വാഷിംഗ്ടൺ: ചാരബലൂണിനെ ചുറ്റിപ്പറ്റി ചൈനയും അമേരിക്കയും തമ്മിലുള്ള തർക്കം കൂടുതൽ വഷളാവുന്നതായി റിപ്പോർട്ട്. ആറ് ചൈനീസ് സ്ഥാപനങ്ങളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ചൈനയുടെ എയ്‌റോസ്‌പേസ് പദ്ധതികളുമായി ബന്ധമുണ്ടെന്ന്‌ന് ആരോപിച്ചാണ്
ബീജിംഗ് നാൻജിയാങ് എയ്റോസ്പേസ് ടെക്നോളജി കമ്പനി, ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ് കോർപ്പറേഷൻ 48-ാമത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഡോങ്ഗുവാൻ ലിങ്കോങ് റിമോട്ട് സെൻസിംഗ് ടെക്നോളജി , ഈഗിൾസ് മെൻ ഏവിയേഷൻ സയൻസ് ആൻഡ് ടെക്നോളജി ഗ്രൂപ്പ് ., ഗ്വാങ്സൗ ടിയാൻ-ഹായ്-സിയാൻ കോ ഏവിയേഷൻ, ഷാൻസി ഈഗിൾസ് മെൻ ഏവിയേഷൻ സയൻസ് ആൻഡ് ടെക്നോളജി ഗ്രൂപ്പ്, എന്നീ കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) എയർഷിപ്പുകളും ബലൂണുകളും ഉൾപ്പെടെയുള്ള എയ്റോസ്പേസ് പ്രോഗ്രാമുകൾക്ക് പിന്തുണ നൽകിയതിനാലാണ് ആറ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ചേർത്തതെന്ന് യുഎസ് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി വ്യക്തമാക്കി.
അതേസമയം വ്യോമ അതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്ഞാത വിമാനത്തെ അമേരിക്ക വെടിവച്ച് വീഴ്ത്തി. അലാസ്‌ക സംസ്ഥാനത്തിന് മുകളിൽ പറക്കുകയായിരുന്ന പേടകത്തെയാണ് അമേരിക്ക തകർത്തത്. ഹൈ ആൾറ്റിറ്റിയൂഡ് ഒബ്ജക്ട്” എന്ന് പെന്റഗൺ വിശേഷിപ്പിച്ച പേടകത്തെ അമേരിക്ക കണ്ടെത്തിയത്. 40,000 അടി ഉയരത്തിൽ അലാസ്‌ക സംസ്ഥാനത്തിന്റെ വ്യോമ മേഖലയിലൂടെ സഞ്ചരിക്കുകയായിരുന്ന പേടകത്തെ 24 മണിക്കൂറോളം നിരീക്ഷിച്ച ശേഷമാണ് അമേരിക്ക വെടിവച്ച് വീഴ്ത്തിയത്.
Discussion about this post