ലാസ: ടിബറ്റിലെ 99 അടി ഉയരവും 45 പ്രാർത്ഥനാ ചക്രങ്ങളുമുള്ള ബുദ്ധ പ്രതിമ ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ താലിബാൻ മോഡലിൽ തകർത്തു. ബുദ്ധ സന്യാസിമാരെ മർദ്ദിച്ച് അവശരാക്കിയ ശേഷമായിരുന്നു പ്രതിക തകർത്തത്. പ്രതിമ തകർത്ത ദൃശ്യങ്ങൾ പകർത്തി എന്നാരോപിച്ച് സന്യാസിമാരെ അറസ്റ്റ് ചെയ്തു.
ഡിസംബർ 12ന് ആരംഭിച്ച് ഒൻപത് ദിവസം കൊണ്ടാണ് പ്രതിമ പൂർണമായും തകർത്തത്. അനുവദനീയമായതിലും കൂടുതൽ ഉയരത്തിൽ നിമ്മിച്ചു എന്ന് ആരോപിച്ചായിരുന്നു പ്രതിമ തകർത്തത്. എന്നാൽ ആറ് വർഷം മുൻപ് നിർമ്മിച്ച പ്രതിമയാണ് ഇതെന്നും ഇതിന്റെ നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തങ്ങളുടെ പക്കൽ ഉണ്ടെന്നും ബുദ്ധ സന്യാസിമാർ പറയുന്നു.
ടിബറ്റൻ സംസ്കാരം നാമവശേഷമാക്കാനുള്ള ചൈനയുടെ ശ്രമത്തിന്റെ ഭാഗമായാണ് പ്രതിമ പൊളിച്ചതെന്ന് ബുദ്ധ മതാനുയായികൾ പറയുന്നു. ടിബറ്റൻ ഭാഷ പഠിപ്പിക്കുന്ന സ്കൂളുകൾ മുഴുവൻ ചൈനീസ് സ്കൂളുകൾ ആക്കി മാറ്റി. ചൈനീസ് അധികൃതരുടെ കടന്നുകയറ്റങ്ങളെ ചോദ്യം ചെയ്യുന്ന ബുദ്ധ സന്യാസിമാരെ തടവിൽ വെച്ച് അതിക്രൂര മർദ്ദനങ്ങൾക്ക് വിധേയരാക്കുന്നതായും അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post