Saturday, February 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Defence

പാക്ക് തുറമുഖത്തെ കിടിലം കൊള്ളിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; വിട വാങ്ങിയത് യുദ്ധചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട നേവിയുടെ അനശ്വരനായകൻ

by Brave India Desk
Aug 11, 2021, 01:28 pm IST
in Defence
Share on FacebookTweetWhatsAppTelegram

ഇന്ത്യൻ നാവികസേനാ ചരിത്രത്തിലെ ആദ്യ മഹാവീർചക്ര ജേതാവായ കമാൻഡർ കെ.പി. ഗോപാൽറാവു കഴിഞ്ഞദിവസം അന്തരിച്ചു. 94ാം വയസ്സിലായിരുന്നു ഇന്ത്യയുടെ യശസ്സുയർത്തിയ മുൻ ഉന്നത സൈനികന്റെ നിര്യാണം. അദ്ദേഹം ബാക്കിയാക്കി പോകുന്നത് സിരകളെ ത്രസിപ്പിച്ച ഒരു നാവികദൗത്യത്തിന്റെ ഓർമകളാണ്.

പാക്ക് തുറമുഖമായ കറാച്ചിയെ മുൾമുനയിൽ നിർത്തി ആക്രമിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’ ദൗത്യത്തിന്റെ നായകൻമാരിലൊരാളായിരുന്നു കമാൻഡർ കെ.പി.റാവു. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള നാവികദൗത്യങ്ങളിൽ ഏറ്റവും തിളക്കമുറ്റതായിട്ടാണ് ഓപ്പറേഷൻ ട്രൈഡന്റ് യുദ്ധചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.

Stories you may like

രവീന്ദ്ര കൗശിക്, ഇന്ത്യ കണ്ട ഏറ്റവും ധീരനായ ചാരൻ : ഭാരതത്തിന്റെ ‘കറുത്ത കടുവ

ഇന്ത്യ-ഫ്രാൻസ് പ്രതിരോധ ബന്ധം പത്തു വർഷത്തേക്ക് കൂടി; ‘ഹാമർ’ മിസൈലുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും

അറുപതുകളുടെ അവസാനകാലഘട്ടത്തിലാണ് ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നും ഓസ 1 എന്നു പേരുള്ള 8 മിസൈൽ ബോട്ടുകൾ വാങ്ങിയത്. പാക്കിസ്ഥാനെതിരെ ബംഗ്ലദേശിൽ ഉയരുന്ന ജനരോഷവും മറ്റു സംഗതികളും പരിഗണിച്ച് വീണ്ടുമൊരു യുദ്ധത്തിനു സാധ്യതയുണ്ടാകാമെന്ന വിലയിരുത്തലിലായിരുന്നു ബോട്ടുകൾ പെട്ടെന്നു തന്നെ വാങ്ങാൻ രാജ്യം തീരുമാനിച്ചത്. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സ്റ്റൈക്സ് മിസൈലുകളും അത്യാധുനിക റഡാറുകളും ഈ ബോട്ടുകളിലുണ്ടായിരുന്നു. ഈ ബോട്ടുകൾക്ക് പക്ഷേ ഒരു പരിമിതിയുണ്ടായിരുന്നു. റേഞ്ച് കുറവായതിനാൽ തീരസംരക്ഷണത്തിനായിരുന്നു ഇവ അഭികാമ്യം. മറ്റൊരു രാജ്യത്തിന്റെ മേഖലകളിൽ യുദ്ധം നടത്താൻ ഇവ അത്രയ്ക്ക് അനുയോജ്യമായിരുന്നില്ല.

1971 ഡിസംബർ മൂന്നിന് പാക്കിസ്ഥാൻ വ്യോമസേന ഇന്ത്യയുടെ ആറ് എയർഫീൽഡുകൾ ആക്രമിച്ചു. ഇതോടെ ബംഗ്ലദേശ് വിമോചന യുദ്ധത്തിന് കാഹളമായി. അതിർത്തി മേഖലകളിൽ താമസിയാതെ തന്നെ യുദ്ധം തുടങ്ങി. നാവികസേന കറാച്ചി തുറമുഖത്തെ ആക്രമിക്കാൻ പദ്ധതിയിട്ടു. പാക്കിസ്ഥാൻ നാവികസേനയുടെ മർമമാണ് കറാച്ചി. തുറമുഖത്ത് നാശനഷ്ടങ്ങൾ വരുത്തിയാൽ കടൽവഴിയുള്ള പോരാട്ടത്തിന് പാക്കിസ്ഥാൻ ഉടൻ പരുവപ്പെടില്ല. ഇതിനുള്ള നിയോഗം ഓസ 1 മിസൈൽ ബോട്ടുകൾക്ക് വന്നു ചേർന്നു. എന്നാൽ റേഞ്ച് കുറവുള്ള അധികം സഞ്ചരിക്കാൻ സാധ്യമല്ലാത്ത ഓസ എങ്ങനെ കറാച്ചിയിലെത്തിക്കും. നാവികസേനയിലെ പ്രതിഭാധനരായ ഓഫിസർമാർ അതിനും പ്രതിവിധി കണ്ടെത്തി. ഓസ ബോട്ടുകളെ കപ്പലിൽ കെട്ടി വലിച്ച് കറാച്ചിക്കു സമീപം എത്തിക്കുക. ഓപ്പറേഷൻ ട്രൈഡന്റിനു രൂപരേഖയായി.

ഐഎൻഎസ് നിപത്, നിർഘത്, വീർ എന്നീ ഓസ ബോട്ടുകളാണ് ട്രൈഡന്റിൽ അണിനിരന്നത്. കമാൻഡർ ബി.ബി. യാദവിനായിരുന്നു സ്ക്വാഡ്രന്റെ ചുമതല. ഐഎൻഎസ് കച്ചൽ, കിൽത്താൻ എന്നീ ഫ്രിഗേറ്റ് കപ്പലുകളാണ് ബോട്ടുകളെ വഹിച്ചത്. കിൽത്താന്റെ ക്യാപ്റ്റനായിരുന്നു അക്കാലത്ത് കമാൻഡറായിരുന്ന ഗോപാൽ റാവു.

മുംബൈയിൽ നിന്ന് ദൗത്യസേന കറാച്ചി ഹാർബറിനു സമീപമെത്തി. അവിടെ നിന്ന് നിപത്, നിർഘത്, വീർ എന്നീ മിസൈൽബോട്ടുകൾ തുറമുഖം ലക്ഷ്യമാക്കി നീങ്ങി. ഐഎൻഎസ് കിൽത്താനിൽ നിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് ദിശമാറ്റിയും മറിച്ചുമായിരുന്നു ആ യാത്ര.

അന്നു രാത്രി 11 മണിയോടെ ഐഎൻഎസ് നിർഘതിലെ റഡാർ ആദ്യ ലക്ഷ്യം കണ്ടെത്തി. പിഎൻഎസ് ഖൈബർ എന്ന പാക്കിസ്ഥാൻ നേവിയുടെ ഡിസ്ട്രോയർ പടക്കപ്പലായിരുന്നു അത്. പിഎൻഎസ് ഷാജഹാൻ, വീനസ് ചലഞ്ചർ എന്ന സൈനിക ചരക്കുകപ്പൽ എന്നിവയുടെ സ്ഥാനങ്ങളും താമസിയാതെ റഡാർ അടയാളപ്പെടുത്തി. പാക്കിസ്ഥാൻ സൈന്യത്തിനായുള്ള ആയുധങ്ങളും പടക്കോപ്പുകളും വഹിക്കുന്ന കപ്പലായിരുന്നു വീനസ് ചലഞ്ചർ.

താമസിയാതെ ആക്രമണം തുടങ്ങി. പാക്കിസ്ഥാൻ പടക്കപ്പലുകൾക്ക് എവിടുന്നാണ് ആക്രമണം വരുന്നതെന്ന് മനസ്സിലായില്ല. മിസൈലുകൾ അവയിൽ വന്നു പതിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ വ്യോമസേനയാണ് ആക്രമിക്കുന്നതെന്ന് വിചാരിച്ച് കപ്പലുകൾ വിമാനവേധ തോക്കുകൾ മുകളിലേക്കുയർത്തി. ഓസ ബോട്ടുകളാണ് യഥാർഥത്തിൽ തങ്ങളെ ആക്രമിക്കുന്നതെന്ന് അവർ അറിഞ്ഞതേയില്ല.

താമസിയാതെ മൂന്നു കപ്പലുകളും മുങ്ങി. പിഎൻഎസ് ഖൈബറിൽ നിന്ന് കറാച്ചി നാവികകേന്ദ്രത്തിലേക്ക് അപായസൂചന പോയി. കപ്പലുകൾ ആക്രമിച്ചു മുക്കിയ ശേഷം ബോട്ടുകളുടെ ശ്രദ്ധ തീരത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങളിലേക്കായി. ഇവിടേക്കും മിസൈലുകൾ പാഞ്ഞു. ഇന്ധനടാങ്കുകൾക്ക് തീപിടിച്ച് കറാച്ചി ഹാർബറിൽ വൻ അഗ്‌നിബാധ ഉടലെടുത്തു. സമയം കളയാതെ ബോട്ടുകൾ തിരിച്ചു യാത്ര തുടങ്ങി.

അപ്പോഴേക്കും പാക്ക് യുദ്ധവിമാനങ്ങൾ കപ്പലുകൾ മുങ്ങിയ സ്ഥലത്തേക്ക് എത്തി. ഇന്ത്യൻ പടക്കപ്പലുകൾ മേഖലയിലെത്തിയിട്ടുണ്ടെന്നും അവയാണ് ആക്രമണത്തിനു പിന്നിലെന്നും അനുമാനിച്ച അവർ തിരച്ചിൽ തുടങ്ങി. താമസിയാതെ അവരൊരു പടക്കപ്പൽ കണ്ടെത്തുകയും ചെയ്തു. അതിലേക്ക് വിമാനങ്ങൾ ആക്രമണം നടത്തി. എന്നാൽ അത് പാക്കിസ്ഥാന്റെ തന്നെ പടക്കപ്പലായ പിഎൻഎസ് സുൾഫിക്കറായിരുന്നു. പാക്ക് വ്യോമസേനയ്ക്ക് പറ്റിയ വലിയ അമളിയായിരുന്നു ആ ആക്രമണം.

ഡിസംബർ ഏഴിന് മുംബൈ നാവികതുറമുഖത്ത് ട്രൈഡന്റ് ദൗത്യസംഘത്തിലെ മൂന്ന് മിസൈൽ ബോട്ടുകളും രണ്ടു പടക്കപ്പലുകളും തിരിച്ചെത്തി. ഇവയ്ക്ക് തുറമുഖത്ത് വീരോചിതമായ വരവേൽപ് ലഭിച്ചു. ദിവസങ്ങൾക്ക് ശേഷം ഓപ്പറേഷൻ പൈത്തൺ എന്ന മറ്റൊരു ദൗത്യത്തിൽ മൂന്നു പാക്ക് കപ്പലുകൾ കൂടി ഇന്ത്യൻ നാവികസേന മുക്കി. കറാച്ചി തുറമുഖത്തെ ഇത്തരത്തിൽ നിർവീര്യമാക്കാൻ സേനയ്ക്ക് സാധിച്ചു. ഇന്ത്യ തിളക്കമാർന്ന വിജയം നേടിയ 1971 ബംഗ്ലദേശ് വിമോചന യുദ്ധത്തിലെ നിർണായകമായ ഏടായിരുന്നു ഈ ദൗത്യങ്ങൾ.

 

Tags: indian navy
Share1TweetSendShare

Latest stories from this section

“മരണം മുന്നിൽ കണ്ടിട്ടും തോക്ക് താഴെ വെക്കാത്ത ധീരനായപുത്രൻ;അരുൺ ഖേതർപാൽ കാലാതീതമായ പ്രേരണ

“മരണം മുന്നിൽ കണ്ടിട്ടും തോക്ക് താഴെ വെക്കാത്ത ധീരനായപുത്രൻ;അരുൺ ഖേതർപാൽ കാലാതീതമായ പ്രേരണ

ഇന്ത്യയ്ക്ക് സ്ഥിരമായ സുഹൃത്തുക്കളില്ല;ഇന്ത്യ സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം ; സിഡിഎസ് ജനറൽ അനിൽ ചൗഹാൻ

ഇന്ത്യയ്ക്ക് സ്ഥിരമായ സുഹൃത്തുക്കളില്ല;ഇന്ത്യ സ്വയംപര്യാപ്തമാകേണ്ടത് കാലഘട്ടത്തിൻറെ ആവശ്യം ; സിഡിഎസ് ജനറൽ അനിൽ ചൗഹാൻ

ലോകം ഇന്ത്യയിലേക്ക്, കടൽ കടന്ന് സൗഹൃദം’; അന്താരാഷ്ട്ര നാവികസംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു

ലോകം ഇന്ത്യയിലേക്ക്, കടൽ കടന്ന് സൗഹൃദം’; അന്താരാഷ്ട്ര നാവികസംഗമത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നു

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

“ചൈനീസ് പകർപ്പല്ല, ഇന്ത്യയുടെ തനത് കരുത്ത്; ആകാശസീമകളിൽ ഇനി ഭാരതത്തിന്റെ ‘അസ്ത്ര’ ഗർജ്ജനം

Discussion about this post

Latest News

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

14 കഴിഞ്ഞ പെൺകുട്ടികൾക്കായി രാജ്യവ്യാപകമായി എച്ച്പിവി വാക്സിനേഷൻ ഡ്രൈവ് ; പ്രധാനമന്ത്രി അജ്മീറിൽ തുടക്കം കുറിക്കും

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

തിരുപ്പറൻകുണ്ഡ്രം മുരുകനെ കാണാൻ മോദി എത്തുന്നു ; പ്രധാനമന്ത്രി മാർച്ച് 1ന് തമിഴ്നാട് സന്ദർശിക്കും ; 7000 കോടി രൂപയുടെ കേന്ദ്ര പദ്ധതികൾക്ക് ഉദ്ഘാടനം

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി യാക്കോബായ സഭാ പരമാധ്യക്ഷൻ ; സഭകൾ ഒന്നിച്ചു നിൽക്കണമെന്ന് സൂചിപ്പിച്ച് മോദി

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

നാല് ദിവസത്തെ സന്ദർശനത്തിനായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലെത്തി ; ആദ്യ സന്ദർശനം മുംബൈയിൽ

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വിജയ്ക്കെതിരെ അവിഹിതബന്ധം ആരോപിച്ച് ഭാര്യ സംഗീത ; വിവാഹമോചന ഹർജി ഫയൽ ചെയ്തു

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ചൈന ; പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

പാകിസ്താൻ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം ; പാക് പ്രധാനമന്ത്രിയുടെ ഓഫീസിന് തൊട്ടടുത്തുള്ള ‘ആറ്റോമിക്’ കേന്ദ്രങ്ങളിലും ആക്രമണം

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

‘പളനിസ്വാമി സ്വേച്ഛാധിപതി, സ്റ്റാലിൻ ആണ് യഥാർത്ഥ ദളപതി’ ; ഡിഎംകെയിൽ ചേർന്നതിന്റെ കാരണം പറഞ്ഞ് പനീർസെൽവം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies