Friday, May 23, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല, നാട്ടിലെത്തിക്കാൻ നടപടി ഉണ്ടാകണം‘;ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് സെബാസ്റ്റ്യൻ സുപ്രീം കോടതിയിൽ

by Brave India Desk
Aug 4, 2021, 03:01 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ഡൽഹി: മകളുടെയും പേരക്കുട്ടിയുടെയും ജീവൻ രക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദി ആയിഷയുടെ പിതാവ് വി ജെ സെബാസ്റ്റ്യൻ. ലോകത്തിലെ മിക്ക രാജ്യങ്ങളും ഇത്തരം വിഷയങ്ങളിൽ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാറുണ്ടെന്നും തന്റെ മകൾക്കും അത്തരം ആനുകൂല്യം ലഭ്യമാക്കണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. നിലവിൽ അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിയുകയാണ് സോണിയ സെബാസ്റ്റ്യൻ എന്ന ആയിഷയും 7 വയസ്സുള്ള ഇവരുടെ മകളും.

അഫ്ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സേന പിന്മാറിയതോടെ അവിടുത്തെ രാഷ്ട്രീയവും ഭരണപരവുമായ സാഹചര്യങ്ങൾ മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് സെബാസ്റ്റ്യൻ ആരോപിക്കുന്നു.

Stories you may like

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ ആയിഷ പുറപ്പെട്ടപ്പോൾ ഇവർക്കെതിരെ യുഎപിഎ നിയമ പ്രകാരം കേസുണ്ടായിരുന്നു. 2017ൽ ഇന്റർപോൾ ഇവർക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ എത്തിയതോടെ ഇവരുടെ ഭർത്താവ് കൊല്ലപ്പെടുകയും ഇവർ അഫ്ഗാൻ സൈന്യത്തിന് മുന്നിൽ കീഴടങ്ങുകയുമായിരുന്നു.

അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂർത്തിയായതോടെ അവിടെ നിന്നും അമേരിക്കൻ സേന സമ്പൂർണ്ണ പിന്മാറ്റത്തിന് തയ്യാറെടുക്കുകയാണ്. ഇതോടെ താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ യുദ്ധം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദേശ ഭീകരവാദികളെ തൂക്കിലേറ്റാൻ സാദ്ധ്യതയുണ്ടെന്ന് സെബാസ്റ്റ്യൻ പറയുന്നു.

കാത്തലിക് ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന സോണിയ സെബാസ്റ്റ്യൻ എഞ്ചിനീയറിംഗ് പഠനകാലത്ത് അബ്ദുൾ റാഷിദ് എന്ന യുവാവുമായി അടുപ്പത്തിലാകുകയായിരുന്നു. തുടർന്ന് ബംഗലൂരുവിൽ എം ബി എ പഠനത്തിന് പോയ സോണിയ ഇസ്ലാമിലേക്ക് മതം മാറി ആയിഷ എന്ന പേര് സ്വീകരിക്കുകയായിരുന്നു. വീട്ടിൽ ഇക്കാര്യങ്ങൾ രഹസ്യമാക്കി വെച്ച ആയിഷ 2010ൽ നിസ്കരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് വിവരങ്ങൾ പുറത്താകുന്നത്.

തുടർന്ന് വീട്ടുകാരുടെ എതിർപ്പ് മറികടന്ന് റാഷിദിനെ വിവാഹം കഴിച്ച ആയിഷ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിന് വേണ്ടി രാജ്യം വിട്ടു. അഫ്ഗാനിസ്ഥാനിലെ നാംഗർഹാർ പ്രവിശ്യയിലായിരുന്നു ഇവർ ആദ്യമെത്തിയത്. അവിടെ വെച്ച് സൈനിക നടപടിക്കിടെ റാഷിദ് കൊല്ലപ്പെടുകയായിരുന്നു.

കുറ്റവാളികളെ പരസ്പരം കൈമാറാൻ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ ധാരണയുണ്ടെന്നും തന്റെ മകൾക്ക് വേണ്ടി ഇത് പ്രയോജനപ്പെടുത്തണമെന്നും സെബാസ്റ്റ്യൻ ആവശ്യപ്പെടുന്നു. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ കേരളത്തിൽ നിന്നും പോയ ആരെയും സ്വീകരിക്കില്ലെന്നതാണ് കേന്ദ്ര സർക്കാർ നിലപാട്. നിമിഷ ഫാത്തിമയുടെ കാര്യത്തിൽ നേരത്തെ കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നതാണ്.

2017ൽ എൻ ഐ എ സമർപ്പിച്ച കുറ്റപത്ര പ്രകാരം കേരളത്തിൽ നിന്നും 21 പേരടങ്ങുന്ന സംഘമാണ് ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്. ഇറാനിൽ നിന്നും കാൽനടയായാണ് ഇവർ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചത്. 2016 മെയ് 31നായിരുന്നു ആയിഷ എന്ന സോണിയ സെബാസ്റ്റ്യൻ ഇന്ത്യ വിട്ടത്.

ആയിഷ എന്ന സോണിയയെ കൂടാതെ മറിയം എന്ന മെറിൻ ജേക്കബ്, ഫാത്തിമ എന്ന നിമിഷ, റഫീല എന്നിവരും ജിഹാദിനായി ഇന്ത്യ വിട്ടിരുന്നു. ഇവരെല്ലാം ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ ജയിലിലാണ്.

Tags: Sonia Sebastianislamic stateSupreme Court of IndiakeralaGovernment of India
Share22TweetSendShare

Latest stories from this section

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ദേശീയപാത നിർമ്മാണത്തിൽ സംസ്ഥാന സർക്കാരിന് പങ്കില്ല’അ’ മുതൽ ക്ഷ’ വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് എൻഎച്ച്എഐ ;മുഖ്യമന്ത്രി

കമ്യൂണിസ്റ്റ് ഭീകരവേട്ടയിൽ അപലപിച്ച് സിപിഎമ്മും സിപിഐയും: നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യം

പാകിസ്താൻ സൈനിക മേധാവിയുടെ തീവ്രമത നിലപാട് പഹൽഗാം ആക്രമണത്തെ സ്വാധീനിച്ചു: ആഞ്ഞടിച്ച് മന്ത്രി എസ്. ജയശങ്കർ

Discussion about this post

Latest News

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

സാരിക്കൊപ്പം രക്തച്ചുവപ്പുള്ള സിന്ദൂരം,പിന്നാലെ ഭഗവദ്ഗീതയിലെ ശ്ലോകം ആലേഖനം ചെയ്ത ഗൗൺ:കാനിൽ ഭാരതീയ സംസ്‌കാരം ഉയർത്തിപ്പിടിച്ച് ഐശ്വര്യറായി

കേരളത്തിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വന്ദേഭാരതിൽ പുതിയ മാറ്റം: റെയിൽവേയുടെ സർപ്രൈസ്

ഇന്ത്യൻ സൈന്യത്തെ അധിക്ഷേപിച്ചു,രാജ്യവിരുദ്ധ പരാമർശം :മലപ്പുറം സ്വദേശി അറസ്റ്റിൽ

ഉദ്ഘാടനത്തിന് പിന്നാലെ തകർന്ന് യുദ്ധക്കപ്പൽ,ക്രിമിനൽ കുറ്റമെന്ന് കിം ജോങ് ഉൻ; കട്ടക്കലിപ്പിൽ

പ്ലീസ് ചർച്ച വേണം : ഇന്ത്യയുമായി സൗദിയിൽ ചർച്ചയ്ക്ക് താൽപ്പര്യമെന്ന് പാക് പ്രധാനമന്ത്രി

നംഗൽ അണക്കെട്ടിന്റെ സുരക്ഷയ്ക്കായി 296 സിഐഎസ്എഫ് സൈനികരെ വിന്യസിക്കുമെന്ന് കേന്ദ്രസർക്കാർ ; എതിർപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന് വേണ്ടി ചാരപ്പണി, രാജ്യവിരുദ്ധ സാമ്പത്തിക പ്രവർത്തനങ്ങൾ ; ആക്രി കച്ചവടക്കാരനെ അറസ്റ്റ് ചെയ്ത് യുപി എടിഎസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies