Monday, May 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Entertainment Cinema

കേൾക്കുമ്പോൾ കിളിയെക്കുറിച്ചുള്ള പാട്ടാണെന്ന് തോന്നും, എന്നാൽ ഒളിപ്പിച്ചുവെച്ചിരിക്കുന്നത് സിനിമയുടെ കഥ മുഴുവൻ; ഈ മോഹൻലാൽ ഗാനങ്ങൾ കേൾക്കുക

by Brave India Desk
May 1, 2026, 06:38 pm IST
in Cinema, Entertainment
Share on FacebookTweetWhatsAppTelegram

ഒരു സിനിമയുടെ ദൈർഘ്യം എത്ര നേരമായിരിക്കും? ഒന്നര മണിക്കൂർ രണ്ട് മണിക്കൂർ ഒകെ ആയിരിക്കും അല്ലെ. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാണുമ്പോൾ ആയിരിക്കും നമുക്ക് ഒരു നല്ല സിനിമ അനുഭവം കിട്ടി എന്ന് പറയാൻ സാധിക്കുക. അല്ലാത്തപക്ഷം സിനിമയുടെ കഥ മനസിലാക്കാതെ എവിടെയൊക്കെയോ നമുക്ക് ഒരു ആശയക്കുഴപ്പം ഉണ്ടായെന്ന് വരാം.

എന്നാൽ സിനിമയുടെ എഴുത്തുകാരനൊപ്പം അല്ലെങ്കിൽ അയാൾക്ക് ഒരുപടി മുകളിൽ ചിന്തിക്കുന്ന നമ്മുടെ ഇതിഹാസങ്ങളായ പാട്ടെഴുത്തുകാർക്ക് സിനിമയിലെ കഥ എന്താണെന്ന് മനസിലാക്കി കൊടുക്കാൻ വെറും ഒന്നോ രണ്ടോ വരിയുടെ ആവശ്യമേ ആകെ വരുന്നുള്ളു. കൈതപ്രം തിരുമേനിയും, ഗിരീഷ് പുത്തഞ്ചേരിയും, ശ്രീകുമാരൻ തമ്പിയും പോലെ ഉള്ള നമ്മുടെ അഭിമാനങ്ങളായ ചലച്ചിത്രഗാന രചയിതാക്കൾക്ക് സിനിമയുടെ ആശയം എന്താണെന്ന് മനസിലായി കഴിഞ്ഞാൽ പിന്നെ അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ അവർ അത് പാട്ടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒളിപ്പിച്ചുവെക്കും.

Stories you may like

സംവിധായകൻ പോലും വിസ്മയിച്ച ലാൽ ടച്ച്, ഇരു കൈകൊണ്ടും എഴുതുന്ന വിസ്മയം; ദേവദൂതനിലെ ലാൽ ബ്രില്ലിയൻസ് ഇങ്ങനെ

ബെൻസ് കാർ മിലിറ്ററി ട്രക്കിന് മുന്നിലേക്ക്, നിലവിളിയോടെ ഭദ്രനും സംഘവും; മോഹൻലാലിന്റെ സ്റ്റിയറിംഗ് മാജിക് രക്ഷിച്ചത് നാല് ജീവനുകൾ

അങ്ങനെ ഉള്ള ഒരുപാട് പാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും നിങ്ങളിൽ ചിലരെങ്കിലും കിളിയെക്കുറിച്ച് ആണെന്ന് ആണെന്ന് വിചാരിച്ച, എന്നാൽ സിനിമയുടെ കഥ മുഴുവൻ ഒളിപ്പിച്ച രണ്ട് സിനിമകൾ നമുക്ക് നോക്കാം.

* വിയറ്റ്നാം കോളനി- മലയാള സിനിമയുടെ ചരിത്രത്തിൽ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ, സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ 1992-ൽ പുറത്തിറങ്ങിയ ‘വിയറ്റ്നാം കോളനി’ എന്ന ക്ലാസിക് ചിത്രത്തിന്റെ കഥാസംഗ്രഹം താഴെ നൽകുന്നു. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച എന്റർടെയ്നറുകളിൽ ഒന്നായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

വൻകിട നിർമ്മാണ കമ്പനിയായ കൽക്കട്ട കൺസ്ട്രക്ഷൻ കമ്പനി, എറണാകുളത്തെ ‘വിയറ്റ്നാം കോളനി’ എന്ന ചേരി പ്രദേശം വിലയ്‌ക്കെടുത്ത് അവിടെ വലിയൊരു ബഹുനില മന്ദിരം പണിയാൻ പദ്ധതിയിടുന്നു. എന്നാൽ വർഷങ്ങളായി അവിടെ താമസിക്കുന്ന പാവപ്പെട്ട കോളനി നിവാസികൾ അവിടം വിട്ടുപോകാൻ തയ്യാറായിരുന്നില്ല. ഗുണ്ടകളെ ഉപയോഗിച്ച് അവരെ ഒഴിപ്പിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളും പരാജയപ്പെടുന്നു. തുടർന്ന്, തന്ത്രപരമായി കോളനിക്കാരെ സ്വാധീനിച്ച് അവിടെ നിന്നും മാറ്റാൻ കമ്പനി തങ്ങളുടെ രണ്ട് ജീവനക്കാരെ അവിടേക്ക് അയക്കാൻ തീരുമാനിക്കുന്നു. ജി. കൃഷ്ണമൂർത്തി (മോഹൻലാൽ), കെ.കെ. ജോസഫ് (ഇന്നസെന്റ്) എന്നീ രണ്ട് ഉദ്യോഗസ്ഥരാണ് വിയറ്റ്നാം കോളനിയിലേക്ക് പോകാൻ നിയോഗിക്കപ്പെടുന്നത്. നാടകമെഴുത്തുകാരാണെന്ന വ്യാജേന അവർ കോളനിയിൽ എത്തുകയും, കോളനിയിലെ പ്രധാനിയായ പട്ടാളം മാധവിയുടെ (കെ.പി.എ.സി ലളിത) വീട്ടിൽ വാടകയ്ക്ക് താമസമാക്കുകയും ചെയ്യുന്നു.

ശേഷം കോളനി ഒഴിപ്പിക്കാൻ മോഹൻലാൽ നടത്തുന്ന ശ്രമങ്ങളും അയാൾ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളും പിന്നെ എന്താണ് നടക്കുന്നത് എന്നുമാണ് സിനിമ. ചിത്രത്തിലെ “ലല്ലലം ചൊല്ലുന്ന ചെല്ലകിളികളേ വേടൻ കുരുക്കും കടങ്കഥ ഇക്കഥ” എന്ന ഗാനം ഇനി ശ്രദ്ധിച്ചാൽ മനസിലാകും അത് ആ കോളനിയിൽ ഉള്ള ആളുകളുടെ അവസ്ഥയാണെന്ന്. അതിലെ വരികളിലെ ” മാനത്തു നിന്നും മാടത്തെയുണ്ണാൻ നേരത്തു വന്നിറങ്ങി താഴേ പറന്നിറങ്ങി ആ വലയ്ക്കുള്ളിൽ ജീവൻ കൊതിക്കും” എന്ന ഭാഗത്ത് മോഹന്ലാലിനെയാണ് മാടത്തയോട് ഉപമിക്കുന്നത്. ആ പാട്ട് പല തവണ കേട്ടിട്ടും ആ ഭാഗം ശ്രദ്ധിക്കാത്തവരാണ് നിങ്ങളെങ്കിൽ ഇനി ആ പാട്ടൊന്ന് കേട്ട് നോക്കുക. അനുഗഹീത പാട്ടെഴുത്തുകാരൻ ബിച്ചു തിരുമല ആണ് ഈ ഗാനം എഴുതിയത്.

* തേന്മാവിൻ കൊമ്പത്ത്– പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ‘തേന്മാവിൻ കൊമ്പത്ത്’. ഗ്രാമത്തിലെ ധനികനും പ്രധാനിയുമായ ശ്രീകൃഷ്ണനും (നെടുമുടി വേണു) അയാളുടെ വിശ്വസ്തനായ സഹായിയും ഉറ്റ ചങ്ങാതിയുമായ മാണിക്യനും (മോഹൻലാൽ) തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. സ്വന്തം ജീവൻ നൽകിയും ശ്രീകൃഷ്ണനെ സംരക്ഷിക്കാൻ തയ്യാറുള്ള വ്യക്തിയാണ് മാണിക്യൻ. ഒരു യാത്രയിൽ വെച്ച് നാടോടി നർത്തകിയായ കാർത്തുമ്പിയെ (ശോഭന) കാണുന്നതോടെയാണ് കഥയിൽ വഴിത്തിരിവുണ്ടാകുന്നത്. കാർത്തുമ്പിയെ ഒറ്റനോട്ടത്തിൽ ഇഷ്ടപ്പെടുന്ന ശ്രീകൃഷ്ണൻ അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ ഒരു പരിപാടിക്കിടെ ഉണ്ടാകുന്ന ചില സംഘർഷങ്ങൾക്കൊടുവിൽ അവിടുത്തെ ഗുണ്ടകളിൽ നിന്ന് രക്ഷപ്പെടാൻ കാർത്തുമ്പിയും മാണിക്യനും ഒരുമിച്ച് ഒരു വണ്ടിയിൽ കയറി രക്ഷപ്പെടാൻ നിർബന്ധിതരാകുന്നു.

ആ യാത്രയ്ക്കൊടുവിൽ അവർ പരസ്പരം പ്രണയത്തിലാകുന്നു. നാട്ടിൽ തിരിച്ചെത്തുമ്പോൾ, കാർത്തുമ്പിയെ സ്വന്തമാക്കാൻ കാത്തിരിക്കുന്ന ശ്രീകൃഷ്ണനെയാണ് അവർ കാണുന്നത്. താൻ ജീവനുതുല്യം സ്നേഹിക്കുന്ന മാണിക്യനും കാർത്തുമ്പിയും തമ്മിലുള്ള പ്രണയം ശ്രീകൃഷ്ണനെ പ്രകോപിതനാക്കുന്നു. മാണിക്യൻ തന്നെ ചതിച്ചു എന്ന് വിശ്വസിക്കുന്ന ശ്രീകൃഷ്ണൻ, തന്റെ അധികാരം ഉപയോഗിച്ച് അവരെ വേർപെടുത്താനും കാർത്തുമ്പിയെ നിർബന്ധിച്ച് വിവാഹം കഴിക്കാനും ശ്രമിക്കുന്നു. വൈകാരികമായ സംഘർഷങ്ങൾക്കൊടുവിൽ, ശ്രീകൃഷ്ണൻ തന്റെ തെറ്റുകൾ തിരിച്ചറിയുകയും തന്റെ ആത്മമിത്രമായ മാണിക്യനും കാർത്തുമ്പിക്കും ഒന്നിക്കാൻ മനസ്സുകൊണ്ട് അനുവാദം നൽകുകയും ചെയ്യുന്നിടത്ത് ചിത്രം മനോഹരമായി അവസാനിക്കുന്നു.

എന്നാൽ ഞാൻ ഇത്രയും എഴുതിയ സിനിമയുടെ മുഴുവൻ തീമും രണ്ടര മണിക്കൂറിൽ പ്രിയൻ എടുത്ത ഈ ചിത്രവും നമുക്ക് മനസിലാക്കിത്തരാൻ ഗിരീഷ് പുത്തഞ്ചേരിക്ക് വേണ്ടി വന്നത് ഒരു പാട്ടാണ്. ചിത്രത്തിലെ ” കള്ളിപ്പൂങ്കുയിലേ കന്നിത്തേന്മൊഴിയിൽ കാതിൽ മെല്ലെ ചൊല്ലുമോ” എന്ന പാട്ടിൽ ചിത്രത്തിന്റെ കഥ മുഴുവനുണ്ട്. വരികളിൽ മിന്നാരപ്പൊൻ‌കൂട്ടിൽ മിന്നുമാ പൊന്മുട്ട, കാകൻ‌റെയെന്നു ചൊല്ലി” ഇവിടെയാണ് സിനിമയുടെ നിർണായക പോയിന്റ് എന്ന് പറയുന്നത്.

ചുരുക്കി പറഞ്ഞാൽ കിളി പാട്ടുകൾ ആണ്, അവിടെയാണ് സിനിമയുടെ ആത്മാവ് ഉണ്ടായിരുന്നത്.

Tags: gireesh puthencheryMALAYALAM SONGSMOHANLAL
ShareTweetSendShare

Latest stories from this section

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

കുട്ടിയെ കാണാതായി, സദസ്സിൽ നിന്നും കൂവലും തമാശയും; ആരാധകനെ വേദിയിൽ വെച്ച് ശാസിച്ച് ടൊവിനോയും രഞ്ജിനി ഹരിദാസും; വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

അന്ന് മോഹൻലാൽ അത് കാര്യമായി തന്നെ പറഞ്ഞതായിരുന്നു, തരംഗമായി ലാലേട്ടന്റെ “ഒരു പ്രതീക്ഷയുമില്ല മോനെ”; പേട്രിയറ്റ് കണ്ട് നിരാശരായി പ്രേക്ഷകർ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

യേശുദാസാകാൻ കൊതിച്ചു, വയലാറാകാൻ മോഹിച്ചു; ഒടുവിൽ മലയാളത്തിന്റെ സ്വന്തം ഗിരീഷായി; പാട്ടെഴുത്തിലെ ഇതിഹാസത്തിന് അറുപത്തിയഞ്ചാം പിറന്നാൾ

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

ഒന്നുമേ തെരിയാത്, ആളെ വിടുങ്കോ; വിജയ്‌യുടെ രാഷ്ട്രീയത്തെക്കുറിച്ച് ചോദ്യം; തകർപ്പൻ മറുപടിയുമായി മമ്മൂട്ടി

Latest News

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ആയുർവേദ പൊടി ചെറുചൂടുവെള്ളത്തിൽ കലക്കി കുടിച്ചു നോക്കൂ!

പാൽ കവറിൻറെ നിറം  നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

പാൽ കവറിൻറെ നിറം നീലയോ പച്ചയോ ഓറഞ്ചോ? നിങ്ങളുടെ ചായയുടെ വിധി തീരുമാനിക്കുന്നത് ഈ പാക്കറ്റ് നിറങ്ങളാണ്

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

“പുതിയ തലമുറ, പുതിയ ശബ്ദം, പുതിയ ഭാവന”; വിജയിന്റെ സത്യപ്രതിജ്ഞയെ പുകഴ്ത്തി രാഹുൽ ഗാന്ധി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

വിദ്യാഭ്യാസ മേഖലയിൽ 4000 കോടിയുടെ അഴിമതി: രാജ്യമൊട്ടാകെ അന്വേഷണം വ്യാപിപ്പിച്ച് ഇ.ഡി

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

ദേശീയ വികാരം അലയടിച്ച വിജയിന്റെ സത്യപ്രതിജ്ഞാ വേദി; വന്ദേമാതരത്തെ എതിർത്ത് സിപിഐ; തമിഴ്‌നാട്ടിൽ വീണ്ടും വിവാദത്തിന് തിരിതെളിച്ചു

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

പ്രൊഫ. യശ്വന്ത്റാവു ഖേൽക്കറുടെ ജന്മശതാബ്ദി വർഷം ; അനുസ്മരണ പരിപാടിയുമായി എബിവിപി ; മുഖ്യാതിഥിയായി ദത്താത്രേയ ഹൊസബാളെ

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

എണ്ണയുടെ ഉപയോഗം സൂക്ഷിക്കണം ; അടുത്ത ഒരു വർഷത്തേക്ക് സ്വർണ്ണം വാങ്ങരുത് : ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies