ആലപ്പുഴ: ബിജെപി നേതാവ് അഡ്വ. രൺജീത് ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്ക് ഹാജരാകാത്ത സാക്ഷികൾക്കെതിരെ അറസ്റ്റ് വാറന്റുമായി കോടതി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് ആറ് പേർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനാണ് ജഡ്ജി വി.ജി ശ്രീദേവി നൽകിയിരിക്കുന്ന നിർദ്ദേശം.
അമ്പലപ്പുഴ സ്വദേശി ഷഹീർ, ഹരികൃഷ്ണൻ, മണ്ണഞ്ചേരി സ്വദേശികളായ സുധീർ, പ്രശാന്ത്, അനിൽ എന്നിവർക്കെതിരെയാണ് അറസ്റ്റ് വാറന്റ്. വിചാരണയുടെ അവസാനഘട്ടത്തിൽ ഇവർ ഹാജരായിരുന്നില്ല. ഇവർ ഇല്ലാത്തതിനാൽ മറ്റ് സാക്ഷികളെ മാത്രമാണ് വിസ്തരിക്കാനായത്. ഇതേ തുടർന്നായിരുന്നു ഇവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. കേസിലെ രണ്ടാം പ്രതി കൃത്യത്തിന് ഉപയോഗിച്ച വാൾ പോലീസ് കണ്ടെടുക്കുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മൊഴി കൊടുത്ത കോമളപുരം സ്വദേശി,
പന്ത്രണ്ടാം പ്രതി കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ പോലീസ് കണ്ടെടുക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്ന സമീപവാസി ഉൾപ്പെടെയുള്ള സാക്ഷികളെയുമാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കൽ വിസ്തരിച്ചത്.
അതേസമയം കേസിന്റെ വിചാരണ അടുത്ത ദിവസവും തുടരും. സംഭവസ സമയത്ത് ആലപ്പുഴ സൗത്ത്, നോർത്ത് പോലീസ് സ്റ്റേഷനുകളിലെ സബ് ഇൻസ്പെക്ടർമാർ, ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ എടത്വ സർക്കിൾ ഇൻസ്പെക്ടർ എന്നിവരെ അടുത്ത ദിവസം വിസ്തരിക്കും.
Discussion about this post