റിയാദ് : റിയാദ് നഗരത്ത മാറ്റി മറിക്കാനൊരുങ്ങി സൗദി അറബ്യ. ലോകത്തിലെ ഏറ്റവും വലിയ ഡൗൺ ടൗൺ പദ്ധതിയായ ന്യൂ മുറബ്ബ റിയാദിന്റെ മുഖം തന്നെ മാറ്റുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ‘വിഷൻ 2030’ന് അനുസൃതമായി തലസ്ഥാന നഗരത്തിന്റെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മുകാബ് എന്ന് പേരിട്ടിരിക്കുന്ന നിർമ്മിതിയും പണിയും.
ഹരിത ഇടങ്ങൾ, നടപ്പാതകൾ, ആരോഗ്യ പരിപാലന- കായിക വ്യായാമ സൗകര്യങ്ങൾ ഒരുക്കൽ എന്നിവയും ഇതിന്റെ ഭാഗമാണ്. നൂതനമായ ഐക്കണിക് മ്യൂസിയം, ടെക്നോളജിയിലും ഡിസൈനിലും വൈദഗ്ധ്യമുള്ള ഒരു സർവകലാശാല, മൾട്ടി-യൂസ് തിയേറ്റർ, ലൈവ് ഷോകൾക്കും മറ്റുമായി 80 ലധികം വിനോദ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയിലുണ്ടാകും. ആയിരക്കണക്കിന് ആളുകളെ ഒന്നിച്ച് ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി.
റിയാദിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് 19 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ കിംഗ് സൽമാൻ, കിംഗ് ഖാലിദ് റോഡുകൾ ഒന്നുചേരുന്ന നഗരത്തിലാണ് ഈ വികസന പദ്ധതി നടപ്പിലാക്കുക. 104,000 റെസിഡൻഷ്യൽ യൂണിറ്റുകൾ, 9,000 ഹോട്ടൽ മുറികൾ, 980,000 ചതുരശ്ര മീറ്റർ റീട്ടെയിൽ സ്ഥലം, 1.4 ദശലക്ഷം ചതുരശ്ര മീറ്റർ ഓഫീസ് സ്ഥലം, 620,000 ചതുരശ്ര മീറ്റർ വിശ്രമസ്ഥലം,1.8 ദശലക്ഷം ചതുരശ്ര മീറ്റർ കമ്മ്യൂണിറ്റി സൗകര്യങ്ങൾ എന്നിവ ഇവിടെയൊരുക്കും.
A gateway to another world: #TheMukaab will be the world’s first immersive, experiential destination. Large enough to hold 20 Empire State Buildings, the global icon will feature innovative technologies to transport you to new worlds.#NewMurabbahttps://t.co/5R4DqQdPyS pic.twitter.com/vr9M8cTI1I
— Public Investment Fund (@PIF_en) February 16, 2023
400 മീറ്റർ ഉയരവും 400 മീറ്റർ വീതിയും 400 മീറ്റർ നീളവുമുള്ള ക്യൂബ് ആകൃതിയിലുള്ള മുകാബ്, ഭാവിയിൽ സൗദിയുടെ അടയാളമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായും മുകാബ് ഇടംപിടിക്കും. 2030 ഓടെ ഈ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
എന്നാൽ മുകാബിനെതിരെ ഇപ്പോൾ തന്നെ വിമർശനങ്ങൾ കനക്കുകയാണ്. കെട്ടിടത്തിന്റെ ക്യൂബ് ആകൃതിയിലുള്ള രൂപകൽപന ഇസ്ലാമിന്റെ പുണ്യസ്ഥലമായ മക്കയിലെ കഅബയുടെ പകർപ്പായാണ് കാണപ്പെടുന്നത്. ഇത് ആളുകളെ പ്രകോപിപ്പിച്ചു. സൗദി കിരീടാവകാശി വിനോദത്തിനായി പ്രത്യേക കഅബ നിർമ്മിക്കുകയാണെന്ന വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു ദിവസം പിശാചിന്റെ കൊമ്പുകൾ പുറത്തുവരുമെന്നും ഇക്കൂട്ടർ പറഞ്ഞുപരത്തുന്നു.
Discussion about this post