കമല സുരയ്യയുടെ ജീവിത കഥ സിനിമയാക്കാന്‍ ഒരുങ്ങുന്ന സംവിധായകന് കമലിനെതിരെ കനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്സ്ബോര്‍ഡ് രംഗത്ത്. കമലാ സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി മെറിലി എഴുതിയ ‘പ്രണയത്തിന്റെ രാജകുമാരി’ (ദ ലവ് ക്വീന്‍ ഓഫ് മലബാര്‍) എന്ന പുസ്തകത്തില്‍ ഒരുപാട് ഇല്ലാക്കഥകള്‍ ഉണ്ടായിരുന്നുവെന്ന് ചിത്രഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ കമല്‍ പറഞ്ഞതിനെതിരെയാണ് മെറിലി രംഗത്തെത്തിയിരിക്കുന്നത്.
എന്റെ പുസ്തകം പ്രണയത്തിന്റെ രാജകുമാരി വസ്തുതാ വിരുദ്ധമാണെന്ന് സംവിധായകന് കമല്‍ പറയുന്നതിലെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല. ഞാനും കമലയും അടുത്ത സുഹൃത്തുളായിരുന്നു എന്ന് മാത്രമല്ല ഞങ്ങള്‍ തമ്മിലുള്ള 70 മണിക്കൂര്‍ സംഭാഷണം റെക്കോഡ് ചെയ്തിട്ടാണ് പുസ്തകം എഴുതിയിരിക്കുന്നത്. അതിന്റെ യഥാര്‍ഥ ശബ്ദരേഖ കോണ്കോര്ഡിയാ സര്‍വകലാശാലയില്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. അത് വൈകാതെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പഠനാവശ്യങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്യും. കമല്‍ തന്റെ പുസ്തകത്തെ ആക്രമിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും മെറിലി പറഞ്ഞു. യഥാര്‍ഥ വസ്തുതകള്‍ പുറത്തുവന്ന് കമലയുടെ പ്രതിച്ഛായയ്ക്ക് കളങ്കമേശരുതെന്ന കുടുംബത്തിന്റെ ആഗ്രഹത്തിനൊപ്പം നില്‍ക്കുകയായിരിക്കാം കമലെന്നും മെറിലി പറഞ്ഞു.
വിദ്യാ ബാലനെ നായികയാക്കിയാണ് കമല്‍ ആമി എന്ന ചിത്രം ഒരുക്കുന്നത്. ഡിസംബറില്‍ ഇതിന്റെ ചിത്രീകരണം ആരംഭിക്കും.
മെറിലിയുടെ പ്രതിഷേധക്കുറിപ്പില്‍ പറയുന്നതിങ്ങനെ:
എന്റെ പുസ്തകം പ്രണയത്തിന്റെ രാജകുമാരി വസ്തുതാ വിരുദ്ധമാണെന്ന് സംവിധായകന് കമല്‍ പറയുന്നതിലെ സാംഗത്യം എനിക്ക് മനസ്സിലാകുന്നില്ല. ഞാനും കമലയും അടുത്ത സുഹൃത്തുളായിരുന്നു എന്ന് മാത്രമല്ല ഞങ്ങള്‍ തമ്മിലുള്ള 70 മണിക്കൂര്‍ സംഭാഷണം റെക്കോഡ് ചെയ്തിട്ടാണ് പുസ്തകം എഴുതിയിരിക്കുന്നത്. അതിന്റെ യഥാര്‍ഥ ശബ്ദരേഖ കോണ്കോര്ഡിയാ സര്‍വകലാശാലയില്‍ സൂക്ഷിച്ചു വച്ചിട്ടുമുണ്ട്. അത് വൈകാതെ വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പഠനാവശ്യങ്ങള്‍ക്ക് ലഭ്യമാവുകയും ചെയ്യും.
ആമിയെന്ന ചിത്രം യാഥാര്‍ഥ്യവും ഭാവനയും ഇടകലര്ന്നതായിരിക്കുമെന്നാണ് കമലയുടെ മകന് ജയ്സൂര്യ ദാസ് പറയുന്നത്. മാത്രമല്ല ഒരു കച്ചവട സിനിമയുടെ തലത്തിലേക്ക് കൊണ്ടുവരാന്‍ സംവിധായകന് വേണ്ടത്ര സര്‍ഗാത്മകത ഉപയോഗിക്കുകയും ചെയ്യും. പണമുണ്ടാക്കുകയാണ് ആമി എന്ന ചിത്രത്തിന്റെ ലക്ഷ്യം. എന്നാല്‍ ഞാന്‍ സ്വന്തം ചിലവിലാണ് പുസ്തകം രചിച്ചിരിക്കുന്നത്. അതിനുവേണ്ടി എട്ടു തവണ ഇന്ത്യയിലെത്തി. കമലയുടെ വീടിനടുത്തുള്ള മെട്രോപൊളിറ്റന്‍ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഇതിന് പുറമെ കമല രണ്ടു തവണ എന്റെ അതിഥിയായി കാനഡയില്‍ വരികയും ചെയ്തു.
കമലയുടെ ഒരു ബന്ധു പറയുന്നത് കമല കഥ പറയുമ്പോള്‍ കുടുംബാംഗങ്ങള്‍ക്ക് അതിലെ സത്യവും മിഥ്യയും ഒരിക്കലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല എന്നാണ്. നന്നായി കഥ മെനയുമായിരുന്നു കമല എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, പുറത്തറിയരുതെന്ന് രണ്ട് മക്കളും ആഗ്രഹിക്കുന്ന അവരുടെ പല ജീവിതകഥകളും എന്നോട് മാത്രമല്ല, പത്രപ്രവര്‍ത്തകയായ ലീല മേനോന് ഉള്‍പ്പെടുന്ന പല സുഹൃത്തുക്കളോടും അടുപ്പക്കാരോടും കമല പറഞ്ഞിട്ടുണ്ട്. കമലയെക്കുറിച്ചുള്ള തന്റെ പുസ്തകം ഇറക്കാനുള്ള ഒരുക്കത്തിലാണ് ലീല മേനോന്.
സ്വന്തം അച്ഛന്റെയും അമ്മയുടെ പ്രതിച്ഛായക്ക് കളങ്കമേല്‍ക്കാന്‍ മക്കള്‍ ശ്രമിക്കും. മനസ്സിലാക്കാവുന്നതാണെങ്കിലും അസാധ്യമാണത്. കമല വിശ്വാസത്തിലെടുത്ത സുഹൃത്തുക്കള്‍ക്ക് അവരുടെ യഥാര്‍ഥ ജീവിതകഥയറിയാം. അത് കമല ചില കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുമുണ്ട്. സ്വന്തം ദാമ്പത്യ ജീവിതത്തെക്കുറിച്ച് കമല എഴുതിയിട്ടുള്ള ചില അപ്രകാശിത കുറിപ്പുകള്‍ ദുരൂഹമായി അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.
സിനിമയുടെ തുടക്കം മുതല്‍ തന്നെ സംവിധായകന് കമലിനുമായി താന്‍ നിരന്തരമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ടെന്നാണ് ജയ്സൂര്യ ദാസ് പറയുന്നത്. കമലയുടെ പുസ്തകത്തിന്റെ പകര്‍പ്പാവകാശം ജയ്സൂര്യക്കായതിനാല് അതില്‍ അത്ഭുതമില്ല. ജയ്സൂര്യയുടെ സമ്മതമില്ലാതെ കമലയുടെ കവിതകളോ മറ്റ് എഴുത്തുകളോ കമലിന് ഉപയോഗിക്കാനാവില്ല. സിനിമയുടെ തിരക്കഥാരചനയില്‍ താനും സജീവ പങ്കാളിയായിരുന്നുവെന്നാണ് ജയ്സൂര്യ അവകാശപ്പെടുന്നത്. കുടുംബത്തിന്റെ എതിര്‍പ്പ് കമലിനെ സ്വാധീനിച്ചിട്ടുണ്ടാവാമെന്നാണ് ഇതില്‍ നിന്ന് എനിക്ക് മനസ്സിലാവുന്നത്.
എന്തായാലും കമലിന്റെ സിനിമയെ കാത്തിരിക്കുകയാണ് ഞാന്‍. എന്നാല്‍ കമലയുടെ എഴുത്തിനെ ആഴത്തില്‍ സമീപിക്കുന്നവര്‍ക്ക് ഗുണം ചെയ്യുന്ന ഒരു നല്ല സിനിമയാവണം ഇത്. ഇതിനുവേണ്ടി പരിശ്രമിക്കുകയായിരുന്നു കമല്‍ ചെയ്യേണ്ടിയിരുന്നത്, അല്ലാതെ എന്നെ അപകീര്‍ത്തിപ്പെടുത്തുകയല്ല.
തന്റെ ജീവിതകഥ എഴുതാന്‍ കമല എന്നെയാണ് തിരഞ്ഞെടുത്തത്. ഇതിന്റെ ചുവടുപിടിച്ച് കമലയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പ്രണയത്തിന്റെ രാജകുമാരി രചിച്ചതും. പുസ്തകം വായിച്ച് കമല പറഞ്ഞത് ഇതാണ്: കത്തി വില്‍ക്കുന്ന കടകള്‍ ആ കത്തികളുടെ തിളക്കവും മൂര്‍ച്ചയും കലാപവും കാണിക്കുന്നത് പോലെ ഈ പുസ്തകം സത്യത്തെ തുറന്നു കാണിക്കണം. മെറിലി സത്യം വാസ്തം മാത്രം പറയൂ. സത്യസന്ധത പുലര്‍ത്താന്‍ എന്നെ അനുവദിക്കൂ. ആലേഖനം ചെയ്യപ്പെട്ട കമലയുടെ ഈ വാക്കുകളോട് പരമാവധി നീതി പുലര്‍ത്താന്‍ ഞാന്‍ പരിശ്രമിച്ചിട്ടുണ്ട്.
നിങ്ങള്‍ ഈ സിനിമയും പ്രണയത്തിന്റെ രാജകുമാരിയും ആഘോഷിക്കുക. പൊതുജന താത്പര്യത്തെയും ജനങ്ങള്‍ക്ക് മാധവിക്കുട്ടിയോടുള്ള സ്നേഹത്തെയും മാനിക്കുക. നമുക്ക് കമലയുടെ എഴുത്ത് വായിക്കാം. എന്നിട്ട് സ്വയം തീരുമാനിക്കാം, ഏതാണ് സത്യം, ഏതാണ് മിഥ്യ എന്നത്.
Discussion about this post