തിരുവനന്തപുരം: കേരള പൊലീസിൽ ഇസ്ലാമിക ഭീകരർക്ക് ഒത്താശ ചെയ്യുന്ന പച്ചവെളിച്ചം പോലെയുള്ള കൂട്ടായ്മകൾ ഇപ്പോഴും സജീവമാണെന്ന ബിജെപി ആരോപണം ശരിവെച്ച് ഒരു പൊലീസുകാരന് സസ്പെൻഷൻ. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അനസ് പി കെക്കാണ് സസ്പെൻഷൻ. ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ നീക്കങ്ങൾ എസ്ഡിപിഐ നേതാക്കൾക്ക് അനസ് ഒറ്റി എന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ ബി എം എസ് പ്രവർത്തകനായ കെ എസ് ആർ ടി സി കണ്ടക്ടർ മധുസൂദനനെ മൃഗീയ ആക്രമിച്ച പ്രതികളിൽ ഒരാൾ അനസിന്റെ ഫോണിലേക്ക് വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. മക്കളോടൊപ്പം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം.
സംസ്ഥാനത്ത് അടുത്തയിടെ നടന്ന ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ കൊലപാതകങ്ങളിലും പൊലീസിനെതിരെ ബിജെപി നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു. അത് പൊലീസിന് മേലുള്ള ഭരണതലത്തിലുള്ള സമ്മർദ്ദം കൊണ്ടാണോ അതോ പൊലീസിനുള്ളിലെ ഇടപെടലുകൾ മൂലമാണോ എന്ന് ബിജെപി സംസ്ഥാന നേതാക്കൾ ആരാഞ്ഞിരുന്നു.
Discussion about this post