ഡൽഹി: താലിബാൻ ഭരണത്തിന് കീഴിൽ നരകയാതന അനുഭവിക്കുന്ന അഫ്ഗാൻ ജനതക്ക് സഹായ ഹസ്തവുമായി ഇന്ത്യ. രണ്ട് ടൺ അവശ്യ ജീവൻ രക്ഷാ മരുന്നുകൾ അടങ്ങിയ മൂന്നാം ഘട്ട മെഡിക്കൽ സഹായം ഇന്ത്യ കബൂളിൽ എത്തിച്ചു. കബൂളിലെ ഇന്ദിരാ ഗാന്ധി ആശുപത്രിക്ക് ഇന്ത്യ സഹായം കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇതിന് പുറമെ കൂടുതൽ ഔഷധങ്ങളും ഭക്ഷ്യ ധാന്യങ്ങളും അഫ്ഗാൻ ജനതക്ക് വരു ദിവസങ്ങളിൽ ഇന്ത്യ വിതരണം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ തവണ അമ്പതിനായിരം ഡോസ് കൊവിഡ് വാക്സിനുകളും 1.6 ടൺ മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യ അഫ്ഗാന് കൈമാറിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ ജനസാന്ദ്രത കൂടിയ 11ൽ 10 പ്രദേശങ്ങളിലും കൊടിയ ഭക്ഷ്യക്ഷാമം അനുഭവപ്പെടുകയാണ് എന്നാണ് വിവരം. പട്ടിണി മൂലം കുടുംബങ്ങൾ പ്രായപൂർത്തിയാകാത്ത പെണ്മക്കളെ പോലും ഭീകരർക്ക് വിൽക്കുന്ന സംഭവങ്ങളും അനവധിയാണ്.
Discussion about this post