ആലപ്പുഴ: കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് മതതീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയ ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. വണ്ടാനം മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റുമോർട്ടത്തിന് ശേഷം സേവാഭാരതിയുടെ ആംബുലൻസിൽ വിലാപയാത്രയായാണ് ഭൗതിക ശരീരം വീട്ടിലെത്തിച്ചത്.
ആയിരക്കണക്കിന് സംഘപരിവാർ പ്രവർത്തകർ നന്ദുവിന് അന്ത്യാഞ്ജലി അർപ്പിക്കാനായി വയലാറിലെ വീട്ടിലെത്തി. ചേർത്തല കാർത്യായനി ക്ഷേത്രത്തിന് സമീപം നന്ദുവിൻറ്റെ ഭൗതിക ദേഹം പൊതുദർശനത്തിന് വച്ചിരുന്നു. ഇവിടെ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആർ എസ് എസ് – ബി ജെ പി പ്രവർത്തകർ വയലാറിലെ വീട്ടിലേക്ക് വിലാപയാത്രയെ അനുഗമിച്ചു.
ആർ എസ് എസ് സഹ പ്രാന്തപ്രചാരക് എസ്.സുദർശൻ, ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസ്, ശോഭ സുരേന്ദ്രൻ, എസ്.സുരേഷ് എന്നിവരും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.
Discussion about this post