തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ. ശബരിമല പരാമര്‍ശത്തില്‍ എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രി എ.കെ.ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തെരഞ്ഞെടുപ്പ് തുടങ്ങി ഒരു മണിക്കൂറിനുള്ളിലാണ് ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പോരാട്ടാമാണെന്ന് പറഞ്ഞ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി രംഗത്തെത്തിയത്. ഇത് അത്യന്തം ഗുരുതരമായ ആരോപണമാണെന്ന് എ കെ ബാലൻ പറഞ്ഞു.
വിശ്വാസികളേയും വിശ്വാസത്തേയും സംരക്ഷിക്കാന്‍ഏതറ്റം വരേയും പോകുന്ന ഇടതുപക്ഷത്തിനേയും അതിന്റെ സ്ഥാനാര്‍ഥികളേയും തോല്‍പ്പിക്കുന്നതിനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇത് ഭരണഘടനാ വിരുദ്ധവും ജനപ്രാതിനിധ്യ നിയമത്തിനും വിരുദ്ധമാണെന്നുമാണ് എ കെ ബാലന്റെ ആരോപണം.
ശബരിമല വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയും എ കെ ബാലൻ പരാതി നൽകി. മുഖ്യമന്ത്രിക്ക് അയ്യപ്പ കോപമുണ്ടാകുമെന്നും അവിശ്വാസിയായ മുഖ്യമന്ത്രിയോട് ദൈവവിശ്വാസികള്‍ പകരം വീട്ടുമെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പരാമർശത്തിനെതിരെയാണ് പരാതി.
Discussion about this post