കൊറോണ പടരുന്ന സാഹചര്യത്തിൽ അമേരിക്കക്കെതിരെ ഗുരുതര ആരോപണവുമായി ചൈന രംഗത്ത്. അമേരിക്കന്‍ സൈന്യമാണ് വുഹാനില്‍ വൈറസ് പടര്‍ത്തിയതെന്ന വാദമാണ് ചൈന ഉന്നയിക്കുന്നത്. കൊറോണയുടെ പ്രഭവ കേന്ദ്രമായാണ് വുഹാനെ കണക്കാക്കപ്പെടുന്നത്.
വൈറസിനെതിരെ ചൈനയുടെ പ്രതികരണം വളരെ സാവധാനമായിരുന്നുവെന്ന് അമേരിക്ക കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ചൈനയും, അമേരിക്കയും തമ്മിലുള്ള വാക്പോര് ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവിന്റെ നിലവിലെ പ്രതികരണം.
ലോകത്ത് ആദ്യമായി കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടത് ചൈനയിലെ വുഹാനിലാണ്. വുഹാനില്‍ നിന്നുമാണ് വൈറസ് അനിയന്ത്രിതമായി ലോകത്താകമാനം പടര്‍ന്നത്.
Discussion about this post