തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ പിണറായി സർക്കാരിന്റെ പരസ്യ ധൂർത്ത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ നൂറുദിന പരിപാടിയുടെ പ്രചാരണത്തിനായി ചെലവഴിക്കുന്നത് ഒരു കോടി ഇരുപത് ലക്ഷം രൂപ. ഇതു സംബന്ധിച്ച് പിആര്‍ഡി ഉത്തരവിറക്കി.
സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടും ടെലിവിഷന്‍ പത്ര മാധ്യമങ്ങളിലൂടെയും പരസ്യം നൽകും. സംസ്ഥാന ജില്ലാ തലങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്കും ഈ തുക വിനിയോഗിക്കും.
കൊവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോൾ മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാൻ 98 ലക്ഷം രൂപയും അനുവദിക്കും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കുന്നതിനായി തുക ചെലവഴിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഡ്രൈവർമാരുടെയും ഗണ്മാന്മാരുടെയും സുരക്ഷാ ജീവനക്കാരുടെയും സഹായികളുടെയും മുറികൾ ഉൾപ്പെടെ നവീകരിക്കാനാണ് പണം നൽകുന്നത്. ഊരാളുങ്കൽ സൊസൈറ്റി തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചിരിക്കുന്നത്.
Discussion about this post