ടെഹ്റാൻ: ഇറാനിൽ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളിൽ ഇടപെടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് കടുത്ത ഭാഷയിൽ മറുപടി നൽകി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാൻ ഒരിക്കലും ശത്രുവിന് മുന്നിൽ കീഴടങ്ങില്ലെന്നും, ദൈവകൃപയാൽ ശത്രുക്കളെ മുട്ടുകുത്തിക്കുമെന്നും ഖമേനി വ്യക്തമാക്കി. പ്രക്ഷോഭകർക്ക് നേരെ ഇറാൻ വെടിയുതിർത്താൽ അമേരിക്ക രക്ഷയ്ക്കെത്തുമെന്ന ട്രംപിന്റെ പ്രസ്താവനയാണ് ഇറാനെ ചൊടിപ്പിച്ചത്.
വെള്ളിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്. “സമാധാനപരമായി പ്രതിഷേധിക്കുന്നവർക്ക് നേരെ ഇറാൻ വെടിയുതിർക്കുകയോ അവരെ വധിക്കുകയോ ചെയ്താൽ അമേരിക്ക രക്ഷയ്ക്കെത്തും,” എന്നായിരുന്നു ട്രംപിന്റെ പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഷിയാ അവധിദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ ഖമേനി നിലപാട് വ്യക്തമാക്കിയത്.
രാജ്യത്ത് പടരുന്ന പ്രതിഷേധങ്ങൾക്ക് പിന്നിലെ സാമ്പത്തിക കാരണങ്ങൾ ഖമേനി അംഗീകരിച്ചു. വിലക്കയറ്റത്തിലും സാമ്പത്തിക മാന്ദ്യത്തിലും വലയുന്ന വ്യാപാരികൾ പ്രതിഷേധിക്കുന്നത് ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നപരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥർ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, പ്രതിഷേധത്തെ മറയാക്കി അക്രമം അഴിച്ചുവിടുന്ന ‘കലാപകാരികളെ’ നിലയ്ക്ക് നിർത്തുമെന്നും ഖമേനി മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പ്രതിഷേധം ഇപ്പോൾ ഇരുപത്തിയഞ്ചോളം നഗരങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. ഇതുവരെയുള്ള സംഘർഷങ്ങളിൽ എട്ടുപേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകൾ













Discussion about this post