ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാകിസ്താൻ സുപ്രീംകോടതി. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയോടാണ് നിർദ്ദേശം. അനുയായികളെ നിയന്ത്രിക്കാൻ ഇമ്രാൻ ഖാനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതിക്കുള്ളിൽ നിന്ന് ആരെയും അറസ്റ്റ് ചെയ്യരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.അറസ്റ്റ് കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചതിന് പിന്നാലെയാണ് ഒരു മണിക്കൂറിനകം ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബൻഡിയാലാണ് വിധി പ്രസ്താവിച്ചത്.
അൽ ഖാദിർ ട്രസ്റ്റ് അഴിമതി കേസിൽ തന്നെ അറസ്റ്റ് ചെയ്തതിനെതിരേ ഇമ്രാൻ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് ഉണ്ടായിരിക്കുന്നത്. നിയമവിരുദ്ധമായി കോടതി വളപ്പിൽ നൂറോളം സൈനികർ കടന്നുകയറിയാണ് ഇമ്രാനെ അറസ്റ്റ് ചെയ്തതെന്നും അവർ അദ്ദേഹത്തോട് മോശമായി പെരുമാറിയെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
Discussion about this post