ഇസ്ലാമാബാദ്: പാക്കിസ്ഥാന് ചൈന നല്‍കിയത് അംഗീകാരമില്ലാത്ത കോവിഡ് വാക്സിനെന്ന് റിപ്പോർട്ട്. കൃത്യമായ പരീക്ഷണങ്ങള്‍ പോലും നടത്താതെ അഞ്ചുലക്ഷം ഡോസ് വാക്സിനുകളാണ് ചൈന പാക്കിസ്ഥാന് നല്‍കിയത്. സിനോഫാം വാക്സിനാണ് പാക്കിസ്ഥാന് നല്‍കുമെന്ന് ചൈന പറഞ്ഞിരുന്നത്. അതേസമയം 11ലക്ഷം ഡോസ് വാക്സിനാണ് പാക്കിസ്ഥാന് ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷം ഡോസ് നല്‍കാമെന്നും ബാക്കി പിന്നീട് പരിഗണിക്കാമെന്നുമായിരുന്നു ചൈന നല്കിയ വാഗ്ദാനം. ഇത് ഇമ്രാന് സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തു. ചൈന വാക്സിന് കൈമാറുമെന്ന് ഉറപ്പുനല്‍കിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി നേരത്തെ പറയുകയും ചെയ്തിരുന്നു.
എന്നാല്‍ പാക്കിസ്ഥാനില്‍ ഇതിനോടകം തന്നെ അരലക്ഷത്തിലധികം കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതില്‍ 11,000 പേര് മരിച്ചു, എന്നാല്‍ ഇത് ഔദ്യോഗിക കണക്കുകള്‍ മാത്രമാണെന്നും യഥാര്‍ത്ഥ കണക്ക് ഇതിന്റെ ഇരട്ടി വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തിലാണ് ചൈനയുടെ വാക്സിന് ഉപയോഗിക്കാന്‍ പാക്കിസ്ഥാന് നിര്‍ബന്ധിതമായത്.
മാത്രമല്ല സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ പാക്കിസ്ഥാന് മറ്റുരാജ്യങ്ങളില്‍ നിന്ന് പണംകൊടുത്ത് വാക്സിന് വാങ്ങുന്നതിനുളള കഴിവില്ല. വാക്സിന് കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കാനുളള സാങ്കേതികവിദ്യയും പാക്കിസ്ഥാനില്‍ ഇല്ല. ഈ സാഹചര്യത്തില്‍ രണ്ട് മുതല്‍ എട്ടുഡിഗ്രി സെല്‍ഷ്യസില്‍ സൂക്ഷിക്കാന്‍ കഴിയുന്ന ചൈനീസ് വാക്സിന് മാത്രമാണ് പാക്കിസ്ഥാന് ഇപ്പോള്‍ ആശ്രയിക്കാന്‍ കഴിയുന്നത്. മറ്റ് വാക്സിനുകള്‍ -70 ഡിഗ്രി സെല്‍ഷ്യസിലാണ് സൂക്ഷിക്കേണ്ടത്.
അതേസമയം ചൈനീസ് വാക്സിന് ദരിദ്രരായ പാക്കിസ്ഥാന് പോലെയുള്ള രാജ്യത്തിനു അനുയോജ്യമാണെന്നാണ് കൊറോണ ചികിത്സയില്‍ വിദഗ്ധരായ ചൈനീസ് ഡോക്ടര്‍മാരുടെ അഭിപ്രായം.
Discussion about this post