പശ്ചിമേഷ്യയിലും ആഗോള രാഷ്ട്രീയത്തിലും വൻ മാറ്റങ്ങൾക്ക് വഴിതുറന്ന് അമേരിക്കയും ഇറാനുംതമ്മിലുള്ള ചരിത്രപരമായ സമാധാന കരാർ ഇന്ന് (ഞായറാഴ്ച) ഒപ്പുവെക്കും. യുഎസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപാണ് ലോകത്തെ മുഴുവൻ സാമ്പത്തിക-നയതന്ത്ര മേഖലകളെയുംഅമ്പരപ്പിച്ചുകൊണ്ട് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. കരാർ യാഥാർത്ഥ്യമാകുന്നതോടെലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) ഉടനടി കപ്പൽ ഗതാഗതത്തിനായി തുറന്നുനൽകുമെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ആഗോള എണ്ണവിലയിൽ വലിയ കുറവുണ്ടാക്കാൻ പോകുന്നതാണ് ഈ നീക്കം.
ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് ഉറപ്പാക്കുന്ന ശക്തമായ വ്യവസ്ഥകളാണ്പുതിയ സമാധാന കരാറിലുള്ളതെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഇറാന്റെ ആണവമോഹങ്ങൾക്ക് മുന്നിൽ ഇതൊരു ശക്തമായ മതിൽ (Wall to no nuclear weapon) ആയിരിക്കുമെന്നും അദ്ദേഹം വിശേഷിപ്പിച്ചു. മുൻ ഡെമോക്രാറ്റിക് ഭരണകൂടങ്ങളുടെ, പ്രത്യേകിച്ച്ഒബാമ സർക്കാരിന്റെ ഇറാൻ നയങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ട്രംപ് തന്റെ പുതിയനേട്ടത്തെ ഉയർത്തിക്കാട്ടിയത്. മുൻപ് ടെഹ്‌റാനുമായി അമേരിക്ക ഉണ്ടാക്കിയിരുന്നപണമിടപാടുകളും ദുർബലമായ കരാറുകളും പരാജയമായിരുന്നുവെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, തന്റെ നേതൃത്വത്തിൽ ഒപ്പുവെക്കുന്ന ഈ പുതിയ ഉടമ്പടി അമേരിക്കയുടെയുംസഖ്യരാജ്യങ്ങളുടെയും സുരക്ഷ പൂർണ്ണമായും ഉറപ്പാക്കുന്നതാണെന്ന് അവകാശപ്പെട്ടു.
കരാർ ഒപ്പുവെക്കുന്നതോടെ അന്താരാഷ്ട്ര തലത്തിൽ ഇറാനെതിരെ നിലനിൽക്കുന്ന പല കടുത്തസാമ്പത്തിക ഉപരോധങ്ങൾക്കും ഇളവ് ലഭിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർവിലയിരുത്തുന്നത്. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ വലിയൊരു പങ്ക് കടന്നുപോകുന്നഹോർമുസ് കടലിടുക്ക് തുറക്കുന്നത് ആഗോള വിപണിക്ക് വലിയ ആശ്വാസമാകും. വർഷങ്ങളായിനിലനിന്നിരുന്ന യുഎസ്-ഇറാൻ ശത്രുതയ്ക്ക് ഈ കരാറിലൂടെ താൽക്കാലിക ശമനമുണ്ടായാൽഅത് മിഡിൽ ഈസ്റ്റിൽ പുതിയൊരു സമാധാന യുഗത്തിന് തുടക്കം കുറിക്കുമെന്നാണ്പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയിലും മോദി-ട്രംപ്കൂടിക്കാഴ്ചയിലും ഈ ചരിത്ര കരാർ പ്രധാന ചർച്ചാവിഷയമായി മാറും.










