ഡൽഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ വധശിക്ഷ മനഃപൂര്‍വം വൈകിപ്പിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍. പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്ത ഉത്തരവിനെതിരെയാണ് ഹർജി. വെവ്വേറെ ശിക്ഷ നടപ്പിലാക്കുന്നതിന് തടസ്സമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസിലെ പ്രതിയായ പവന് ഗുപ്ത ഇതുവരെ തിരുത്തല്‍ ഹർജിയോ ദയാഹർജിയോ നല്‍കാതിരിക്കുന്നത് മനപൂര്‍വമാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹൈക്കോടതിയെ അറിയിച്ചു.
വധശിക്ഷ ഉടൻ നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണമെന്നില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.
വിധി വൈകിപ്പിക്കാനുള്ള നടപടികള്‍ പ്രതികള്‍ മനഃപൂര്‍വം, ആസൂത്രണം ചെയ്ത് നടപ്പാക്കുകയാണ്. നിയമ നടപടികളെ പരീക്ഷിക്കുന്ന നടപടിയാണ് പ്രതികളുടെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീതി നടപ്പാക്കുന്നത് വൈകരുത്. വധശിക്ഷ നല്‍കുന്നത് വൈകാന്‍ പാടില്ല. കുറ്റവാളികളുടെ താത്പര്യത്തിനനുസരിച്ച് വധശിക്ഷ വൈകിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ ശനിയാഴ്ച രാവിലെ ആറ് മണിക്ക് തൂക്കിലേറ്റാന്‍ വിധിച്ചിരുന്നെങ്കിലും പ്രതികളിലൊരാളായ വിനയ് ശര്‍മ ദയാഹരജി സമര്‍പ്പിച്ചതിനാല്‍ വധശിക്ഷക്ക് വെള്ളിയാഴ്ച ഡല്‍ഹി പട്യാലഹൗസ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
Discussion about this post