ബംഗലൂരു: കർണാടകയിൽ സംസ്കൃത സർവകലാശാല സ്ഥാപിക്കാൻ 100 ഏക്കർ ഭൂമി അനുവദിച്ച് ബിജെപി സർക്കാർ. എന്നാൽ സർവകാലാശാല സ്ഥാപിക്കാനുള്ള നീക്കത്തെ എതിർത്ത് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസിനെ പിന്തുണച്ചും ബിജെപി സർക്കാരിനെ എതിർത്തും ഇസ്ലാമികവാദികളും പ്രാദേശികവാദികളും രംഗത്തെത്തിയിട്ടുണ്ട്.
Magadi's savanadurga is a pre historic site. Remnants of civilization that existed 2000+ years back have been found here.
Instead of boosting tourism sector of this taluk govt is allotting land to useless Sanskrit university.#SayNoToSanskrit #ಸಂಸ್ಕೃತವಿವಿಬೇಡ pic.twitter.com/OUBwjCgiXO— A N Nataraj Gowda – ಎ.ಎನ್.ನಟರಾಜ್ ಗೌಡ (@annatarajgowda) January 16, 2022
കോൺഗ്രസ് കർണാടക സംസ്ഥാന വക്താവ് എ എൻ നടരാജ ഗൗഡയാണ് സംസ്കൃത സർവകലാശാല സ്ഥാപിക്കാനുള്ള നീക്കത്തെ വിമർശിച്ച് ട്വീറ്റുമായി രംഗത്ത് വന്നത്. തുടർന്ന് ഗൗഡയെ പിന്തുണച്ച് മറ്റ് കോൺഗ്രസ് നേതാക്കളും ഒപ്പം ഇസ്ലാമികവാദികളും പ്രാദേശികവാദികളും രംഗത്ത് വരികയായിരുന്നു. സംസ്കൃതത്തിനെതിരെ ട്വിറ്ററിൽ വിദ്വേഷ ഹാഷ്ടാഗ് പ്രചാരണവും ഇവർ തുടങ്ങി വെച്ചിട്ടുണ്ട്.
‘താലൂക്കിൽ ടൂറിസം വികസിപ്പിക്കുന്നതിന് പകരം യാതൊരു പ്രയോജനവും ഇല്ലാത്ത സംസ്കൃത സർവകലാശാലക്ക് വേണ്ടി സർക്കാർ ഭൂമി അനുവദിക്കുകയായിരുന്നു.‘ ഇതായിരുന്നു നടരാജ ഗൗഡയുടെ ട്വീറ്റ്. ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് പോപ്പുലർ ഫ്രണ്ടും മറ്റ് തീവ്ര ഇസ്ലാമിക സംഘടനകളും. ദ്രാവിഡ വികാരം ആളിക്കത്തിച്ച് വംശീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ പ്രാദേശിക പാർട്ടികളുടെ ഭാഗത്ത് നിന്നും സജീവമാണ്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ബിജെപിയുടെയും കർണാടക സർക്കാരിന്റെയും തീരുമാനം.
Discussion about this post