യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ, സുപ്രധാന തെളിവായി മൊബൈലിൽ ഷൂട്ട് ചെയ്ത വീഡിയോ രംഗങ്ങൾ വിചാരണക്കോടതി ഇന്ന് പരിശോധിക്കും. തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലാബിലെ വിദഗ്ധരുടെ സാന്നിധ്യത്തിലാണ് കോടതി ദൃശ്യങ്ങളുടെ പരിശോധന നടത്തുക. ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനു വേണ്ടി അടച്ചിട്ട മുറിയിൽ ആണ് കേസിലെ വിസ്താരം നടക്കുക. വനിതാ ജഡ്ജിയായ ഹണി.എം. വർഗീസ് ആണ് സാക്ഷി വിസ്താരം നടത്തുന്നത്.കഴിഞ്ഞ ദിവസം, തന്നെ തട്ടിക്കൊണ്ടുപോയ പ്രതികളെ എല്ലാവരെയും പരാതിക്കാരിയായ ഇര തിരിച്ചറിഞ്ഞിരുന്നു.
ഇവരോടൊപ്പം തന്നെ സംഭവദിവസം കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച വാഹനവും നടി തിരിച്ചറിഞ്ഞിട്ടുണ്ട്. നടൻ ദിലീപും മുഖ്യപ്രതി പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽകുമാറുമടക്കം പത്തു പ്രതികളാണ് വിചാരണ നേരിടുന്നത്
Discussion about this post