Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

പാക്ക് തുറമുഖത്തെ കിടിലം കൊള്ളിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; വിട വാങ്ങിയത് യുദ്ധചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട നേവിയുടെ അനശ്വരനായകൻ

by Brave India Desk
Aug 11, 2021, 01:28 pm IST
in Defence
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ നാവികസേനാ ചരിത്രത്തിലെ ആദ്യ മഹാവീർചക്ര ജേതാവായ കമാൻഡർ കെ.പി. ഗോപാൽറാവു കഴിഞ്ഞദിവസം അന്തരിച്ചു. 94ാം വയസ്സിലായിരുന്നു ഇന്ത്യയുടെ യശസ്സുയർത്തിയ മുൻ ഉന്നത സൈനികന്റെ നിര്യാണം. അദ്ദേഹം ബാക്കിയാക്കി പോകുന്നത് സിരകളെ ത്രസിപ്പിച്ച ഒരു നാവികദൗത്യത്തിന്റെ ഓർമകളാണ്.

പാക്ക് തുറമുഖമായ കറാച്ചിയെ മുൾമുനയിൽ നിർത്തി ആക്രമിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’ ദൗത്യത്തിന്റെ നായകൻമാരിലൊരാളായിരുന്നു കമാൻഡർ കെ.പി.റാവു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് യുദ്ധചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.

Stories you may like

ആകാശം ഭാരതത്തിന് സ്വന്തം; ചൈനയ്ക്കും പാകിസ്താനും നെഞ്ചിടിപ്പ് കൂട്ടി ടാറ്റയുടെ ഗർജ്ജനം! വഡോദരയിൽ നിന്ന് ആദ്യ ‘മെയ്ഡ് ഇൻ ഇന്ത്യ’ സി295 പുറത്തിറങ്ങി

ആകാശം തൊടാൻ ടാറ്റയും ഇന്ത്യൻ സൈന്യവും! ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സി295 വിമാനം പുറത്തിറങ്ങി; പ്രതിരോധ മേഖലയിൽ ചരിത്രം കുറിച്ച് വഡോദര പ്ലാന്റ്

അറുപതുകളുടെ അവസാനകാലഘട്ടത്തിലാണ് ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നും ഓസ 1 എന്നു പേരുള്ള 8 മിസൈൽ ബോട്ടുകൾ വാങ്ങിയത്. പാക്കിസ്ഥാനെതിരെ ബംഗ്ലദേശിൽ ഉയരുന്ന ജനരോഷവും മറ്റു സംഗതികളും പരിഗണിച്ച് വീണ്ടുമൊരു യുദ്ധത്തിനു സാധ്യതയുണ്ടാകാമെന്ന വിലയിരുത്തലിലായിരുന്നു ബോട്ടുകൾ പെട്ടെന്നു തന്നെ വാങ്ങാൻ രാജ്യം തീരുമാനിച്ചത്. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സ്റ്റൈക്സ് മിസൈലുകളും അത്യാധുനിക റഡാറുകളും ഈ ബോട്ടുകളിലുണ്ടായിരുന്നു. ഈ ബോട്ടുകൾക്ക് പക്ഷേ ഒരു പരിമിതിയുണ്ടായിരുന്നു. റേഞ്ച് കുറവായതിനാൽ തീരസംരക്ഷണത്തിനായിരുന്നു ഇവ അഭികാമ്യം. മറ്റൊരു രാജ്യത്തിന്റെ മേഖലകളിൽ യുദ്ധം നടത്താൻ ഇവ അത്രയ്ക്ക് അനുയോജ്യമായിരുന്നില്ല.

1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ വ്യോമസേന ഇന്ത്യയുടെ ആറ് എയർഫീൽഡുകൾ ആക്രമിച്ചു. ഇതോടെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന് കാഹളമായി. അതിർത്തി മേഖലകളിൽ താമസിയാതെ തന്നെ യുദ്ധം തുടങ്ങി. നാവികസേന കറാച്ചി തുറമുഖത്തെ ആക്രമിക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാൻ നാവികസേനയുടെ മർമമാണ് കറാച്ചി. തുറമുഖത്ത് നാശനഷ്ടങ്ങൾ വരുത്തിയാൽ കടൽവഴിയുള്ള പോരാട്ടത്തിന് പാക്കിസ്ഥാൻ ഉടൻ പരുവപ്പെടില്ല. ഇതിനുള്ള നിയോഗം ഓസ 1 മിസൈൽ ബോട്ടുകൾക്ക് വന്നു ചേർന്നു. എന്നാൽ റേഞ്ച് കുറവുള്ള അധികം സഞ്ചരിക്കാൻ സാധ്യമല്ലാത്ത ഓസ എങ്ങനെ കറാച്ചിയിലെത്തിക്കും. നാവികസേനയിലെ പ്രതിഭാധനരായ ഓഫിസർമാർ അതിനും പ്രതിവിധി കണ്ടെത്തി. ഓസ ബോട്ടുകളെ കപ്പലിൽ കെട്ടി വലിച്ച് കറാച്ചിക്കു സമീപം എത്തിക്കുക. ഓപ്പറേഷൻ ട്രൈഡന്റിനു രൂപരേഖയായി.

ഐഎൻഎസ് നിപത്, നിർഘത്, വീർ എന്നീ ഓസ ബോട്ടുകളാണ് ട്രൈഡന്റിൽ അണിനിരന്നത്. കമാൻഡർ ബി.ബി. യാദവിനായിരുന്നു സ്ക്വാഡ്രന്റെ ചുമതല. ഐഎൻഎസ് കച്ചൽ, കിൽത്താൻ എന്നീ ഫ്രിഗേറ്റ് കപ്പലുകളാണ് ബോട്ടുകളെ വഹിച്ചത്. കിൽത്താന്റെ ക്യാപ്റ്റനായിരുന്നു അക്കാലത്ത് കമാൻഡറായിരുന്ന ഗോപാൽ റാവു.

മുംബൈയിൽ നിന്ന് ദൗത്യസേന കറാച്ചി ഹാർബറിനു സമീപമെത്തി. അവിടെ നിന്ന് നിപത്, നിർഘത്, വീർ എന്നീ മിസൈൽബോട്ടുകൾ തുറമുഖം ലക്ഷ്യമാക്കി നീങ്ങി. ഐഎൻഎസ് കിൽത്താനിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് ദിശമാറ്റിയും മറിച്ചുമായിരുന്നു ആ യാത്ര.

അന്നു രാത്രി 11 മണിയോടെ ഐഎൻഎസ് നിർഘതിലെ റഡാർ ആദ്യ ലക്ഷ്യം കണ്ടെത്തി. പിഎൻഎസ് ഖൈബർ എന്ന പാക്കിസ്ഥാൻ നേവിയുടെ ഡിസ്ട്രോയർ പടക്കപ്പലായിരുന്നു അത്. പിഎൻഎസ് ഷാജഹാൻ, വീനസ് ചലഞ്ചർ എന്ന സൈനിക ചരക്കുകപ്പൽ എന്നിവയുടെ സ്ഥാനങ്ങളും താമസിയാതെ റഡാർ അടയാളപ്പെടുത്തി. പാക്കിസ്ഥാൻ സൈന്യത്തിനായുള്ള ആയുധങ്ങളും പടക്കോപ്പുകളും വഹിക്കുന്ന കപ്പലായിരുന്നു വീനസ് ചലഞ്ചർ.

താമസിയാതെ ആക്രമണം തുടങ്ങി. പാക്കിസ്ഥാൻ പടക്കപ്പലുകൾക്ക് എവിടുന്നാണ് ആക്രമണം വരുന്നതെന്ന് മനസ്സിലായില്ല. മിസൈലുകൾ അവയിൽ വന്നു പതിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ വ്യോമസേനയാണ് ആക്രമിക്കുന്നതെന്ന് വിചാരിച്ച് കപ്പലുകൾ വിമാനവേധ തോക്കുകൾ മുകളിലേക്കുയർത്തി. ഓസ ബോട്ടുകളാണ് യഥാർഥത്തിൽ തങ്ങളെ ആക്രമിക്കുന്നതെന്ന് അവർ അറിഞ്ഞതേയില്ല.

താമസിയാതെ മൂന്നു കപ്പലുകളും മുങ്ങി. പിഎൻഎസ് ഖൈബറിൽ നിന്ന് കറാച്ചി നാവികകേന്ദ്രത്തിലേക്ക് അപായസൂചന പോയി. കപ്പലുകൾ ആക്രമിച്ചു മുക്കിയ ശേഷം ബോട്ടുകളുടെ ശ്രദ്ധ തീരത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങളിലേക്കായി. ഇവിടേക്കും മിസൈലുകൾ പാഞ്ഞു. ഇന്ധനടാങ്കുകൾക്ക് തീപിടിച്ച് കറാച്ചി ഹാർബറിൽ വൻ അഗ്‌നിബാധ ഉടലെടുത്തു. സമയം കളയാതെ ബോട്ടുകൾ തിരിച്ചു യാത്ര തുടങ്ങി.

അപ്പോഴേക്കും പാക്ക് യുദ്ധവിമാനങ്ങൾ കപ്പലുകൾ മുങ്ങിയ സ്ഥലത്തേക്ക് എത്തി. ഇന്ത്യൻ പടക്കപ്പലുകൾ മേഖലയിലെത്തിയിട്ടുണ്ടെന്നും അവയാണ് ആക്രമണത്തിനു പിന്നിലെന്നും അനുമാനിച്ച അവർ തിരച്ചിൽ തുടങ്ങി. താമസിയാതെ അവരൊരു പടക്കപ്പൽ കണ്ടെത്തുകയും ചെയ്തു. അതിലേക്ക് വിമാനങ്ങൾ ആക്രമണം നടത്തി. എന്നാൽ അത് പാക്കിസ്ഥാന്റെ തന്നെ പടക്കപ്പലായ പിഎൻഎസ് സുൾഫിക്കറായിരുന്നു. പാക്ക് വ്യോമസേനയ്ക്ക് പറ്റിയ വലിയ അമളിയായിരുന്നു ആ ആക്രമണം.

ഡിസംബർ ഏഴിന് മുംബൈ നാവികതുറമുഖത്ത് ട്രൈഡന്റ് ദൗത്യസംഘത്തിലെ മൂന്ന് മിസൈൽ ബോട്ടുകളും രണ്ടു പടക്കപ്പലുകളും തിരിച്ചെത്തി. ഇവയ്ക്ക് തുറമുഖത്ത് വീരോചിതമായ വരവേൽപ് ലഭിച്ചു. ദിവസങ്ങൾക്ക് ശേഷം ഓപ്പറേഷൻ പൈത്തൺ എന്ന മറ്റൊരു ദൗത്യത്തിൽ മൂന്നു പാക്ക് കപ്പലുകൾ കൂടി ഇന്ത്യൻ നാവികസേന മുക്കി. കറാച്ചി തുറമുഖത്തെ ഇത്തരത്തിൽ നിർവീര്യമാക്കാൻ സേനയ്ക്ക് സാധിച്ചു. ഇന്ത്യ തിളക്കമാർന്ന വിജയം നേടിയ 1971 ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ നിർണായകമായ ഏടായിരുന്നു ഈ ദൗത്യങ്ങൾ.

 

Tags: indian navy
Share1TweetSendShare

Latest stories from this section

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

ആകാശത്ത് നിഗൂഢ വെളിച്ചം; ഒഡീഷ തീരത്ത് DRDO പരീക്ഷിച്ചത് ‘അഗ്നി-6’ ആണോ? തകർപ്പൻ നീക്കവുമായി ഇന്ത്യ

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മറഞ്ഞിരുന്ന് ആക്രമിക്കുന്ന ഇന്ത്യയുടെ പുതിയ വേട്ടക്കാരൻ സമുദ്രത്തിലേക്ക് ; സ്റ്റെൽത്ത് ഫ്രിഗേറ്റ് മഹേന്ദ്രഗിരി നാവികസേനയ്ക്ക് കൈമാറി

മിഗ് വിമാനങ്ങളിൽ നിന്ന് നയതന്ത്ര ലോകത്തേക്ക്; ഇന്ത്യയുടെ ആദ്യ വനിതാ ഡിഫൻസ് അറ്റാഷെ അഞ്ജലി സിംഗ്

മിഗ് വിമാനങ്ങളിൽ നിന്ന് നയതന്ത്ര ലോകത്തേക്ക്; ഇന്ത്യയുടെ ആദ്യ വനിതാ ഡിഫൻസ് അറ്റാഷെ അഞ്ജലി സിംഗ്

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

പാകിസ്താൻ്റെ ഫത്താ-2വിന് മറുപടി; ഇസ്രയേൽ കരുത്തിൽ ഇന്ത്യയുടെ ‘സൂര്യാസ്ത്ര’; അതിർത്തിയിൽ ഇനി കളി മാറും!

Discussion about this post

Latest News

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies