേവിയെ പ്രതിഷ്ഠിച്ച ക്ഷേത്രത്തിലും ആശ്രമത്തിലും മുമുക്ഷുക്കളായി എത്തിച്ചേർന്ന അനേകം യോഗിനിമാർക്ക് മാതാജി സാധനാമാർഗ്ഗത്തിൽ വഴികാട്ടിയായി. ആശ്രമത്തിലെ യോഗിനികൾക്ക് എല്ലാ യജ്ഞങ്ങളും, പൂജാവിധികളും പഠിപ്പിച്ച് മന്ത്രദീക്ഷ നൽകി അനുഗ്രഹിച്ച മാതാജി വൈദിക ആഗമ തന്ത്ര ശാസ്ത്രങ്ങളിൽ സ്ത്രീകൾക്ക് അധികാരമില്ലെന്ന അന്ധവിശ്വാസത്തെ തുടച്ചുമാറ്റി. ഇന്ന് ആശ്രമത്തിലെ യജ്ഞങ്ങൾക്കും പൂജകൾക്കും യാഗങ്ങൾക്കുമെല്ലാം പൂർണ്ണമായും യോഗിനിമാരാണ് നേതൃത്വം നൽകുന്നത്. സന്യാസിനിമാരായ അനേകം ശിഷ്യർക്ക് അദ്ധ്യാത്മിക പാതയിൽ അങ്ങേയറ്റം വരെ ഗുരുവായി വഴികാട്ടിയ മാതാജി,  ലോകമെമ്പാടുമുള്ള ഗൃഹസ്ഥ ശിഷ്യർക്കും ശ്രീവിദ്യാ ദീക്ഷ നൽകി അനുഗ്രഹിച്ചു.

1963 ലാണ് ശ്രീ ലളിതാ മഹിളാ സമാജം ആശ്രമത്തിൽ ആദ്യത്തെ കുംഭാഭിഷേകം നടത്തിയത്. 1984 ൽ രണ്ടാമത്തെ കുംഭാഭിഷേകവും 1992-ൽ ശ്രീവിദ്യാ സമ്മേളനവും മഹാകുംഭാഭിഷേകവും നടത്തി. ശ്രീ മാതാജിയുടെ മാർഗ്ഗനിർദ്ദേശത്തിൽ 1996-ലും 2009-ലും ആശ്രമത്തിൽ കുംഭാഭിഷേകങ്ങൾ  നടന്നിരുന്നു.

ഒന്നരക്കോടി മന്ത്ര പുരശ്ചരണം പൂർത്തിയാക്കിയ പൂജ്യ മാതാജിയുടെ സങ്കൽപ്പശക്തിയാൽ 2015 ഡിസംബർ 25 ന് ലോകത്ത് വളരെ അപൂർവ്വമായി മാത്രം നടത്തപ്പെടുന്ന, യജ്ഞങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന “മഹായാഗം” ശ്രീ ലളീതാ മഹിളാ സമാജം ആശ്രമത്തിൽ വച്ച് നടന്നു.  ഏകദേശം 70,000 ഭക്തർ ഈ മഹായാഗത്തിൽ പങ്കെടുക്കുകയും ശ്രീ ലളിതാ ത്രിപുരസുന്ദരിയുടെ അനുഗ്രഹം നേടുകയും ചെയ്തു.

അപാല ആത്രേയി, വിശ്വവാര ആത്രേയി, വാഗംഭൃണി, ഘോഷാകാക്ഷീവതി മുതലായ മന്ത്ര ദ്രഷ്ടാക്കളായ വനിതാ രത്നങ്ങളുടെ, വനിതാ ഗുരുപരമ്പരയുടെ ജീവിക്കുന്ന ദൃഷ്ടാന്തമായി ഇന്ന് ശ്രീ ലളിതാ മഹിളാ സമാജവും പൂജ്യ മാതാജിയും നിലകൊള്ളുന്നു. ശരീരം ഉപേക്ഷിച്ചെങ്കിലും സത്യജ്ഞാനമാർഗ്ഗത്തിൽ വഴികാട്ടിയായി ശിഷ്യർക്ക് മാതാജിയുടെ ദിവ്യ സാന്നിദ്ധ്യം എന്നും നിലനിൽക്കും.

Tags: dead
Share13TweetSendShare

Latest stories from this section

പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും: സഭയിൽ സതീശനും പിണറായിയും വീണ്ടും നേർക്കുനേർ!

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

‘ലീഗ് ഭരിക്കും കേരളമണ്ണിൽ, ലീഗ് പറയും നിയമങ്ങൾ’: വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും തെറിവിളിച്ച് ലീഗ് പ്രവർത്തകർ

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

Discussion about this post

Latest News

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

സത്യത്തിന്റെ കണിക പോലുമില്ല, വിദേശയാത്രയ്ക്ക് പോകുന്നവർക്ക് എട്ടിന്റെ പണി? സത്യാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഋതുരാജിന് തന്ത്രം പിഴച്ചു, ലഖ്‌നൗവിൽ ചെന്നൈ കരിഞ്ഞു; ക്യാപ്റ്റനെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ച് ബദരീനാഥ്

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

ഇന്ത്യയെ കാക്കാൻ മോദിയുടെ വമ്പൻ നീക്കം! യുഎഇയിൽ നിന്നും 3 കോടി ബാരൽ അസംസ്കൃത എണ്ണരാജ്യത്തേക്ക്

അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; റൺറേറ്റ് ചതിക്കുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തൂക്കുപാലത്തിൽ, ഇനി അത് സംഭവിക്കണം

അഞ്ചാം സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്ക്; റൺറേറ്റ് ചതിക്കുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ തൂക്കുപാലത്തിൽ, ഇനി അത് സംഭവിക്കണം

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവനെന്തു പ്രയോജനം;സന്ദീപ് വാര്യർക്ക് ശങ്കു ടി ദാസിന്റെ മറുപടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

നീറ്റ് പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ ; കെമിസ്ട്രി പ്രൊഫസർ പി.വി. കുൽക്കർണി പരീക്ഷാ നടത്തിപ്പ് പാനൽ അംഗം ; ചോർത്തിയത് കോച്ചിംഗ് ക്ലാസിന് വേണ്ടി

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സുപ്രീംകോടതിയും ; ജഡ്ജിമാർക്ക് കാർപൂളിങ്, ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ വിചാരണ, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

ബാബറി മസ്ജിദ് വിധിക്ക് തുല്യം ; ഭോജ്ശാല കോടതിവിധിയിൽ കടുത്ത വിമർശനവുമായി അസദുദ്ദീൻ ഒവൈസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies