ആലപ്പുഴ: ആലപ്പുഴയിൽ ആർ എസ് എസ് പ്രവർത്തകനെ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് ഭീകരർ വെട്ടിക്കൊലപ്പെടുത്തി. വയലാർ സ്വദേശിയും ആർ.എസ്.എസ് ശാഖാ മുഖ്യശിക്ഷകും ആയ നന്ദുവാണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു. വൈകീട്ടോടെ നാഗംകുളങ്ങര കവലയിൽവെച്ചായിരുന്നു സംഭവം. രാത്രി ഒൻപതോടെയാണ് നന്ദു മരിച്ചത്.
പുറത്ത് നിന്നെത്തിയ എസ്ഡിപിഐ ഭീകരർ ആർ എസ് എസ് മണ്ഡൽ ശാരീരിക് ശിക്ഷൺ പ്രമുഖിന്റെ വീടിന് നേർക്ക് ആക്രമണം നടത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ആർ എസ് എസ് പ്രവർത്തകർക്ക് നേരി എസ്ഡിപിഐ ഭീകരർ മാരകായുധങ്ങളുമായി അക്രമം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിൽ നന്ദുവിനൊപ്പം മൂന്ന് ആർഎസ്എസ് പ്രവർത്തകർക്കും വെട്ടേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.
കഴിഞ്ഞ ദിവസം എസ്ഡിപിഐക്കാർ സ്ഥലത്ത് മതവിദ്വേഷം ഉയർത്തി പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ആർ എസ് എസ് പ്രതികരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് പൊലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്.
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പി എസ് സി പരീക്ഷയുള്ളതിനാൽ വാഹനങ്ങൾ തടയില്ലെന്ന് നേതാക്കൾ അറിയിച്ചു.
Discussion about this post