ഡൽഹി: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺക്വയിൽ 1700 വർഷം പഴക്കമുള്ള പ്രാചീന ബുദ്ധ പ്രതിമ തകർത്ത വിഷയത്തിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ.
പാകിസ്ഥാനിൽ അസഹിഷ്ണുതയും മതഭ്രാന്തും പരിധിയില്ലാതെ വർദ്ധിച്ചിരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഹംഗറിയിലെ ഇന്ത്യൻ എംബസ്സി ട്വീറ്റ് ചെയ്തു. മതഭ്രാന്തന്മാരുടെ വിക്രിയകളിൽ നഷ്ടപ്പെട്ടത് അമൂല്യമായ പൈതൃകത്തിന്റെ പ്രതീകമാണെന്നും മതവെറിയന്മാരുടെ ബോധമില്ലാത്ത ചെയ്തികളോട് ബുദ്ധ ഭഗവാൻ ക്ഷമിക്കട്ടെയെന്നും ട്വീറ്റിൽ പറയുന്നു.
1836 മുതൽ പുരാവസ്തുക്കൾ നിരന്തരം കുഴിച്ചെടുക്കപ്പെടുന്ന മേഖലയായിട്ടും പ്രദേശത്തെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാത്ത പാക് നടപടിക്കെതിരെ ലോകവ്യാപകമായി ചരിത്രകാരന്മാർ പ്രതികരിച്ചിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായാതോടെ നടപടി സ്വീകരിച്ച് മുഖം രക്ഷിക്കാൻ പാക് അധികൃതർ തയ്യാറായിട്ടുണ്ട്.
Religious intolerance and bigotry knows no limits in Pakistan. Priceless heritage being destroyed under the sledgehammer of fanatics. Lord Buddha, please forgive them, for they know not what they are doing! @IndiavsDisinfo @MEAIndia https://t.co/VS8TsKq7IL
— India in Hungary (@IndiaInHungary) July 19, 2020
സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായതായും അവർ നിർമ്മാണ തൊഴിലാളികളാണെന്നും പാക് അധികൃതർ അറിയിച്ചു. ‘ഈമാൻ‘ നഷ്ടമാകുമെന്നും വിവാഹം അസാധുവാക്കുമെന്നുമുള്ള മത പുരോഹിതന്മാരുടെ ഭീഷണിയെ തുടർന്നാണ് പ്രതിമ തകർക്കാൻ തയ്യാറായതെന്ന് പ്രതികൾ വെളിപ്പെടുത്തിയതായി ‘ഡോൺ‘ പത്രം റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ ഇസ്ലാം വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഇസ്ലാമാബാദിലെ ശ്രീകൃഷണ ക്ഷേത്രത്തിന്റെ നിർമ്മാണം മുസ്ലീം പുരോഹിതന്മാർ തടഞ്ഞതും വിവാദമായിരുന്നു.
Discussion about this post