ബ്രിട്ടന് പിടിച്ചെടുത്ത ഇറാന് കപ്പല്‍ ഗ്രേസ്-1ലെ ഇന്ത്യക്കാരെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ സന്ദർശിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇവരെ മോചിപ്പിക്കാനുള്ള നടപടി വേഗം പൂർത്തിയാക്കുമെന്ന് ഹൈക്കമ്മീഷൻ ഉറപ്പ് നൽകിയതായും വിദേശകാര്യസഹമന്ത്രി വി മുരളീധരന് കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് ഉദ്യോഗസ്ഥസംഘം ജീവനക്കാരെ സന്ദര്‍ശിച്ചത്. ഹൈക്കമ്മീഷന് അംഗങ്ങള്‍ കപ്പല്‍ ജീവനക്കാരെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
ജീവനക്കാര്‍ ആത്മവിശ്വാസത്തോടെയാണുള്ളത്. മോചനം എത്രയും നേരത്തെ സാധ്യമാക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. ജീവനക്കാര്‍ക്ക് ആവശ്യമായ യാത്രാരേഖകളും മറ്റ് സൗകര്യങ്ങളും ലണ്ടനിലെ ഹൈക്കമ്മീഷന് ഏര്‍പ്പാടാക്കി നല്‍കുമെന്നും മുരളീധരന് ട്വിറ്ററില്‍ വ്യക്തമാക്കിയിട്ടുണ്ട്.
@HCI_London team met the Indian crew/staff on board VLCC Grace 1 yesterday. Crew’s morale is high. Assured all assistance for early release. HCI London will facilitate necessary travel document and related arrangements. @narendramodi @PMOIndia @AmitShah @DrSJaishankar @MEAIndia pic.twitter.com/xEMsJpNeDo
— V. Muraleedharan (@MOS_MEA) July 25, 2019
ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്ന് ആരോപിച്ച് ജൂലൈ നാലിനാണ് ഗ്രേസ്-1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തത്. കപ്പല്‍ 30 ദിവസം തടങ്കലില്‍ വയ്ക്കാനും ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
ഇതിനു പിന്നാലെ ബ്രിട്ടന്റെ എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോ ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് ഇറാന് പിടിച്ചെടുത്തിരുന്നു. ഈ കപ്പലിലും ഇന്ത്യക്കാർ ഉണ്ട്
Discussion about this post