Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആത്മജ്ഞാനത്തിന്റെ ചിരിയുടെ തമ്പുരാൻ

ബ്രേവ് ഇന്ത്യാ ന്യൂസ് ഡെസ്ക്

by Brave India Desk
May 5, 2021, 01:37 pm IST
in Kerala, Culture
Share on FacebookTweetWhatsAppTelegram

ചിരിയുടെ തിരുമേനി! നർമ്മത്തിന്റെ തമ്പുരാൻ!

ക്രിസോസ്റ്റം തിരുമേനിയ്ക്ക് മാദ്ധ്യമങ്ങൾ അടുത്തിടെ നൽകിയ വിശേഷണമാണ്. അദ്ദേഹത്തിന്റെ ഭൗതികജീവിതമവസാനിച്ചപ്പോഴും മാദ്ധ്യമവിശേഷണം വ്യത്യസ്തമല്ല. പക്ഷേ പൊതുവേദികളിൽ സരളമായി സംസാരിയ്ക്കുന്ന ഒരു മതമേലദ്ധ്യക്ഷൻ മാത്രമായിരുന്നോ ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രൊപ്പൊലീത്ത? നർമ്മത്തിന്റെ, സന്തോഷത്തിന്റെ വെട്ടം അദ്ദേഹത്തിനു ചുറ്റും എപ്പോഴും നിറഞ്ഞിരിയ്ക്കുന്നതിൽ മറ്റെന്തെങ്കിലും കാരണമുണ്ടായിരുന്നോ?

Stories you may like

ഭരിക്കാൻ വേണ്ടിയാണ് മത്സരിക്കുന്നത്’, കേരള വികസനത്തിൽ സംവാദത്തിന് തയ്യാർ! സ്ഥാനാർത്ഥി പട്ടിക ഈ മാസം;രാജീവ് ചന്ദ്രശേഖർ

ഇടത് സഹയാത്രികരെ ചേർത്തുപിടിക്കൂ, അവർക്കും വാശി പിണറായിയെ ഇറക്കാൻ; യുഡിഎഫ് അണികൾക്ക് വി.ഡി. സതീശന്റെ ആഹ്വാനം

1917 ഏപ്രിൽ 27നാണ് അടങ്ങാപ്പുറത്ത് കലമണ്ണിൽ കുടുംബത്തിൽ വികാര്‍ ജനറൽ കെ.ഇ ഉമ്മന്‍റേയും നടക്കേവീട്ടിൽ ശോശാമ്മയുടെയും മകനായി അദ്ദേഹം ജനിച്ചത്. ഫിലിപ്പ് ഉമ്മനെന്ന അദ്ദേഹത്തെ സ്വഭാവഗുണം കൊണ്ട് ധർമ്മിഷ്ഠനെന്നായിരുന്നു ആദ്യകാലത്ത് വിളിച്ചിരുന്നത്.  കോഴഞ്ചേരി, ഇരവിപേരൂർ എന്നീ സ്ഥലങ്ങളിൽ നിന്നും ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം ആലുവാ യുസി കോളേജിൽ നിന്ന് ബിരുദം നേടി. ബാംഗ്ലൂർ യൂണിയൻ തിയോളജിക്കൽ കോളേജ്, കാന്റർബറി സെന്റ്.അഗസ്റ്റിൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും തിയോളാജിയിലും വിദ്യാഭ്യാസം നേടി. 1944ൽ  വൈദീകനായി പട്ടം സ്വീകരിച്ചു. 1953-ൽ എപ്പിസ്കോപ്പാ സ്ഥാനത്തെത്തി.

1999 ഒക്ടോബർ 23-ന് ഡോ. അലക്‌സാണ്ടർ മാർത്തോമാ മെത്രാപ്പൊലീത്തയുടെ പിൻഗാമിയായി മാർത്തോമ സഭയുടെ തലവനായി. 2007 വരെ മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാർത്തോമ്മ മെത്രാപ്പൊലീത്തയായി സേവനമനുഷ്ഠിച്ചു. ശരീരിക ബുദ്ധിമുട്ടിനെ തുടർന്ന് മേലദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തെ മാർത്തോമ്മ സഭ വലിയ മെത്രാപ്പൊലീത്തയായി അവരോധിച്ചു.

ക്രിസോസ്റ്റം തിരുമേനി ഒരുപാട് വലുതായിരുന്നു. ഒരുപക്ഷേ ഭാരതീയ ക്രിസ്തീയ സഭകളുടെ ചരിത്രത്തിൽ ഇതുപോലെയൊരാൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്.

ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു “ആത്യന്തികമായ സത്യമാണ് ദൈവം. ആത്യന്തികമായി സത്യമുണ്ടോ അതോ ആപേക്ഷികമായ സത്യമാണോ? മനുഷ്യർ സാധാരണ വിചാരിയ്ക്കുന്നതുപോലെയുള്ളതാണോ ദൈവമെന്ന് എനിയ്ക്ക് സംശയമുണ്ട്. അതിനെ പൂർണ്ണമായി അറിയുന്നത് പ്രയാസം. എന്നാൽ മനസ്സിലാക്കുന്നതിനു സാധിയ്ക്കും. ബുദ്ധിയുടെ ഉള്ളിൽ അടങ്ങുന്നയാളല്ല ദൈവം. ബുദ്ധി നമുക്ക് ദൈവത്തെ അനുഭവിപ്പിക്കുന്നതിനു സഹായിയ്ക്കും.” ശ്രീനാരായണഗുരു എഴുതിയ ‘അനുഭവിയാതറിവീല്ല‘ എന്ന തത്വത്തിന് ഇത്ര സരളമായ വ്യാഖ്യാനം അദ്ദേഹത്തിൽനിന്ന് വരുമ്പോൾ എത്രത്തോളം ആഴത്തിലാണ് ആ ആത്മീയതേജസ്സ് പരന്നിരുന്നത് എന്നത് വ്യക്തമാണ്.

എല്ലാറ്റിനേയും കൂട്ടിയിണക്കുന്ന കണ്ണിയായി ആത്മജ്ഞാനം എന്നെല്ലാവരും പറയുന്ന, പരമസത്യമനുഭവിച്ചറിയുന്ന ഭാരതത്തിലെ ആർഷസംസ്കാരത്തിന്റെ വെളിച്ചത്തെ ഒരു ക്രൈസ്തവസഭയുടെ അധികാരിയായിരുന്നുതന്നെ ലോകമെമ്പാടും പരത്താൻ കഴിയുമെന്ന് തെളിയിച്ച മഹാത്മാവാണ് ക്രിസോസ്റ്റം തിരുമേനി. ഭാരത തത്വജ്ഞാനത്തെ ക്രൈസ്തവവിശ്വാസവുമായി കൂട്ടിയിണക്കിയ യുഗപുരുഷനായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ ക്രിസ്തീയ സഭകളുടെ മേലദ്ധ്യക്ഷന്മാർ പോലും ആത്മജ്ഞാനമെന്ന സങ്കൽപ്പത്തെപ്പറ്റിയൊക്കെ ചിന്തിച്ചുമാത്രം തുടങ്ങുന്ന ഇക്കാലത്ത് ആ സങ്കൽപ്പങ്ങളെ അതീവ ലളിതമായി ജീവിതത്തിലിഴുക്കിച്ചേർത്തയാളാണ് വലിയ മെത്രൊപ്പോലീത്ത.

അയ്യപ്പസ്വാമിയെന്നും ഭഗവാൻ ശ്രീകൃഷ്ണനെന്നും ക്രിസോസ്റ്റം തിരുമേനി പറയുമ്പോൾ ആ വാക്കുകൾ വരുന്ന നേരം തന്നെ കേൾക്കുന്നവനു മനസ്സിലാകും ആ മനസ്സിലെ താദാത്മ്യപ്പെടലിന്റെ ആഴം. അതിലുപരിയായി ക്രൈസ്തവ തിയോളജിയെ ആത്മ ജ്ഞാനത്തിന്റെ ധാരയിലേയ്ക്ക് ഒഴുക്കിച്ചേർത്ത ഒരു വിശുദ്ധപുരുഷനുമാണ് അദ്ദേഹം. ലോകത്ത് എന്തിനെയും ഉള്‍ക്കൊള്ളാനാകും വിധം വിശാലമാണ് ഹിന്ദു മതമെന്നും വ്യത്യസ്തതകള്‍ അംഗീകരിച്ച് മുന്നോട്ട് പോകുന്നതാണ് ഹിന്ദു സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഹിന്ദുത്വത്തിന്റെ ഉള്ളറിഞ്ഞയാളായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് മാനസികമായി വളരെയടുപ്പമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിനും തിരികെ അങ്ങനെ തന്നെയായിരുന്നു. ബിജെപി അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനോടും വലിയ ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കുമ്മനത്തെ പോലെ ഒരാളെ ഗവര്‍ണറായി ലഭിച്ചതിനാലാൽ മിസോറാം ജനത ഭാഗ്യം ചെയ്തവരാണെന്ന് തിരുമേനി ഒരിയ്ക്കൽ പറഞ്ഞിട്ടുണ്ട്.

തന്റെ അരമനയുടെ മുറ്റത്തെ തുളസിത്തറയിൽ വെള്ളമൊഴിച്ചും മാതാ അമൃതാനന്ദമയി നൽകിയ രുദ്രാക്ഷമാല സ്നേഹമോടെ അണിഞ്ഞും എല്ലാ സംസ്കാരങ്ങളുടേയും നല്ലതിനെ സ്വീകരിച്ച് സന്തോഷത്തോടെ അദ്ദേഹം ജീവിച്ചു. ചുറ്റിനുമുള്ളവർക്കും സന്തോഷം പകർന്നു. “അമ്മ നട്ടുവളർത്തിയ രുദ്രാക്ഷച്ചെടിയിൽനിന്നുള്ള കായയാണിത്. ഇവിടെ വളരാൻ പ്രയാസമുള്ള മരത്തെ അമ്മ സ്നേഹത്താൽ വളർത്തി”. അമ്മ നൽകിയ രുദ്രാക്ഷമാലയെപ്പറ്റി അദ്ദേഹം പറഞ്ഞു. തുളസിത്തറയിൽ ഒരു ക്രിസ്തീയ മതമേലദ്ധ്യക്ഷൻ വെള്ളമൊഴിയ്ക്കുന്നത് ആരെങ്കിലും പരിഹസിയ്ക്കുമോ എന്ന സംശയത്തിന് ഇവിടത്തെ അപ്പച്ചന് കൊതുകുകടി കൊള്ളാതിരിക്കാനാണ് തുളസി വളർത്തുന്നതെന്ന് പറഞ്ഞാൽ മതിയെന്ന് ആശങ്കപ്പെട്ടവരെ ആശ്വസിപ്പിച്ചു.

ചിരിയുടെ തമ്പുരാൻ തന്നെയായിരുന്നു. പക്ഷേ അത് കുറച്ച് തമാശകൾ പറയുന്നതിലൊതുങ്ങുന്ന ചിരിയല്ലായിരുന്നു. പരമമായ സത്യത്തെ അനുഭവിക്കുമ്പോഴുണ്ടാകുന്ന ആനന്ദത്തിന്റെ ആഴത്തിൽനിന്ന് വരുന്ന പ്രസാദാത്മകതയുടെ ചിരിയായിരുന്നു. ചൈനയിലേയും ജപ്പാനിലേയും ബുദ്ധതത്വങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒരു സങ്കൽപ്പമാണ് ചിരിയ്ക്കുന്ന ബുദ്ധൻ. ഉള്ളു തുറന്ന് ചിരിയ്ക്കാൻ അകത്തു നിന്നുള്ള വെളിച്ചമാവശ്യമാണെന്ന അറിവാണത്. ചിരിയ്ക്കുന്ന ബുദ്ധൻ എന്നതു പോലെയാണ് വലിയ തിരുമേനി ചിരിയുടെ തമ്പുരാനായത്. അത് തിരിച്ചറിയാൻ മലയാളത്തിനു കഴിഞ്ഞാൽ  തമാശകൾക്കപ്പുറമുള ഒരു യഥാർത്ഥ വിശുദ്ധന്റെ ജീവിതം മനസ്സിലാകും. രാജ്യത്തെ പരമമായ ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ നൽകിയാദരിച്ചത് ആ വിശുദ്ധിയുടെ അംഗീകാരമായാണ്.

പരിവർത്തനത്തിനപ്പുറം പരാവിദ്യയുടെ ആഴങ്ങളിലേക്ക് യാത്രചെയ്യാൻ ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതവും സന്ദേശവും സകലമതസ്ഥർക്കും പ്രചോദനമാകട്ടെ.

ചിരിയുടെ തിരുമേനിയ്ക്ക് ബ്രേവ് ഇന്ത്യയുടെ ആദരാഞ്ജലി.

Tags: Mar Thoma Valiya MetropolitanMalankara Mar Thoma Syrian ChurchChrysostom ThirumeniValiya ThirumeniDr. Philipose Mar Chrysostom.Padma BhushanPhilipose Mar Chrysostom Mar Thoma
Share1TweetSendShare

Latest stories from this section

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

ഗണേഷ് സൂക്ഷിക്കുക, പഴയ കഥകൾ തുറന്നുവിടും; ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതിനെതിരെ തിരുവഞ്ചൂരിന്റെ വജ്രായുധം

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

Discussion about this post

Latest News

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

സഞ്ജുവിന്റെ ആ പ്രശ്നം അയാൾക്ക് പണിയാകുന്നു, സാങ്കേതിക പിഴവുകൾ തിരുത്താൻ ഉപദേശവുമായി സുനിൽ ഗവാസ്കർ; ശരിവെച്ച് ആരാധകരും

പാകിസ്ഥാനെ തോൽപ്പിക്കാൻ എന്തിനാടാ ഇന്ത്യ, ആ ആഭ്യന്തര ടീമിനും ഐപിഎൽ ടീമിനും അത് പറ്റും: ഇർഫാൻ പത്താൻ

ഒരു മാസം ട്രെയിനിംഗ് തന്നാൽ മതി, ആ താരത്തെ ഞാൻ ഇനിയും പുറത്താക്കും; പഴയ പോരാട്ടവീര്യം ഓർത്തെടുത്ത് ഇർഫാൻ

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്; അട്ടിമറികളുടെ പെരുമഴക്കാലം, വമ്പൻമാർക്ക് പേടിക്കാലം

ഇന്ത്യയുടെ വിജയം; അമേരിക്കൻ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കാതെ മോദി: വൻ ലാഭത്തിൽ ഇന്ത്യൻ വിപണി!

ഭാരതം കുതിക്കുന്നത് ലോകശക്തിയായി; വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ കരുത്തിന്റെ അടയാളം!; ആത്മവിശ്വാസം പ്രകടിപ്പിച്ച് പിയൂഷ് ഗോയൽ!

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു വേട്ട; ദിനാജ്‌പൂരിൽ വീടിന് തീയിട്ടു! മൗലവിബസാറിൽ യുവാവിനെ കെട്ടിയിട്ട് കൊന്നു; 45 ദിവസത്തിനിടെ 15 കൊലപാതകങ്ങൾ

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

അമ്പിളിമാമന്റെ മണ്ണിൽ ഒരു ‘ഗോൾഫ് കളി’; 55 വർഷം മുൻപ് അലൻ ഷെപ്പേർഡ് കാട്ടിയ ആ കുസൃതി! ആർട്ടിമിസ് ദൗത്യങ്ങൾക്കിടെ ചർച്ചയായി പഴയ ചാന്ദ്ര ചരിത്രം

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

കുഞ്ഞന്മാർ വീണ്ടും ചരിത്രത്തിൽ; 2007 ആവർത്തിച്ചു, ഓസ്‌ട്രേലിയയെ തകർത്ത് സിംബാബ്‌വെ; കൊളംബോയിൽ അവിശ്വസനീയ അട്ടിമറി

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

അഭിഷേകിന് ബാറ്റ് വീശാനേ അറിയൂ, ടെക്നിക്കില്ല; പാക് പോരാട്ടത്തിന് മുൻപ് വെടിപൊട്ടിച്ച് മുഹമ്മദ് ആമിർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies