തൃശൂർ: മുപ്ലിയത്ത് അതിഥിത്തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അഞ്ച് വയസ്സുകാരൻ വെട്ടേറ്റ് മരിച്ചു. അസം സ്വദേശി നജിറുൾ ഇസ്ലാമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ അമ്മ നജ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്മാവനായ ജമാലുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്നവർ ചേർന്ന് അക്രമിയെ കെട്ടിയിട്ട് കീഴ്പ്പെടുത്തിയ ശേഷം വരന്തരപ്പിള്ളി പോലീസിന് കൈമാറുകയായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
ബുധനാഴ്ച രാത്രി രണ്ട് കുടുംബങ്ങൾ തമ്മിലുണ്ടായ തർക്കം ഇന്ന് രാവിലെയും തുടരുകയായിരുന്നു. തർക്കത്തിനിടെ ഇവർ പരസ്പരം കത്തിയും മറ്റ് ആയുധങ്ങളും എടുത്ത് വീശി. ഇതിനിടെയാണ് നാജുർ ഇസ്ലാം കൊല്ലപ്പെടുന്നത്. അമ്മ നജ്മയുടെ പരിക്കും ഗുരുതരമാണെന്നാണ് വിവരം.
Discussion about this post