ഡല്‍ഹി: ഡല്‍ഹി കൂട്ട മാനഭംഗത്തെ കുറിച്ച് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക ലെസ് ലി ഉദ് വിന് നിര്‍മ്മിച്ച ഡോക്യുമെന്ററി വ്യാജമാണെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തായ അവനീന്ദ്ര പാണ്ഡെ. പെണ്‍കൂട്ടി പീഡനത്തിരയായ രാത്രി പാണ്ഡെയായിരുന്നു കൂടെയുണ്ടായിരുന്നത്. ‘ഡോക്യുമെന്ററിയില്‍ ഇരയുടെ ഭാഗം പറയുന്നില്ല. അന്ന് രാത്രി എന്താണ് സംഭവിച്ചതെന്ന് എനിക്കും ജ്യോതിക്കും(ഇരയായ പെണ്‍കുട്ടി) മാത്രമേ അറിയൂ. വസ്തുതകള്‍ ഡോക്യുമെന്ററിയില്‍ പറയുന്നില്ല. കൂടാതെ അതിന്റെ ഉള്ളടക്കം വ്യാജവുമാണ്. അതിനാല്‍ തന്നെ ഡോക്യുമെന്ററിയില്‍ പറയുന്ന കാര്യങ്ങള്‍ സത്യത്തില്‍ നിന്നും വളരെ അകലെയാണ്’ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പാണ്ഡെ പറഞ്ഞു.
ഡോക്യുമെന്ററിയിലുള്ള സതേന്ദ്ര എന്നൊരു ട്യൂട്ടറെ തനിക്ക് അറിയില്ല.അന്നു രാത്രി എതു സിനിമയാണ് തനിക്ക് കാണേണ്ടിയിരുന്നതെന്ന് അദ്ദേഹത്തിന് എങ്ങനെ അറിയാമെന്നും പാണ്ഡെ ചോദിച്ചു. അപകടം നടന്ന അന്ന് അവനീന്ദ്ര പാണ്ഡെക്ക് ആക്ഷന്‍ സിനിമ കാണാനായിരുന്നു താല്പര്യമെന്നും എന്നാല്‍, ജ്യോതിക്ക് ‘ലൈഫ് ഓഫ് പൈ’ കാണാനായിരുന്നുവെന്നും ഡോക്യുമെന്ററിയില്‍ സതേന്ദ്ര എന്ന ട്യൂട്ടര്‍ പറയുന്നുണ്ട്.ഇതാണ് സുഹൃത്ത് ചോദ്യം ചെയ്യുന്നത്.
വിവാദമുണ്ടാക്കാന്‍ സംഭവത്തെ അനാവശ്യമായി സെന്‍സേഷണലൈസ് ചെയ്യുകയായിരുന്നു. ഡോക്യുമെന്ററി മാനുഷിക വികാരങ്ങളെ തമാശയായി ചിത്രീകരിക്കുകയും രാജ്യത്തെ നിയമ സംവിധാനത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നതായി പാണ്ഡെ ആരോപിച്ചു. ഡോയ്ക്യുമെന്ററിയ്ക്കെതിരെ ശക്തമായ നിലപാട് എടുത്ത സര്‍ക്കാരിന് പാണ്ഡെ പുകഴ്ത്തി’ആദ്യം കാര്യങ്ങള്‍ കൈവിട്ടു പോയെങ്കിലും പിന്നീട് അവസരോചിതമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു’- പാണ്ഡെ പറഞ്ഞു.
ഡോക്യുമെന്ററിയുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് പലരും തന്നെ സമീപിച്ചിരുന്നെങ്കിലും അവരുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടാഞ്ഞതിനാല് സമ്മതിച്ചില്ല. മാനസികമായി അത്തരമൊരു സാഹചര്യത്തിലായിരുന്നില്ലെന്നും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും പാണ്ഡേ പറഞ്ഞു. അനാവശ്യ വിവാദം സൃഷ്ടിച്ച ഡോക്യുമെന്ററി ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായക്കു കളങ്കമേല്പിച്ചെന്നാരോപിച്ച അദ്ദേഹം ഇത്തരം ചിത്രങ്ങള്‍ക്ക് അനുമതി നല്‍കുന്നത് പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടു.
Discussion about this post