ഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പുനർനിർമ്മാണത്തിന്റെ ഭൂമി പൂജ നടക്കാനിരിക്കെ 500 കോടിയുടെ നഗര വികസനപരിപാടികള്‍ നടപ്പാക്കുമെന്നറിയിച്ച് യു പി സർക്കാർ. പുതിയ വിമാനത്താവളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷനും അയോധ്യയില്‍ നിര്‍മിക്കുമെന്ന് യു പി സർക്കാർ വ്യക്തമാക്കി.
ഇതിനൊപ്പം നഗരത്തിലൂടെ കടന്ന് പോകുന്ന ഹൈവേകളുടെ നിലവാരവും ഉയര്‍ത്തും. സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധ്യമാകും. അയോധ്യയില്‍ നിലവില്‍ എയര്‍സ്ട്രിപ്പുണ്ട്. ഇത് വി.ഐ.പികളാണ് ഉപയോഗിക്കുന്നത്. ഈ എയര്‍ സ്ട്രിപ്പാകും വിമാനത്താവളമായി വികസിപ്പിക്കുക.
ദേശീയപാതകള്‍ വികസിപ്പിക്കുന്നതിന് 250 കോടിയും കുടിവെള്ള പദ്ധതിക്കായി 50 കോടിയും ബസ് സ്റ്റേഷന് 7 കോടിയും മെഡിക്കല്‍കോളജിന് 134 കോടിയും മാറ്റിവെക്കുമെന്നും യോഗി സര്‍ക്കാര്‍ അറിയിച്ചു.
Discussion about this post