Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ആസാദിയുടെ പേരിൽ വിഘടനവാദികൾ കശ്മീരിൽ നടപ്പിലാക്കിയത് ഇന്ത്യയെ വെട്ടിമുറിക്കാനുള്ള പാകിസ്ഥാൻ അജണ്ട‘: തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികൾക്കെതിരെ യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താൻ അനുമതി നൽകി എൻ ഐ എ കോടതി

by Brave India Desk
Mar 19, 2022, 05:10 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: തീവ്രവാദ ഫണ്ടിംഗ് കേസിൽ സുപ്രധാന നിരീക്ഷണവുമായി എൻ ഐ എ കോടതി. കശ്മീരിൽ വിഘടനവാദം വളർത്താൻ തീവ്രവാദ ഫണ്ടിംഗ് കേസ് പ്രതികളും പാകിസ്ഥാനും പൊതു അജണ്ടയാണ് നടപ്പിലാക്കിയതെന്ന് കോടതി നിരീക്ഷിച്ചു.

പ്രതികൾക്കും പാകിസ്ഥാനും ഒരേ ലക്ഷ്യമാണ് ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ ധാരണയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഘടനവാദ പ്രവർത്തനങ്ങൾക്ക് പാകിസ്ഥാനിൽ നിന്നും ഫണ്ട് എത്തിയതെന്നും എൻ ഐ എ കോടതി ജഡ്ജി പർവീൺ സിംഗ് പറഞ്ഞു.

Stories you may like

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

മുൻ കശ്മീർ എം എൽ എ റഷീദ് എഞ്ചിനീയർ, വ്യവസായി സഹൂർ അഹമ്മദ് ഷാ, ബിട്ട, അഫ്താബ് അഹമ്മദ് ഷാ, അവതാർ അഹമ്മദ് ഷാ, നയീം ഖാൻ, ബഷീർ അഹമ്മദ് ഭട്ട് തുടങ്ങിയ പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യൽ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ, യുഎപിഎ എന്നിവ ചുമത്തി കേസെടുക്കാനും കോടതി നിർദ്ദേശിച്ചു.

ഭീകരവാദികളും കശ്മീർ വിഘടനവാദികളും പൊതുവായ ലക്ഷ്യത്തിനായി ഒരുമിച്ചു നിന്ന് പ്രവർത്തിച്ചതായി സയീദ് അലി ഗീലാനിയുടെയും മുഹമ്മദ് യാസീൻ മാലിക്കിന്റെയും സംയുക്ത പ്രസതാവന വിലയിരുത്തിയ ശേഷം കോടതി അഭിപ്രായപ്പെട്ടു. കശ്മീരിൽ വലിയ തോതിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും അത് അക്രമത്തിലേക്കും കലാപത്തിലേക്കും നയിക്കാനും വലിയ തോതിൽ ഗൂഢാലോചന നടന്നതായും കോടതി നിരീക്ഷിച്ചു.

ആസാദിയുടെ പേരിൽ കശ്മീരിൽ ഭീകരാക്രമണങ്ങളും രാജ്യവിരുദ്ധ റാലികളും സംഘടിപ്പിക്കുന്നതിന് വിദേശ ഫണ്ട് സ്വരൂപിക്കാൻ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് തലവൻ യാസീൻ മാലിക് വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നതായി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻ ഐ എ വ്യക്തമാക്കി. പ്രതികളായ ഷബീർ ഷാ, യാസിൻ മാലിക്, റഷീദ് എഞ്ചിനീയർ, അൽത്താഫ് ഫന്തൂഷ് എന്നിവർ ഭീകരവാദ പ്രവർത്തനങ്ങൾക്കായി നേരിട്ട് ഫണ്ട് സ്വരൂപിച്ചതായി വ്യക്തമായെന്നും കോടതി അറിയിച്ചു.

ഭീകരവാദ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ഫണ്ട് പാകിസ്ഥാനിൽ നിന്നും നേരിട്ട് ഇന്ത്യയിൽ എത്തിയെന്നും ഇതിനായി നയതന്ത്ര ഉദ്യോഗസ്ഥർ വരെ പ്രവർത്തിച്ചുവെന്നും കോടതി വ്യക്തമാക്കി. ഹഫീസ് സയീദിനെ പോലെയുള്ള അന്താരാഷ്ട്ര ഭീകരന്മാർ പിരിച്ച പണവും ഇന്ത്യയിലെത്തിയെന്നും കോടതി പറഞ്ഞു.

പ്രതികൾക്ക് പുറമെ ലഷ്കർ ഇ ത്വയിബ സ്ഥാപകൻ ഹാഫീസ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ മേധാവി സയീദ് സലാഹുദ്ദീൻ, വിഘടനവാദി നേതാക്കളായ യാസിൻ മാലിക്, ഷബീർ ഷാ, മസ്രത് ആലം എന്നിവർക്കെതിരെയും യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ എൻ ഐ എ കോടതി ഉത്തരവിട്ടു.

വിഘടനവാദ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ അടിത്തറ നൽകാനാണ് ഹുറീയത് കോൺഫറൻസ് സ്ഥാപിച്ചതെന്ന് എൻ ഐ എ കോടതിയിൽ വിശദീകരിച്ചു. നിരവധി വിദേശ ഉറവിടങ്ങളിൽ നിന്നും കശ്മീരിൽ വിഘടനവാദം വളർത്തി അശാന്തി പടർത്താൻ ജമാ അത്ത് ഉദ്ദവ തലവൻ ഹാഫീസ് സയീദും ഹുറീയത് കോൺഫറൻസ് നേതാക്കളും നിരോധിത ഭീകര സംഘടനകളായ ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ ഇ ത്വയിബ എന്നിവയും ഒരുമിച്ച് പണം സ്വരൂപിച്ചുവെന്നും കോടതിയിൽ എൻ ഐ എ ചൂണ്ടിക്കാട്ടി.

കശ്മീരിൽ സൈനികർക്ക് നേരെ കല്ലേറ് നടത്തിയവരും സ്കൂളുകൾ അഗ്നിക്കിരയാക്കിയവരും പൊതുമുതൽ നശിപ്പിച്ചവരും പാകിസ്ഥാന് വേണ്ടി ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുകയായിരുന്നുവെന്നും എൻ ഐ എ കോടതിയിൽ വ്യക്തമാക്കി.

Tags: JnKAzadi Movementterrorismpakistannia courtNIAfundingcharge sheet
ShareTweetSendShare

Latest stories from this section

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

Discussion about this post

Latest News

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

ഇത് ട്രെൻഡ് അല്ല സുനാമി; ജംഗിൾ രാജിന് നോ എൻട്രിയെന്ന് ജെപി നദ്ദ

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

നന്ദി! കോൺഗ്രസിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ല ;  ബീഹാറിൽ മികച്ച ഫലം തന്നത് മഹിള-യൂത്ത് ഫോർമുലയെന്ന് മോദി

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

ജിന്നയുടെ സ്വന്തം…പാകിസ്താൻ പത്രത്തിനും ബോധമില്ലേ…വാർത്തയ്‌ക്കൊപ്പം എഐ പ്രോംപ്റ്റും പ്രസിദ്ധീകരിച്ചു

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

കുട്ടികളെ ഭഗവദ്ഗീത കൂടി പഠിപ്പിക്കുന്നത് നല്ലതായിരിക്കും: വൈക്കം വിജയലക്ഷ്മി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

സെഞ്ച്വറി നേട്ടത്തിനരികിൽ രാഹുൽ ഗാന്ധി ; ഇതുവരെ തോറ്റത് 95 ഇലക്ഷനുകളിൽ ; ഒടുവിലത്തെ വോട്ടർ അധികാർ യാത്രയും പാഴായി

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

വിജയിച്ചത് സദ്ഭരണവും വികസനവുമെന്ന് മോദി ; വൈകുന്നേരം 6 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ കാണാനെത്തും

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

ഒരു കുഞ്ഞില്ലാത്ത ദുഃഖം തീർക്കാൻ നൂറുകണക്കിന് ആൽമരങ്ങൾക്ക് അമ്മയായി മാറിയ ‘മരങ്ങളുടെ മാതാവ്’ ; പത്മശ്രീ സാലുമരദ തിമ്മക്ക അന്തരിച്ചു

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies