ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പിന്നാലെ വിവാദ പ്രഭാഷകൻ സാക്കിർ നായിക്കിന്റെ പീസ് ടിവിക്ക് ശ്രീലങ്കയിലും നിരോധനം. കൊളംബോയിൽ നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഈസ്റ്റർ ദിനത്തിൽ കൊളംബോയിൽ നടന്ന സ്ഫോടനങ്ങളിൽ 250 ലേറെ പേർ മരിച്ചിരുന്നു. ഇതിനു പിന്നാലെ ശ്രീലങ്കയിലെ പ്രധാന കേബിൾ ടിവി സേവനദാതാക്കൾ പീസ് ടിവിയുടെ സംപ്രേക്ഷണം അവസാനിപ്പിച്ചതായാണ് റിപ്പോർട്ട്. ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ട് കേബിള്‍ ഓപ്പറേറ്റര്‍മാരായ ഡയലോഗ്, എല്‍ടി എന്നിവര്‍ പീസ് ടി.വിയുടെ സംപ്രേഷണം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
യുവാക്കളെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി, ഇന്ത്യയും ബംഗ്ലാദേശും നേരത്തെ തന്നെ പീസ് ടി.വിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യ സാക്കിര്‍ നായിക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതും നിയമ നടപടികൾ ശക്തമാക്കിയതിനും പിന്നാലെ അറസ്റ്റ് ഒഴിവാക്കാനായി സാക്കിർ ഒളിവിൽ കഴിയുകയാണ്. ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം സാക്കിർ മലേഷ്യയിലുണ്ടെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.
Discussion about this post