കർണാടകയിലെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് സ്വതന്ത്രമാക്കുമെന്ന മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ സാഹചര്യം വിശദീകരിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ശബരിമലയിൽ ആചാരത്തിനെതിരെ നിലപാട്. ദേവസ്വം മന്ത്രി തീർത്ഥം കൊണ്ട് കൈ കഴുകുന്നു. മട്ടന്നൂർ ക്ഷേത്രം ഭക്തരോട് ആലോചിക്കാതെ ഏറ്റെടുക്കുന്നു തുടങ്ങിയവയാണ് ഇവിടെ നടക്കുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ ഇതരമതങ്ങൾക്ക് അർഹമായ പരിഗണന നൽകുന്ന സർക്കാർ വഖഫ് ബോർഡ് നിയമന തീരുമാനങ്ങൾ കൂടിയാലോചനക്കു ശേഷം മരവിപ്പിക്കുന്നു. യാക്കോബ–ഓർത്തഡോക്സ് തർക്കം സമവായത്തിലൂടെ പരിഹരിക്കാൻ നോക്കുന്നു. എന്തുകൊണ്ട് ക്ഷേത്രങ്ങൾക്കും സമാന പരിഗണന നൽകുന്നില്ലെന്നും ശ്രീജിത്ത് പണിക്കർ ചോദിക്കുന്നു.
അതേസമയം ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കാൻ നിയമ നിർമ്മാണം നടത്തുമെന്ന് കർണാടക സർക്കാർ ആവർത്തിച്ച് വ്യക്തമാക്കി. പ്രസ്തുത ബിൽ അവതരിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ക്ഷേത്രങ്ങൾക്ക് സ്വയംഭരണമെന്ന ബിജെപി ആശയം കർണാടകയിൽ ഉടൻ നടപ്പിലാകുമെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
Discussion about this post