തൃശൂർ: വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു. മൂന്ന് പേർ മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാലരയോടെ ആണ് അപകടം നടന്നത്. നെല്ലിക്കുന്ന് സ്വദേശികളായ മൂന്ന് പേരാണ് മരിച്ചത്. തൃശൂരിൽ നിന്നുള്ള സംഘമാണ് വേളാങ്കണ്ണിക്ക് തീർത്ഥാടനത്തിന് പോയത്.
പട്ടിക്കാടുള്ള കെ വി ട്രാവൽസ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട്ടിലെ മന്നാർകുടിയിൽ വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. തഞ്ചാവൂരിന് സമീപം ഒറത്തനാട് വച്ച് ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ബസ്സിനുള്ളിൽ 51 യാത്രക്കാർ ഉണ്ടായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
Discussion about this post