Friday, June 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

by Brave India Desk
May 1, 2026, 06:38 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഒരു സിനിമയുടെ ദൈർഘ്യം എത്ര നേരമായിരിക്കും? ഒന്നര മണിക്കൂർ രണ്ട് മണിക്കൂർ ഒകെ ആയിരിക്കും അല്ലെ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ ആയിരിക്കും നമുക്ക് ഒരു നല്ല സിനിമ അനുഭവം കിട്ടി എന്ന് പറയാൻ സാധിക്കുക. അല്ലാത്തപക്ഷം സിനിമയുടെ കഥ മനസിലാക്കാതെ എവിടെയൊക്കെയോ നമുക്ക് ഒരു ആശയക്കുഴപ്പം ഉണ്ടായെന്ന് വരാം.

എന്നാൽ സിനിമയുടെ എഴുത്തുകാരനൊപ്പം അല്ലെങ്കിൽ അയാൾക്ക് ഒരുപടി മുകളിൽ ചിന്തിക്കുന്ന നമ്മുടെ ഇതിഹാസങ്ങളായ പാട്ടെഴുത്തുകാർക്ക് സിനിമയിലെ കഥ എന്താണെന്ന് മനസിലാക്കി കൊടുക്കാൻ വെറും ഒന്നോ രണ്ടോ വരിയുടെ ആവശ്യമേ ആകെ വരുന്നുള്ളു. കൈതപ്രം തിരുമേനിയും, ഗിരീഷ് പുത്തഞ്ചേരിയും, ശ്രീകുമാരൻ തമ്പിയും പോലെ ഉള്ള നമ്മുടെ അഭിമാനങ്ങളായ ചലച്ചിത്രഗാന രചയിതാക്കൾക്ക് സിനിമയുടെ ആശയം എന്താണെന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ അവർ അത് പാട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒളിപ്പിച്ചുവെക്കും.

Stories you may like

എന്റെ അപ്പൻ ജലപാനം പോലും ചെയ്തിട്ടുണ്ടാകില്ല; സെന്റിമെന്റ്സ് സീനിൻ പിന്നാലെ പിറന്നത് ക്ലിഷേകളെ തകർത്ത രംഗം; ‘ഛോട്ടാ മുംബൈ’യിലെ ആ അഡാർ സീൻ

ഫ്രീയായി ഫുഡ് അടിക്കാൻ ലാലേട്ടൻ ഇറക്കിയ ആ ‘ഫ്രണ്ട്ഷിപ്പ് കാർഡ്’; ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡായി കത്തുന്ന ‘സെബാസ്റ്റ്യൻ’ സീൻ

അങ്ങനെ ഉള്ള ഒരുപാട് പാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും നിങ്ങളിൽ ചിലരെങ്കിലും കിളിയെക്കുറിച്ച് ആണെന്ന് ആണെന്ന് വിചാരിച്ച, എന്നാൽ സിനിമയുടെ കഥ മുഴുവൻ ഒളിപ്പിച്ച രണ്ട് സിനിമകൾ നമുക്ക് നോക്കാം.

* വിയറ്റ്നാം കോളനി- മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ, സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ 1992-ൽ പുറത്തിറങ്ങിയ ‘വിയറ്റ്നാം കോളനി’ എന്ന ക്ലാസിക് ചിത്രത്തിന്റെ കഥാസംഗ്രഹം താഴെ നൽകുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച എന്റർടെയ്നറുകളിൽ ഒന്നായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

വൻകിട നിർമ്മാണ കമ്പനിയായ കൽക്കട്ട കൺസ്ട്രക്ഷൻ കമ്പനി, എറണാകുളത്തെ ‘വിയറ്റ്നാം കോളനി’ എന്ന ചേരി പ്രദേശം വിലയ്‌ക്കെടുത്ത് അവിടെ വലിയൊരു ബഹുനില മന്ദിരം പണിയാൻ പദ്ധതിയിടുന്നു. എന്നാൽ വർഷങ്ങളായി അവിടെ താമസിക്കുന്ന പാവപ്പെട്ട കോളനി നിവാസികൾ അവിടം വിട്ടുപോകാൻ തയ്യാറായിരുന്നില്ല. ഗുണ്ടകളെ ഉപയോഗിച്ച് അവരെ ഒഴിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളും പരാജയപ്പെടുന്നു. തുടർന്ന്, തന്ത്രപരമായി കോളനിക്കാരെ സ്വാധീനിച്ച് അവിടെ നിന്നും മാറ്റാൻ കമ്പനി തങ്ങളുടെ രണ്ട് ജീവനക്കാരെ അവിടേക്ക് അയക്കാൻ തീരുമാനിക്കുന്നു. ജി. കൃഷ്ണമൂർത്തി (മോഹൻലാൽ), കെ.കെ. ജോസഫ് (ഇന്നസെന്റ്) എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് വിയറ്റ്നാം കോളനിയിലേക്ക് പോകാൻ നിയോഗിക്കപ്പെടുന്നത്. നാടകമെഴുത്തുകാരാണെന്ന വ്യാജേന അവർ കോളനിയിൽ എത്തുകയും, കോളനിയിലെ പ്രധാനിയായ പട്ടാളം മാധവിയുടെ (കെ.പി.എ.സി ലളിത) വീട്ടിൽ വാടകയ്ക്ക് താമസമാക്കുകയും ചെയ്യുന്നു.

ശേഷം കോളനി ഒഴിപ്പിക്കാൻ മോഹൻലാൽ നടത്തുന്ന ശ്രമങ്ങളും അയാൾ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളും പിന്നെ എന്താണ് നടക്കുന്നത് എന്നുമാണ് സിനിമ. ചിത്രത്തിലെ “ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ വേടൻ കുരുക്കും കടങ്കഥ ഇക്കഥ” എന്ന ഗാനം ഇനി ശ്രദ്ധിച്ചാൽ മനസിലാകും അത് ആ കോളനിയിൽ ഉള്ള ആളുകളുടെ അവസ്ഥയാണെന്ന്. അതിലെ വരികളിലെ ” മാനത്തു നിന്നും മാടത്തെയുണ്ണാൻ നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി ആ വലയ്ക്കുള്ളിൽ ജീവൻ കൊതിക്കും” എന്ന ഭാഗത്ത് മോഹന്ലാലിനെയാണ് മാടത്തയോട് ഉപമിക്കുന്നത്. ആ പാട്ട് പല തവണ കേട്ടിട്ടും ആ ഭാഗം ശ്രദ്ധിക്കാത്തവരാണ് നിങ്ങളെങ്കിൽ ഇനി ആ പാട്ടൊന്ന് കേട്ട് നോക്കുക. അനുഗഹീത പാട്ടെഴുത്തുകാരൻ ബിച്ചു തിരുമല ആണ് ഈ ഗാനം എഴുതിയത്.

* തേന്മാവിൻ കൊമ്പത്ത്– പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ‘തേന്മാവിൻ കൊമ്പത്ത്’. ഗ്രാമത്തിലെ ധനികനും പ്രധാനിയുമായ ശ്രീകൃഷ്ണനും (നെടുമുടി വേണു) അയാളുടെ വിശ്വസ്തനായ സഹായിയും ഉറ്റ ചങ്ങാതിയുമായ മാണിക്യനും (മോഹൻലാൽ) തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സ്വന്തം ജീവൻ നൽകിയും ശ്രീകൃഷ്ണനെ സംരക്ഷിക്കാൻ തയ്യാറുള്ള വ്യക്തിയാണ് മാണിക്യൻ. ഒരു യാത്രയിൽ വെച്ച് നാടോടി നർത്തകിയായ കാർത്തുമ്പിയെ (ശോഭന) കാണുന്നതോടെയാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്. കാർത്തുമ്പിയെ ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്ന ശ്രീകൃഷ്ണൻ അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു പരിപാടിക്കിടെ ഉണ്ടാകുന്ന ചില സംഘർഷങ്ങൾക്കൊടുവിൽ അവിടുത്തെ ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ കാർത്തുമ്പിയും മാണിക്യനും ഒരുമിച്ച് ഒരു വണ്ടിയിൽ കയറി രക്ഷപ്പെടാൻ നിർബന്ധിതരാകുന്നു.

ആ യാത്രയ്ക്കൊടുവിൽ അവർ പരസ്പരം പ്രണയത്തിലാകുന്നു. നാട്ടിൽ തിരിച്ചെത്തുമ്പോൾ, കാർത്തുമ്പിയെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന ശ്രീകൃഷ്ണനെയാണ് അവർ കാണുന്നത്. താൻ ജീവനുതുല്യം സ്നേഹിക്കുന്ന മാണിക്യനും കാർത്തുമ്പിയും തമ്മിലുള്ള പ്രണയം ശ്രീകൃഷ്ണനെ പ്രകോപിതനാക്കുന്നു. മാണിക്യൻ തന്നെ ചതിച്ചു എന്ന് വിശ്വസിക്കുന്ന ശ്രീകൃഷ്ണൻ, തന്റെ അധികാരം ഉപയോഗിച്ച് അവരെ വേർപെടുത്താനും കാർത്തുമ്പിയെ നിർബന്ധിച്ച് വിവാഹം കഴിക്കാനും ശ്രമിക്കുന്നു. വൈകാരികമായ സംഘർഷങ്ങൾക്കൊടുവിൽ, ശ്രീകൃഷ്ണൻ തന്റെ തെറ്റുകൾ തിരിച്ചറിയുകയും തന്റെ ആത്മമിത്രമായ മാണിക്യനും കാർത്തുമ്പിക്കും ഒന്നിക്കാൻ മനസ്സുകൊണ്ട് അനുവാദം നൽകുകയും ചെയ്യുന്നിടത്ത് ചിത്രം മനോഹരമായി അവസാനിക്കുന്നു.

എന്നാൽ ഞാൻ ഇത്രയും എഴുതിയ സിനിമയുടെ മുഴുവൻ തീമും രണ്ടര മണിക്കൂറിൽ പ്രിയൻ എടുത്ത ഈ ചിത്രവും നമുക്ക് മനസിലാക്കിത്തരാൻ ഗിരീഷ് പുത്തഞ്ചേരിക്ക് വേണ്ടി വന്നത് ഒരു പാട്ടാണ്. ചിത്രത്തിലെ ” കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ കാതിൽ മെല്ലെ ചൊല്ലുമോ” എന്ന പാട്ടിൽ ചിത്രത്തിന്റെ കഥ മുഴുവനുണ്ട്. വരികളിൽ മിന്നാരപ്പൊൻ‌കൂട്ടിൽ മിന്നുമാ പൊന്മുട്ട, കാകൻ‌റെയെന്നു ചൊല്ലി” ഇവിടെയാണ് സിനിമയുടെ നിർണായക പോയിന്റ് എന്ന് പറയുന്നത്.

ചുരുക്കി പറഞ്ഞാൽ കിളി പാട്ടുകൾ ആണ്, അവിടെയാണ് സിനിമയുടെ ആത്മാവ് ഉണ്ടായിരുന്നത്.

Tags: MOHANLALgireesh puthencheryMALAYALAM SONGS
ShareTweetSendShare

Latest stories from this section

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ജനിച്ചു പോയില്ലേ സാറേ, ജീവിക്കണ്ടേ..; നെഞ്ചുലയ്ക്കുന്ന മോഹൻലാൽ ഡയലോഗ്; വർഷങ്ങൾ കഴിഞ്ഞിട്ടും മലയാളികൾ നെഞ്ചേറ്റുന്ന ‘ജനുവരി ഒരു ഓർമ്മ’

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

ലാലിന്റെ കരിയർ തീർന്നു” എന്ന് പറഞ്ഞവർക്ക് ‘ചന്ദ്രലേഖ’യിലൂടെ മറുപടി; ദി പ്രിൻസിൽ തകർന്ന ശബ്ദത്തിൽ നിന്നും കിരീടം തിരിച്ചുപിടിച്ച രാജാവിന്റെ കഥ

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ;  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

നരസിംഹം… Half Man Half Lion..; വില്ലൻ പോലും ഭയത്തോടെ പ്രശംസിച്ച മന്നാടിയാർ; മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച മാസ്സ് ക്ലാസിക് കഥാപാത്രം

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

ലാലേട്ടൻ കുമാരൻ തമ്പിയായി പരകായപ്രവേശം ചെയ്തപ്പോൾ:”ശ്രീകൃഷ്ണപ്പരുന്ത്’ ഭയത്തിന്റെ 40 വർഷങ്ങൾ!

Latest News

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

യോഗ ദിനത്തിൽ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്ന് ബംഗാൾ സർക്കാർ; എതിർപ്പുമായി സിപിഐഎം; സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമെന്ന് പരാതി

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസൺ ഏകദിന ലോകകപ്പ് ടീമിൽ? വാദങ്ങൾ ശക്തമാക്കി ആരാധകരും നിരീക്ഷകരും

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

കാശിയിലെ ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിയണമെന്ന് നോട്ടീസ് നൽകി റെയിൽവേ ; എതിർപ്പുമായി മസ്ജിദ് കമ്മിറ്റി

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

ക്രോസ് വോട്ടിങ്ങ് : കോൺഗ്രസിന് വൻ തിരിച്ചടി; ഝാർഖണ്ഡ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പിന്തുണച്ച സ്വതന്ത്ര സ്ഥാനാർത്ഥി പരിമൾ നത്വാനിക്ക് വിജയം

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

സച്ചിന്റെ കരിയറിലെ ഏറ്റവും വലിയ രഹസ്യം പരസ്യമാക്കി ഹർഭജൻ സിംഗ്, ഇതൊക്കെ ചെയ്യാൻ ഇതിഹാസത്തിന്റെ അല്ലാതെ ആർക്ക് പറ്റും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

കാളി മൂത്തവർ: ഹൈന്ദവനവോത്ഥാനത്തിന്റെ അഗ്നിനക്ഷത്രവും പശ്ചാത്തലവും

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

വിക്കറ്റ് കണ്ടിട്ട് ബാറ്റ് ചെയ്യാൻ നല്ല രസമായിരിക്കുമെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു, പക്ഷേ രണ്ടുപേരും റണ്ണെടുത്തില്ല; ആ കഥ വെളിപ്പെടുത്തി വിരേന്ദർ സെവാഗ്

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

ഒറ്റനോട്ടത്തിൽ വെറുമൊരു ചുവന്ന തുള്ളി; പക്ഷെ ഇതിനു പിന്നിൽ കോടികളുടെ കഥയുണ്ട്! 🤯

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies