ഇനിയാ പാര്‍ട്ടിയിലേക്ക് ഞാനില്ല . എനിക്കാ പാര്‍ട്ടിയില്‍ വിശ്വാസമില്ല . കൃപേഷിന്റെ അച്ഛൻ കരഞ്ഞു കൊണ്ടാണ് ഇത് പറഞ്ഞത് . പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കൃപേഷിന്റെ അച്ഛന് പി.വി കൃഷ്ണന് സിപിഎം അനുഭാവിയായിരുന്നു . എന്നാല്‍ തന്റെ മകന് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതിനെ ഒരുക്കാലത്തും എതിര്‍ത്തിരുന്നില്ല .
” പെരിയ ആലക്കോടാണ് ഞാന്‍ ജനിച്ചത് . എന്റെ കുടുംബം പാര്‍ട്ടി അനുഭാവികളുടെയായിരുന്നു . സ്ഥിരമായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറുണ്ട് . പോളിടെക്നിക്കില്‍ പഠിക്കുന്ന കാലത്ത് കെ.എസ്.യു വില്‍ ചേരുന്ന കാര്യം മകന് എന്നോട് ചോദിച്ചപ്പോള്‍ ഓരോത്തര്‍ക്കും അവര്‍ക്ക് ഇഷ്ടപ്പെട്ട രാഷ്ട്രീയം തെരഞ്ഞെടുക്കാം എന്നാണ് ഞാന്‍ മറുപടി പറഞ്ഞത് .
സിപിഎം നേതാവായ പീതാംബരനെ ആക്രമിച്ച കേസില്‍ പാര്ട്ടിക്കാര് നല്കിയ പരാതിയില്‍ കൃപേഷിന്റെ പേരും നല്‍കിയിരുന്നു . എന്നാല്‍ അവന് സംഭവ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ കേസില്‍ നിന്നും പോലീസ് ഒഴിവാക്കുകയായിരുന്നു . പക്ഷെ അവരുടെ പട്ടികയില്‍ അവനുണ്ടായിരുന്നു . അത് കൊണ്ടാണ് .. ; ഇത്രയും കാലം ഞാന്‍ പാര്‍ട്ടിയുടെ അനുഭാവിയായിരുന്നു . ഇനി പാര്‍ട്ടിയുടെ ഒരു പരിപാടിയ്ക്കും ഞാനില്ല . എനിക്കാ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടമായി ; പി വി കൃഷ്ണന് പറഞ്ഞു .
Discussion about this post