മലപ്പുറം: കൊണ്ടോട്ടിയിലെ ഇടത് സ്ഥാനാർത്ഥി സുലൈമാൻ ഹാജിയുടെ രണ്ടാം ഭാര്യ പാകിസ്ഥാൻ സ്വദേശിനിയായ പത്തൊൻപതുകാരിയെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. പാകിസ്ഥാൻ സ്വദേശിനിയായ ഹിറാ മുഹമ്മദ് സഫ്ദർ എന്ന സ്ത്രീക്കൊപ്പമുള സുലൈമാൻ ഹാജിയുടെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
സുലൈമാൻ ഹാജിയുടെ പത്രികയിൽ ഭാര്യയുടെ വിവരങ്ങളില്ലെന്ന് നേരത്തെ വ്യക്തമായിരുന്നു. ഇവരുടെ വിവരങ്ങള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ മറച്ചു വെച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഇടതു സ്ഥാനാര്‍ത്ഥിയുടെ പാക്കിസ്ഥാന്‍ ബന്ധം പ്രചാരണ വിഷയമാക്കാൻ ബിജെപി തീരുമാനിച്ചു.
കൊണ്ടോട്ടി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്തെത്തി. കൊണ്ടോട്ടിയില്‍ സിപിഎം പിന്തുണയോടെ മത്സരിക്കുന്ന കെ.ടി സുലൈമാന്‍ ഹാജി, പാക്കിസ്ഥാന്‍ സ്വദേശിനിയായ 19കാരിയായ തന്റെ രണ്ടാം ഭാര്യയുടെ വിവരങ്ങള്‍ നാമനിര്‍ദ്ദേശ പത്രികയില്‍ നിന്ന് മറച്ചുവച്ചു. വിശാലമനസ്‌കനെന്ന് അറിയപ്പെടുന്ന പിണറായി വിജയന്റെ നിശബ്ദത അതിശയകരമാണെന്ന്. വി മുരളീധരൻ ട്വീറ്റ് ചെയ്തു.
ഒരു മൂടുതാങ്ങി എംഎല്‍എ വിദേശ പൗരന്റെ വ്യക്തിഗത വിവരങ്ങള്‍ മറച്ചുവച്ചതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വിശദീകരണം കിട്ടണമെന്ന് വി മുരളീധരൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫും രംഗത്തെത്തി.
Discussion about this post