മോസ്കോ: കിഴക്കൻ ഉക്രെയിനിൽ നിരവധി തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഒരു രാജ്യത്തിന്റെയും സ്വാതന്ത്ര്യത്തിൽ ഇടപെടില്ലെന്നും എന്നാൽ റഷ്യയുടെ പരമാധികാരം സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നുമുള്ള വ്ലാഡിമർ പുടിന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് സ്ഫോടനങ്ങൾ ഉണ്ടായത് എന്നാണ് റിപ്പോർട്ട്. ഉക്രെയിനെ ആക്രമിക്കാൻ തുനിഞ്ഞാൽ റഷ്യയുമായുള്ള എല്ലാ സാമ്പത്തിക- നയതന്ത്ര ബന്ധങ്ങളും ഉപേക്ഷിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും മുന്നറിയിപ്പ് നൽകിയിരുന്നു.
ഉക്രെയ്ൻ അതിർത്തിയിൽ കഴിഞ്ഞ ദിവസം റഷ്യ വൻ തോതിൽ സേനാവിന്യാസവും സൈനികാഭ്യാസങ്ങളും നടത്തിയിരുന്നു. ഇത് ആക്രമണം ഉടൻ ഉണ്ടാകുമെന്ന പ്രതീതി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഉക്രെയ്ൻ പ്രസിഡന്റ് പടിഞ്ഞാറൻ രാജ്യങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരുന്നു.
റഷ്യൻ സേനയുടെ നാൽപ്പത് ശതമാനവും ദിവസങ്ങളായി യുദ്ധ സന്നദ്ധരായി നിലയുറപ്പിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിച്ച് വരികയാണെന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യക്തമാക്കിയിരുന്നു.
Discussion about this post