ലോകത്തൊരു രാജ്യവും ഇന്ത്യ പാക്കിസ്ഥാനിൽ ബോംബാക്രമണം നടത്തിയതിനെ എതിർത്തിട്ടോ അപലപിച്ചിട്ടോ ഇല്ല എന്നത് എന്തുകൊണ്ടാണെന്ന് ആലോചിയ്ക്കേണ്ടതുണ്ടെന്നും കാരണങ്ങൾ പഠിയ്ക്കണമെന്നും അമേരിയ്ക്കയിലെ മുൻ പാകിസ്ഥാൻ അംബാസിഡർ ഹുസൈൻ ഹക്കാനി പറഞ്ഞു.
ചൈന പോലും പാകിസ്ഥാനെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് പാകിസ്ഥാൻ ആലോചിയ്ക്കണമെന്നും പാകിസ്ഥാനിൽ നിന്ന് വരുന്ന ഭീകരവാദത്തിനെതിരേ ലോകത്തിന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടതുകൊണ്ടാണ് രാജ്യാതിർത്തി കടന്ന് വേറൊരു രാജ്യം ആക്രമിച്ചിട്ടും ഒരൊറ്റ ലോകരാജ്യവും പാകിസ്ഥാനെ പിന്തുണയ്ക്കാത്തത് എന്ന് ഹുസൈൻ ഹക്കാനി തുറന്നു പറഞ്ഞു.
അമേരിക്ക, ശ്രീലങ്ക, എന്നീ രാജ്യങ്ങളിലെ പാകിസ്ഥാൻ അംബാസിഡറും ബേനസീർ ഭൂട്ടോയുടെ ഗവണ്മെന്റിലെ വക്താവുമായിരുന്നു ഹുസൈൻ ഹക്കാനി. അറിയപ്പെടുന്ന പാകിസ്ഥാനി എഴുത്തുകാരനും പല വിദേശ സർവകലാശാലകളിലേയും അദ്ധ്യാപകനും ആണ് ഹക്കാനി.
ഇന്ത്യ സ്വന്തം അതിർത്തികടന്ന് വ്യോമാക്രമണം നടത്തിയിട്ട് പാകിസ്ഥാന്റെ വലിയ സുഹൃത്താണെന്ന് പറയപ്പെടുന്ന ചൈന പോലും പാകിസ്ഥാനൊപ്പം നിന്നില്ല. പാകിസ്ഥാനു വേണ്ടി ആരും ശബ്ദമുയർത്തിയില്ല. സാധാരണ ഒരു രാജ്യം വേറൊരു രാജ്യത്തിന്റെ വ്യോമാതിർത്തികടന്നാൽ ലോകരാജ്യങ്ങളിലാരെങ്കിലും പ്രതിഷേധിയ്ക്കും. ഇവിടെ എല്ലാവരും ഇന്ത്യയ്ക്ക് പിന്തുണ കൊടുക്കുകയാണ്.
എന്തുകൊണ്ടാണ് ഇങ്ങനെ നടക്കുന്നത് എന്ന് മനസ്സിരുത്തി ആലോചിയ്ക്കാൻ പാകിസ്ഥാൻ തയ്യാറാവണം. പാകിസ്ഥാനിനുള്ളിൽ നിന്ന് പടരുന്ന ഭീകരവാദത്തിനെതിരേ അത്രയ്ക്ക് ലോകം ക്ഷമകെട്ടിരിയ്ക്കുന്നു. പാകിസ്ഥാനിനുള്ളിലെ ഭീകരവാദികളുടെ സുരക്ഷിതസ്വർഗ്ഗങ്ങൾ കാരണം ലോകത്തിന്റെ ക്ഷമനശിച്ചിരിയ്ക്കുന്നു. ഹക്കാനി തുറന്നടിച്ചു.
ലോകത്തിന്റെ പിന്തുണ മുഴുവൻ ഇന്ത്യയോടൊപ്പമാണ്. അതുകൊണ്ട് തന്നെ തൽക്കാലം പാകിസ്ഥാൻ ഇന്ത്യ അതിർത്തി കടന്നത് മറന്നിട്ട് ഈ വിഷയം അധികം വഷളാക്കാൻ നോക്കാതിരിയ്ക്കുന്നതാണ് നല്ലത്. ഹക്കാനി ഉപദേശിച്ചു.
1971ലെ യുദ്ധത്തിനുശേഷം ആദ്യമായാണ് പാകിസ്ഥാൻ അതിർത്തിയ്ക്കുള്ളിൽ നിയന്ത്രണരേഖ കടന്ന് നാം ആക്രമിയ്ക്കുന്നത്. ജയ്ഷ് എ മുഹമ്മദിന്റെ ഒരു പരിശീലനകേന്ദ്രം തകർത്ത് മുൻ നിര നേതാക്കളെയുൾപ്പെടെ നമ്മുടെ വ്യോമാക്രമണത്തിൽ വകവരുത്തി.
Discussion about this post