Tuesday, March 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

കൊല്ലത്ത് നിന്നും കൊട്ടാരത്തിലേക്ക്,34ാം വയസിൽ ആഡംബരത്തിൻ്റെ അവസാനവാക്ക്; തിഹാർ ജയിലിലുള്ളിൽ ചോരതുപ്പി മരണം

by Brave India Desk
Dec 27, 2025, 11:55 am IST
in Business
Share on FacebookTweetWhatsAppTelegram

പ്രശസ്ത കശുവണ്ടി വ്യവസായി ജനാർദ്ദനൻ പിള്ളയുടെ മകൻ രാജൻ പിള്ളയ്ക്ക് തന്റെ പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യം മാത്രം പോരായിരുന്നു. കടലുകൾക്കപ്പുറം തന്റെ പേര് മുഴങ്ങണമെന്ന വാശിയായിരുന്നു അദ്ദേഹത്തിനെപ്പോഴും . 1970-കളിൽ തന്റെ സ്വപ്നങ്ങൾക്ക് ചിറകുനൽകാൻ അദ്ദേഹം സിംഗപ്പൂരിലേക്ക് പറന്നു. അവിടെ ‘ഒലെ’ (Ole) എന്ന പേരിൽ നിലക്കടലയും ചിപ്‌സും പായ്ക്ക് ചെയ്തു വിറ്റുതുടങ്ങിയപ്പോൾ, ലോകം പിന്നീട് തന്നെ ‘ബിസ്ക്കറ്റ് രാജാവ്’ എന്ന് വിളിക്കുമെന്ന് അദ്ദേഹം പോലും കരുതിയിരുന്നില്ല. പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളുടെ വിപണി പിടിച്ചടക്കി കൊണ്ടാണ് തന്റെ ജൈത്രയാത്ര തുടങ്ങിയത്. അത് വെറുമൊരു തുടക്കം മാത്രമായിരുന്നു.

ഭാഗ്യവും ബുദ്ധിയും ഒത്തുചേർന്നപ്പോൾ, ആഗോള ഭീമനായ നബിസ്കോയുമായി ചേർന്ന് 34-ാം വയസ്സിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ബിസ്ക്കറ്റ് നിർമ്മാതാക്കളായ ബ്രിട്ടാനിയയുടെ നിയന്ത്രണം കൈക്കലാക്കി അദ്ദേഹം ആളുകളെ വിസ്മയിപ്പിച്ചു . ലോകം അദ്ദേഹത്തെ ‘ബിസ്‌ക്കറ്റ് രാജാവ്’ എന്ന് വിളിച്ചു. ആഡംബരത്തിന്റെ അവസാന വാക്കായിരുന്നു രാജൻ പിള്ളയുടെ ജീവിതം; സ്വന്തമായി ലിയർ ജെറ്റ് വിമാനങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊട്ടാരസമാനമായ വീടുകൾ, ശതകോടികളുടെ ആസ്തി. എന്നാൽ ആ നക്ഷത്രത്തിളക്കത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.

Stories you may like

ഭാരതത്തെ കൊള്ളയടിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി പൂട്ടിക്കെട്ടി! 170 വർഷത്തിന് ശേഷം വീണ്ടും അന്ത്യം; സഞ്ജീവ് മേത്തയുടെ ‘മധുരപ്രതികാരം’ പാതിവഴിയിൽ അവസാനിച്ചു

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3700 കോടിയുടെ ആഡംബര വസതി കണ്ടുകെട്ടി ഇഡി!; 15,000 കോടിയുടെ തട്ടിപ്പ് കേസില് കുരുക്ക് മുറുകുന്നു

ബിസിനസ്സ് പങ്കാളികളുമായുള്ള തർക്കങ്ങളും വിദേശത്തെ നിയമക്കുരുക്കുകളും രാജൻ പിള്ളയുടെ സാമ്രാജ്യത്തിൽ വിള്ളലുകൾ വീഴ്ത്തി. സിംഗപ്പൂർ കോടതിയുടെ ശിക്ഷാ നടപടികളിൽ നിന്ന് രക്ഷപ്പെടാൻ 1995-ൽ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ, ആ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമായിരുന്നു കൂടെയുണ്ടായിരുന്നത്.  1995 ജൂലൈ 4-ന് ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ച് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോൾ, ആ ശതകോടീശ്വരൻ ശാരീരികമായി തകർന്നുപോയിരുന്നു. തിഹാർ ജയിലിന്റെ കറുത്ത ഇരുമ്പഴികൾക്കുള്ളിലേക്ക് അദ്ദേഹത്തെ വലിച്ചെറിഞ്ഞപ്പോൾ, തന്റെ രോഗാവസ്ഥ പരിഗണിച്ച് മെച്ചപ്പെട്ട ചികിത്സ നൽകണമെന്ന് അദ്ദേഹം കോടതിയിൽ ആവർത്തിച്ചു യാചിച്ചു. എന്നാൽ അന്നത്തെ ഭരണസംവിധാനം ആ വിലാപങ്ങളെ അവഗണിച്ചു. ജയിലിന്റെ തറയിൽ കിടന്ന് വേദന കൊണ്ട് പുളഞ്ഞ അദ്ദേഹത്തെ ഒടുവിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. ജൂലൈ 7-ന്, ശ്വാസനാളത്തിൽ രക്തം കട്ടപിടിച്ച്, ശ്വാസം മുട്ടി ആ ബിസ്ക്കറ്റ് രാജാവ് മരണത്തിന് കീഴടങ്ങി. കോടികൾ ആസ്തിയുള്ള ഒരാൾക്ക് ആവശ്യമായ വൈദ്യസഹായം നൽകാൻ കഴിയാതെ പോയ ഭരണകൂടത്തിന്റെ അനാസ്ഥ ഇന്ത്യയെ ഒന്നാകെ നാണം കെടുത്തി.

രാജൻ പിള്ളയുടെ ദയനീയമായ ആ അന്ത്യം വെറുതെയായില്ല; അത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ മാറ്റിമറിച്ചു. ജസ്റ്റിസ് ലീല സേത്ത് കമ്മീഷന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ജയിലുകളിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം നിർബന്ധമാക്കി. തടവുകാർക്ക് സ്വന്തം ഡോക്ടറെ കാണാനുള്ള അവകാശം ഉൾപ്പെടെയുള്ള വിപ്ലവകരമായ ജയിൽ പരിഷ്കാരങ്ങൾ അദ്ദേഹത്തിന്റെ മരണത്തിന് ശേഷമാണ് ഇന്ത്യയിൽ നടപ്പിലായത്.

അദ്ദേഹം പടുത്തുയർത്തിയ സാമ്രാജ്യത്തിന്റെ ബാക്കിപത്രം ഇന്ന് സഹോദരൻ രാജ്‌മോഹൻ പിള്ളയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഏകദേശം 2500 കോടി രൂപയുടെ വിറ്റുവരവുള്ള ‘ബീറ്റാ ഗ്രൂപ്പ്’ (Beta Group) ഇന്ന് രാജൻ പിള്ളയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു. 20-ലധികം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഈ ഗ്രൂപ്പ് ഭക്ഷ്യമേഖലയിൽ ഇപ്പോഴും കരുത്തുറ്റ ശക്തിയാണ്. തന്റെ ജ്യേഷ്ഠന്റെ ഓർമ്മയ്ക്കായി രാജ്‌മോഹൻ പിള്ള സ്ഥാപിച്ച ‘രാജൻ പിള്ള ഫൗണ്ടേഷൻ’ ഇന്നും കല, കായികം, സാമൂഹ്യ സേവനം എന്നീ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നു. ആഡംബരത്തിന്റെ നെറുകയിൽ നിന്ന് ആരും നോക്കാനില്ലാത്ത മരണത്തിന്റെ ഗർത്തത്തിലേക്ക് വീണ രാജൻ പിള്ളയുടെ കഥ, ബിസിനസ്സ് ലോകത്തെ ഏറ്റവും വലിയ പാഠപുസ്തകമായി ഇന്നും നിലനിൽക്കുന്നു.

Tags: biscuit king rajan pillaibiscuit kingrajan pillai
ShareTweetSendShare

Latest stories from this section

ലോകത്താര് സ്വർണം വാങ്ങിയാലും ഇത്തിരി ലാഭം ഞങ്ങൾക്ക്;പൊന്ന് കൊണ്ട് അമ്മാനമാടുന്ന ബഹുരാഷ്ട്ര കമ്പനി

കുതിച്ചുചാടി സ്വർണ്ണവും വെള്ളിയും! ഒറ്റദിവസം കൊണ്ട് സ്വർണ്ണത്തിന് കൂടിയത് 1300 രൂപയിലധികം; വെള്ളിക്ക് വൻ വിലക്കയറ്റം; വിപണിയിൽ സംഭവിച്ചതെന്ത്?

അന്ന് ഒന്നിച്ചുനിന്നു, ഇന്ന് നേർക്കുനേർ;ഹീറോ ഹോണ്ട: തകർന്ന ആ വലിയ സൗഹൃദത്തിന്റെ കഥ!

അന്ന് ഒന്നിച്ചുനിന്നു, ഇന്ന് നേർക്കുനേർ;ഹീറോ ഹോണ്ട: തകർന്ന ആ വലിയ സൗഹൃദത്തിന്റെ കഥ!

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ചാക്കോച്ചൻ്റെ ചുവന്ന സ്‌പ്ലെണ്ടറും; യുവാക്കളുടെ ഹൃദയം കവർന്ന ബൈക്ക് …..ഹോണ്ടയുടെ കരുത്തും ഹീറോയുടെ വിശ്വാസവും

ബ്രിട്ടീഷുകാരൻ സെെക്കളിൽ കൊണ്ടുനടന്നുവിറ്റ നീലലായനി:  90% ഇന്ത്യൻ വിപണിയും കൈക്കലാക്കിയ ആ ‘വളഞ്ഞ കുപ്പി

ബ്രിട്ടീഷുകാരൻ സെെക്കളിൽ കൊണ്ടുനടന്നുവിറ്റ നീലലായനി:  90% ഇന്ത്യൻ വിപണിയും കൈക്കലാക്കിയ ആ ‘വളഞ്ഞ കുപ്പി

Discussion about this post

Latest News

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

യുപിഎസ്‌സി ലിസ്റ്റിൽ ഒരൊറ്റ ആകാൻക്ഷ സിംഗ് മാത്രം; 301-ാം റാങ്കിലെ അവകാശവാദത്തിൽ മൗനം വെടിഞ്ഞ് കമ്മീഷൻ!

എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി ; ക്ഷാമവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യം

എൽപിജി റീഫിൽ ബുക്കിംഗ് സമയം 25 ദിവസമായി നീട്ടി ; ക്ഷാമവും പൂഴ്ത്തിവെപ്പും തടയുക ലക്ഷ്യം

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

വന്ദേ ഭാരത് പിറക്കുന്നത് ഇങ്ങനെ; ചെന്നൈ ഫാക്ടറിക്കുള്ളിലെ അത്ഭുതക്കാഴ്ചകൾ പുറത്ത്!;ഇന്റർനെറ്റിൽ തരംഗമായി നിർമ്മാണ വീഡിയോ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഭീകരവാദി ഒരിക്കലും സുഹൃത്താവില്ല, ഇന്ത്യയ്ക്ക് ജയ് ഹിന്ദ്!”; പാകിസ്താനെ നാണം കെടുത്തി അതിർത്തി ഗാന്ധിയുടെ കൊച്ചുമകൻ! ടി20 ലോകകപ്പ് വിജയത്തിൽ പുകഴ്ത്തൽ

ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ; മനുഷ്യന്റെ അസ്ഥികൾ പോലും ഉരുക്കുന്ന മാരക രാസവസ്തു

ഇസ്രായേൽ വൈറ്റ് ഫോസ്ഫറസ് ഷെല്ലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായി റിപ്പോർട്ട് ; മനുഷ്യന്റെ അസ്ഥികൾ പോലും ഉരുക്കുന്ന മാരക രാസവസ്തു

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

ഫിലിപ്പീൻസിന് പിന്നാലെ ഇന്തോനേഷ്യയും; ലോകം വിറയ്ക്കുന്ന ‘ബ്രഹ്മോസ്’ ഇനി ജക്കാർത്തയ്ക്കും! ഇന്ത്യയുമായി നിർണ്ണായക കരാർ ഒപ്പിട്ടു

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

മോദിജി വിചാരിച്ചാൽ  ഒരൊറ്റ ഫോൺ കോളിൽ ഈ യുദ്ധം തീരും”;  ഇസ്രയേലിനെയും ഇറാനെയും വിളിച്ചാൽ മതി;യുഎഇ സ്ഥാനപതി

ഭാരതത്തെ തകർക്കാൻ പാകിസ്താന്റെ ‘ഡീപ് ഫേക്ക്’ കളി; ഇറാൻ കപ്പലിന്റെ ലൊക്കേഷൻ ഇസ്രയേലിന് ചോർത്തി നൽകിയെന്ന് വ്യാജപ്രചരണം; മറുപടിയുമായി ഇന്ത്യ

ഭാരതത്തെ തകർക്കാൻ പാകിസ്താന്റെ ‘ഡീപ് ഫേക്ക്’ കളി; ഇറാൻ കപ്പലിന്റെ ലൊക്കേഷൻ ഇസ്രയേലിന് ചോർത്തി നൽകിയെന്ന് വ്യാജപ്രചരണം; മറുപടിയുമായി ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies