പശ്ചിമേഷ്യയ്ക്ക് പിന്നാലെ ഏഷ്യൻ മേഖലയിലും യുദ്ധഭീതി പടർത്തി പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. പാകിസ്താന്റെ സൈനിക താവളത്തിന്നേരെ തങ്ങളുടെ വ്യോമസേന ഡ്രോൺ ആക്രമണം നടത്തിയതായി താലിബാൻ ഔദ്യോഗികമായിപ്രഖ്യാപിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ തന്ത്രപ്രധാനമായ കോഹട്ട് സൈനിക കോട്ടയ്ക്ക്(Kohat military fort) നേരെയാണ് താലിബാൻ പ്രതിരോധ മന്ത്രാലയം പ്രഹരമേൽപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ പാക് സൈന്യത്തിന്റെ കമാൻഡ് സെന്റർ, ആയുധപ്പുരകൾ, സൈനിക ബാരക്കുകൾ എന്നിവ തകർത്തതായും വൻതോതിൽ ആൾനാശവുംനാശനഷ്ടങ്ങളും ഉണ്ടായതായും താലിബാൻ അവകാശപ്പെട്ടു.
താലിബാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖ്വാറസ്മി ആക്രമണത്തിന്റെ ദൃശ്യങ്ങൾസോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ (X) പങ്കുവെച്ചു. താലിബാൻ വ്യോമസേന നടത്തിയ ഈമിന്നലാക്രമണം പാകിസ്താന്റെ പക്കൽ നിന്നുള്ള പ്രകോപനങ്ങൾക്കുള്ള മറുപടിയാണെന്ന്അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ കാബൂൾ,കാണ്ഡഹാർ, പക്തിയ, പക്തിക എന്നീഅഫ്ഗാൻ പ്രവിശ്യകളിൽ പാക് സൈന്യം ബോംബാക്രമണം നടത്തിയിരുന്നു.ഇതിന്പ്രതികാരമായാണ് പാക് മണ്ണിൽ കയറിയുള്ള താലിബാൻ്റെ ഈ തിരിച്ചടി. എന്നാൽ താലിബാൻ്റെഅവകാശവാദങ്ങളെക്കുറിച്ച് പാകിസ്താൻ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡ്യൂറൻഡ് ലൈൻ അതിർത്തി തർക്കം രൂക്ഷമായതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധംപൂർണ്ണമായും വഷളായിരിക്കുകയാണ്. തീവ്രവാദികളെ സഹായിക്കുന്നു എന്നാരോപിച്ച്പാകിസ്താൻ അഫ്ഗാൻ അതിർത്തികളിൽ വ്യോമാക്രമണം നടത്തുന്നത് പതിവാക്കിയിട്ടുണ്ട്. ഇതിന്ഡ്രോണുകൾ ഉപയോഗിച്ച് താലിബാൻ മറുപടി നൽകാൻ തുടങ്ങിയത് ദക്ഷിണേഷ്യൻ സുരക്ഷാമേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. താലിബാൻ ഭരണകൂടം ആധുനികആയുധങ്ങളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടിക്കാൻ തുടങ്ങിയത് പാക് സൈന്യത്തെപ്രതിരോധത്തിലാക്കിയിട്ടുണ്ട്.










