ഖത്തർ : ഭൂകമ്പ ബാധിതർക്ക് തണലേകാൻ ഖത്തർ ലോകകപ്പിലെ 10,000 മൊബൈൽ വീടുകൾ തുർക്കിയിലേക്ക്. വീടുകൾ കയറ്റിയയക്കുന്ന വിവരം ഖത്തർ സ്ഥിരീകരിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് സഹായം തേടുകയാണ്. ഇവർക്ക് സഹായഹസ്തവുമായാണ് ഖത്തർ എത്തിയിരിക്കുന്നത്.
ഭൂകമ്പത്തിൽ തുർക്കിയിൽ 25 ബില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായതായി ജെപി മോർഗൻ പറഞ്ഞിരുന്നു. അതിജീവിതരിൽ പലർക്കും തണുപ്പുകാലത്ത് വീടില്ലാതായിരിക്കുകയാണ്. ഈ അവസരത്തിലാണ് തുർക്കിയിലേക്കും സിറിയയിലേക്കും വീടുകൾ കയറ്റിയയക്കുന്നത്.
അതേസമയം തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 41,000 കടന്നു. തുർക്കിയിൽ മുപ്പത്താറായിരത്തോളവും സിറിയയിൽ ആറായിരത്തോളവും മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂമ്പമാണെന്ന് ഐക്യരാഷ്ട്ര സംഘടന പറഞ്ഞു.
Discussion about this post