ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റിന് പിന്നാലെ കലാപഭൂമിയായി പാകിസ്താൻ. പാക് തെഹ്രീക് ഇ ഇൻസാഫിന്റെ കലാപാഹ്വാനം ഏറ്റെടുത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്. പൊതുസ്ഥാപനങ്ങൾ തല്ലിതകർത്തും തീവെച്ചും പ്രതിഷേധം ശക്തമാക്കുകയാണ് ഇമ്രാൻ ഖാന്റെ അനുയായികൾ.
പഞ്ചാബ് പ്രവിശ്യയിൽ കലാപം കൈവിട്ടതോടെ ആയിരത്തോളം പേരെ ഇതിനോടകം അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. 945 ആളുകളാണ് നിയമലംഘനത്തിന് പഞ്ചാബ് പ്രവിശ്യയിൽ നിന്ന് മാത്രം അറസ്റ്റിലായത്. കലാപക്കാർക്കെതിരെ നടപടിയെടുക്കാനും ക്രമസമാധാനനില പൂർവ്വ സ്ഥിതിയിലാക്കണമെന്നും പഞ്ചാബ് സർക്കാർ പാകിസ്താൻ സൈന്യത്തിനോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയധികം പേരെ അറസ്റ്റ് ചെയ്തത്.
അക്രമം ശക്തമായതോടെ പാകിസ്താനിൽ മൊബൈൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ട്വിറ്റർ, യൂട്യൂബ് ഫേസ്ബുക്ക് എന്നീ സമൂഹമാദ്ധ്യമങ്ങൾക്കും താതക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ആഭ്യന്തരമന്ത്രി റാണ സനാവുള്ളയുടെ ഫൈസൽബാദിലെ വസതിക്കുനേരെയും ഉന്നതെ സൈനിക ഉദ്യോഗസ്ഥരുടെ വസതികൾക്ക് നേരെയും കല്ലേറുണ്ടായി. ഒട്ടേറെ സൈനിക കേന്ദ്രങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്.
Discussion about this post