കൊച്ചി: യുവം വേദിയിലെ പ്രസംഗത്തിൽ കേരളത്തിലെ സ്വർണ്ണക്കടത്തിനെക്കുറിച്ച് പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ കയറ്റുമതി വർദ്ധിപ്പിച്ച് രാജ്യത്തെ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പരിശ്രമിക്കുമ്പോൾ കേരളത്തിൽ ചിലർ സ്വർണക്കടത്തിന് കുടപിടിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തൊഴിലും വരുമാനവുമില്ലാത്ത കേരള യുവാക്കളെ രാഷ്ട്രീയക്കാർ ചൂഷണം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി വിമർശിച്ചു.
പരമ്പരാഗത ചികിത്സ എന്ന അമൂല്യമായ സമ്പത്തിനാൽ അനുഗ്രഹീതമായ നാടാണ് കേരളം. കെനിയൻ പ്രധാനമന്ത്രിയുടെ മകളുടെ കണ്ണിന്റെ രോഗം ഭേദമാക്കിയ കേരളത്തിലെ പരമ്പരാഗത ചികിത്സാ രീതിയുടെ മികവിനെ കുറിച്ച് താൻ മൻ കീ ബാത്തിൽ പരാമർശിച്ച കാര്യം പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിൽ കേന്ദ്ര സർക്കാർ സർവാത്മനാ ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ യുവാക്കളുടെ ഭാവി നശിപ്പിച്ചതിൽ ഇരുമുന്നണികൾക്കും പങ്കുണ്ട്. കേരളത്തിലെ ഇരുമുന്നണികളും ചേർന്ന് ഈ നാടിനെ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റുന്നു. യുവാക്കളുടെ ഭാവി കൊണ്ട് കളിക്കുന്ന ഒരു സർക്കാരും അധികകാലം നിലനിന്ന ചരിത്രമില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
Discussion about this post