മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖറിനെ(57) ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ചെന്നൈ മൈലാപ്പൂരിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ചന്ദ്രശേഖറിനെ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി റോയപേട്ട ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച വൈകിട്ട് മുകള്‍നിലയിലെ മുറിയിലേക്ക് പോയ ചന്ദ്രശേഖര്‍ പിന്നീട് വാതില്‍ തുറന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഏറെനേരമായിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇവര്‍ ജനല്‍വഴി മുറിയില്‍ നോക്കിയപ്പോഴാണ് സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തമിഴ്നാട് പ്രീമിയർ ലീഗിലെ ‘വിബി കാഞ്ചിവീരൻസ്’ എന്ന ടീം ചന്ദ്രശേഖറിന്റെ
ഉടമസ്ഥതയിലുള്ളതായിരുന്നു. ഇതിനു പുറമെ വേലാച്ചേരിയിൽ ‘വിബി’സ് നെസ്റ്റ്’ എന്ന പേരിൽ ഒരു ക്രിക്കറ്റ് അക്കാദമിയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ തമിഴ്നാട് പ്രീമിയര്‍ ലീഗ് സീസണിലുൾപ്പെടെ വിബി കാഞ്ചിവീരൻസ് ടീമുമായി ബന്ധപ്പെട്ട് കളത്തിൽ സജീവമായിരുന്ന ചന്ദ്രശേഖറിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. അനില്‍ കുംബ്ലെ, സുരേഷ് റെയ്ന, ഹര്ഭജന് സിങ് തുടങ്ങിയവര്‍ ട്വിറ്ററില്‍ ചന്ദ്രശേഖറിന് ആദരാഞ്ജലികള്‍ നേര്‍ന്നു. ചന്ദ്രശേഖറിന്റെ അകാല വിയോഗം ഞെട്ടിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഹര്ഭജന് പറഞ്ഞു.
Discussion about this post