റോം: ഇറ്റലിയിൽ കേബിൾ കാർ പൊട്ടി വീണ് വൻ ദുരന്തം. 14 പേർ മരിച്ചു. വടക്കന്‍ ഇറ്റലിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലായിരുന്നു ദുരന്തം.
മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. പരിക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. ഞായറാഴ്ച മജോറി തടാകത്തിനു സമീപമായിരുന്നു ദുരന്തം.
റിസോർട്ട് നഗരമായ സ്ട്രെസയില്നിന്ന് പീഡ്മോണ്ട് മേഖലയിലെ മോട്ടറോണ്‍ പര്‍വതത്തിലേക്ക് യാത്രക്കാരെ കയറ്റി പോകുകയായിരുന്ന കേബിള്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ അഞ്ച് പേര് ഇസ്രേലി പൗരന്മാരാണ്. ഭൂരിപക്ഷം പേരും അപകടസ്ഥലത്തു തന്നെ മരിച്ചു.
സ്ട്രെസയില്‍ നിന്ന് മജോറി തടാകത്തിനു മുകളിലൂടെ, 1400 മീറ്റര്‍ ഉയരത്തിലുള്ള മോട്ടറോണ്‍ മലയുടെ മുകളിലേക്ക് 20 മിനിറ്റില്‍ എത്താവുന്നതാണു കേബിള്‍ കാര്‍. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കു ശേഷം അടുത്തിടെയാണ് ഇവിടെ വീണ്ടും തുറന്നു കൊടുത്തത്. പൈന്‍ മരങ്ങളുടെ ഇടയിലേക്കു വീണ കാര്‍ നിശേഷം തകരുകയായിരുന്നു.
Discussion about this post