ഡൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ മുഴുവൻ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോള്‍ ബൂത്തുകള്‍ക്ക് പകരം വാഹനങ്ങൾ ട്രാക്ക് ചെയ്യുന്നതും അതനുസരിച്ചു ചാര്‍ജുകള്‍ ഈടാക്കുന്നതുമായ ജിപിഎസ് അടിസ്ഥാനപ്പെടുത്തിയ സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
വാഹനത്തിന്റെ ജിപിഎസ് ഇമേജിംഗ് മുഖേനയാകും പണം ഈടാക്കുക. ടോള്‍ പ്ലാസകളില്‍ നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് പണം നല്‍കുന്നതെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു. 2016ല്‍ കൊണ്ടുവന്ന ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനമായ ഫാസ്ടാഗ് എല്ലാ വാഹനങ്ങളിലും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിരുന്നു.
രാജ്യത്തെ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് മുഖേനയാണ് ടോൾ നൽകുന്നത്. പഴയ വാഹനങ്ങള്‍ പൊളിച്ചുമാറ്റുന്ന സ്ക്രാപ്പേജ് പദ്ധതി പ്രകാരം പുതിയ വാഹനം വാങ്ങുന്നവര്‍ക്ക് 5 ശതമാനം റിബേറ്റ് അനുവദിക്കുമെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കി.
Discussion about this post