ഭർതൃവീട്ടിൽ നിന്നും ഭർത്താവിൽ നിന്നും മാനസികപീഡനമേറ്റ് ജീവനൊടുക്കിയ യുവതിയുടെ ഫോൺ സംഭാഷണം പുറത്ത്. കൊല്ലം ശൂരനാട് സ്വദേശിയായ രേഷ്മ എന്ന 29 കാരിയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഭർതൃവീട്ടിൽ വച്ച് ജീവനൊടുക്കിയത്.യുവതി,രേഷ്മ അച്ഛനെ ഫോണിൽ വിളിച്ച് കരഞ്ഞ് സങ്കടങ്ങൾ പറയുന്നതാണ് പുറത്തായിരിക്കുന്നത്. സന്തോഷത്തോടെ ഭർതൃവീട്ടുകാർ ജീവിക്കാൻ സമ്മതിക്കില്ലെന്നും തന്നെ വേണ്ടാത്ത ഒരാളോട് താനെന്തിനാ കെഞ്ചി നിൽക്കുന്നതെന്നും രേഷ്മ ചോദിക്കുന്നു. ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാമെന്നും രേഷ്മ പറയുന്നുണ്ട്.
1000 രൂപ കൊടുത്താൽ ഭർത്താവിന് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്‌നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാൻ വയ്യെന്നും കഴിക്കുന്ന ആഹാരത്തിന് വരെ കണക്കാണെന്നും രേഷ്മ പറയുന്നു. മകൾ സങ്കടങ്ങൾ വിവരിക്കുമ്പോൾ നിന്റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷമെന്നും മകൾ വിഷമിക്കരുതെന്നും സമാധാനമായിരിക്കാനും അച്ഛൻ പറയുന്നുണ്ട്.
പുറത്ത് വന്ന ഫോൺ സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങൾ
സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവർ സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എൻറെ സ്വന്തം കാലിൽ നിൽക്കാൻ ഞാൻ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളർത്താൻ. ആണ് ഉണ്ടെങ്കിൽ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാൻ പറ്റുള്ളോ? ഞാൻ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാൾ ആ സ്വർണമെല്ലാം എടുത്ത് തരുമ്പോൾ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീർത്ത് മിച്ചമുണ്ടെങ്കിൽ അതുകൊണ്ട് ഞാൻ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാൻ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്.1000 രൂപ കൊടുത്താൽ ഭർത്താവിന് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്‌നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാൻ വയ്യ. അയാൾ മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാൾ മാറിയിട്ടില്ല. അയാൾ എൻറെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്ര മാത്രം സന്തോഷിച്ചെന്ന് അറിയാമോ? പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു. 300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ.. ഞാനെന്റെ… എനിക്ക് പറയാൻ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ. അയാളുടെ അച്ഛൻ എൻറെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാൻ നിൽക്കുന്നതെന്ന്… മടുത്തു”
2018 ലായിരുന്നു രേഷ്മയുടെ വിവാഹം. സംസ്‌കാര ചടങ്ങുകളിലൊന്നും ഭർതൃവീട്ടുകാർ കൊണ്ട് വന്നിരുന്നില്ല. അറുവയസുള്ള മകനെ പോലീസ് സഹായത്തോടെയാണ് എത്തിച്ചതെന്ന് കുടുംബം ആരോപിക്കുന്നു.













Discussion about this post