ലഖ്നൗ: കൊറോണ പകർച്ചവ്യാധിയോടുള്ള പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിന് പ്രധാനമന്ത്രി മോദിയുടെ പ്രത്യേക സംഭാവനയാണ് പിഎം കെയേഴ്സ് ഫണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി-കെയേഴ്സ് ഫണ്ടിലെത്തുന്ന പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്ന സുപ്രീം കോടതി ഉത്തരവിനു തൊട്ടുപിന്നാലെയാണ് യോഗിയുടെ പരാമർശം.
കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടായിരുന്നു യോഗി ആദിത്യനാഥ് പ്രസ്താവനയുമായി രംഗത്തെത്തിയത്. പിഎം കെയേഴ്സിനെ രാഹുൽ ഗാന്ധി ചോദ്യം ചെയ്യുന്നത് അദ്ദേഹത്തിന്റെ പക്വതയില്ലായ്മയായി കണ്ടാൽ മതിയെന്നും യോഗി പരിഹസിച്ചു.
ബിജെപി പ്രസിഡന്റ് ജെ പി നദ്ദയും രാഹുൽ ഗാന്ധിയ്ക്കെതിരെ വിമർശനം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി കെയേഴ്സിനെക്കുറിച്ചുള്ള സുപ്രീംകോടതിയുടെ ഉത്തരവ് രാഹുൽ ഗാന്ധിയുടെയും രാഹുലിന്റെ കൂലിപണിക്കാരുടെയും വഞ്ചനാപരമായ പദ്ധതികളെ തകർത്തുവെന്നും നദ്ദ പറഞ്ഞു.
പിഎം-കെയേഴ്സ് ഫണ്ടിന്റെ പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് (എൻഡിആർഎഫ്) മാറ്റേണ്ട ആവശ്യമില്ലെന്നാണ് സുപ്രീം കോടതി ഉത്തരവ്. വ്യക്തികൾക്ക് എൻഡിആർഎഫിലേക്ക് സ്വമേധയാ സംഭാവന നൽകാൻ കഴിയും.
Discussion about this post