ടെൽ അവീവ്: പിന്മാറാൻ കൂട്ടാക്കില്ലെന്ന ഹമാസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രായേൽ. ഗാസ നഗരത്തില്‍ ഇന്ന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തില്‍ 42 പേർ മരിച്ചു. ഇതോടെ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 197 ആയി.
ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗാസയിലെ വൈദ്യുത വിതരണ ശൃംഖല തകര്‍ന്നു. ഹമാസ് മേധാവി യഹിയ അല്‍ സിന്‍ഹറിന്റെ വീടും വ്യോമാക്രമണത്തില്‍ ഇസ്രായേൽ സേന തകർത്തു. ഗാസയിൽ ഇസ്രായേൽ സേന എൺപത് തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോർട്ട്.
അതേസമയം പലസ്തീനിൽ മുഴുവന്‍ സൈന്യത്തേയും ഉപയോഗിച്ച് ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. സംഘര്‍ഷമവസാനിക്കാന്‍ സമയമെടുക്കുമെന്ന് പറഞ്ഞ നെതന്യാഹു സമാധാനാന്തരീക്ഷം തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും വ്യക്തമാക്കി.
Discussion about this post