തിരുവനന്തപുരം: ‘സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാളിത്തം വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം. ശിവശങ്കറിനേക്കാൾ സ്വപ്നയുമായി മുഖ്യമന്ത്രിക്ക് പരിചയവും അടുപ്പവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിദേശയാത്രകളിലും ചർച്ചകളിലും സ്വപ്നയുടെ സാന്നിദ്ധ്യമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ കള്ളക്കടത്ത് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്വർണ്ണ കടത്ത് സംഘാംഗങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദർശിച്ചിട്ടുണ്ട്. രണ്ട് മന്ത്രിമാരും സ്വർണ്ണ കടത്ത് സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ട്. എല്ലാത്തിന്റേയും സൂത്രധാരൻ പിണറായി വിജയനാണ്. മുഖ്യമന്ത്രി രാജിവെച്ചൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വർണ്ണം അടങ്ങിയ നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി തവണ കസ്റ്റംസിനെ വിളിച്ചിരുന്നു. ബാഗേജ് ലഭിക്കാതെ വന്നപ്പോൾ മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ശിവശങ്കർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് പലതവണ ബാഗേജ് വിട്ടുകിട്ടാൻ ഇടപെട്ടു. സംസ്ഥാന മുഖ്യമന്ത്രിക്ക് വേണ്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ശിവശങ്കർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. ഇതൊക്കെ സംബന്ധിച്ച ഡിജിറ്റൽ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ ആരോപണം ഉന്നയിച്ചപ്പോൾ ഇതുമായി ബന്ധമില്ലാത്ത ഉദ്യോഗസ്ഥനെ കൊണ്ട് മുഖ്യമന്ത്രി ആരും വിളിച്ചില്ലെന്ന് പറയിപ്പിച്ചു. ആയിരം തവണ അദ്ദേഹം അത് അതാവർത്തിച്ചു. ഒരു തവണയല്ല പല തവണ മുഖ്യമന്ത്രിയുടെ ഓഫീസ് ബാഗേജ് കിട്ടാൻ വിളിച്ചുവെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
Discussion about this post