വൈഎസ്ആറിന്റെ ജീവിതം പറഞ്ഞ ‘യാത്ര’യ്‌ക്ക് ശേഷം കൃത്യമായി പറഞ്ഞാൽ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രം, അത് തന്നെയാണ് മലയാളസിനിമാ പ്രേക്ഷകരെ ‘ഏജന്റ്’ എന്ന ചിത്രത്തിലേക്ക് ആകർഷിച്ച പ്രധാനഘടകം. തങ്ങളുടെ മെഗാസ്റ്റാറിന്റെ തെലുങ്കിലെ മറ്റൊരു മികച്ച പ്രകടനം കാണാൻ തീയേറ്ററുകളിലേക്ക് എത്തിയ പ്രേക്ഷകരെ മമ്മൂട്ടി അഖിൽ അക്കിനേനി ചിത്രം നിരാശരാക്കിയില്ല എന്ന് നിസംശയം പറയാം
ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് ഏജൻറ്.റോ തലവന്‍ മേജര്‍ മഹാദേവൻ, രാമകൃഷ്ണ എന്ന റിക്കി, ധർമ്മ എന്നിവരാണ് ഏജന്റിലെ പ്രധാന കഥാപാത്രങ്ങൾ. മമ്മൂട്ടി അവതരിപ്പിക്കുന്ന മഹാദേവനെ ദ ഡെവിൾ എന്നും അഖിൽ അക്കിനേനിയുടെ രാമകൃഷ്ണയെ വൈൽഡ് സാല എന്നും ഡിനോ മോറിയ അവതരിപ്പിക്കുന്ന ധർമ്മയെ ദ ഗോഡ് എന്നുമാണ് ചിത്രത്തിൽ വിശേഷിപ്പിക്കുന്നത്. ചിത്രം ഒരു ഫുൾ ആക്ഷൻ ത്രില്ലർ ആണെങ്കിലും പ്രണയത്തിനും റൊമാൻസിനും വൈകാരികതയ്ക്കും തിരക്കഥാ കൃത്തും സംവിധായകനും പ്രാധാന്യം നൽകിയിട്ടുണ്ട്.ഒരു റോ ചീഫും റോ ഏജന്റും തമ്മിലുള്ള മാനസിക ബന്ധത്തിന്റെയും പ്രൊഫഷണൽ ബന്ധത്തിന്റെയും കഥപറയുന്ന പാൻ ഇന്ത്യൻ ചിത്രമാണ് ഏജന്റ്.
റോ ഏജന്റ് ആകുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന ആളാണ് റിക്കി . ഈ ലക്ഷ്യം നിറവേറ്റാനാണ് അദ്ദേഹം തന്റെ ജീവിതകാലം മുഴുവൻ പ്രവർത്തിക്കുന്നത്. പല പരീക്ഷകളും എഴുതി വിജയിച്ച് ഇന്റർവ്യുവരെ എത്തി പരാജയപ്പെടുകയാണ് . അതിനിടയിൽ പ്രണയവും റിക്കിയുടെ ലൈഫിലൂടെ കടന്നു പോകുന്നു.. ഒരു ഹാക്കറായ റിക്കി സ്വയം വിളിക്കുന്നത് തന്നെ വൈൽഡ് സ്പൈ എന്നാണ്. ഒടുവിൽ താൻ ‘ഗുരുജി’യെ പോലെ കാണുന്ന മഹാദേവനിൽ മതിപ്പുളവാക്കാനുള്ള ശ്രമങ്ങൾ നടത്തുന്ന റിക്കി അതിൽ വിജയിക്കുകയും അവർ തമ്മിൽ അതിശയകരമായ ഒരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്യുന്നു. തുടർന്ന് റോയിൽ എത്തുകയും ചെയ്യുന്നു.
ഈ കാലയളവിൽ ധർമ്മയുടെ നേതൃത്വത്തിലുള്ള സിൻഡിക്കേറ്റ്മായി പോരാടുകയായിരുന്നു റോ ചീഫ് മഹാദേവൻ . രാജ്യത്തെ ഇല്ലാതാക്കാൻ ധർമ്മ ഒരു പ്ലാൻ തയ്യാറാക്കുന്നു. എന്ത് വിലകൊടുത്തും ഇത് തടയാനാണ് മഹാദേവന്റെ ശ്രമം. ഒടുവിൽ റിക്കിയെ ഉപയോഗിച്ച് ധർമ്മയുടെ നേരെ പൊരുതാൻ ഒരുങ്ങുന്ന മഹാദേവനും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ചിത്രത്തിൽ തന്റെ റോൾ എത്രയൊക്കെ ഭംഗിയാക്കാമോ അത്രത്തോളം ഭംഗിയാക്കിയിട്ടുണ്ട് മലയാളത്തത്തിന്റെ മെഗാസ്റ്റാർ മമ്മൂക്ക.ചിത്രത്ത്തിന്റെ ഒഴുക്ക് കുറയുന്ന സന്ദർഭങ്ങളിൽ അത് മൈൻൻ്റെയ്ൻ ചെയ്തത് കൊണ്ടുപോയത് മമ്മുട്ടിയുടെ കഥാപാത്രമാണ് എന്നതിൽ സംശയമില്ല.ചിത്രത്തിലെ അദ്ദേഹത്തിൻ്റെ ആക്ഷൻ രംഗങ്ങൾ ആരാധകർക്ക് ആഘോഷിക്കാനുള്ള വക നൽകുന്നു. മമ്മൂട്ടി തന്നെയാണ് തെലുങ്കിലും ശബ്ദം കൊടുത്തിരിക്കുന്നത്.വളരെ സ്റ്റെലിഷായാണ് മമ്മൂട്ടിയെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രത്തിൽ എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം ആക്ഷൻ രംഗങ്ങളാണ്. പ്രത്യേകിച്ച് ക്ലൈമാക്സിലെ ട്വിസ്റ്റുകൾ നിറഞ്ഞ സംഘട്ടന രംഗങ്ങൾ. അതിന്റെ കൂടെ കിടിലൻ പശ്ചാത്തലം കൂടി ആയപ്പോൾ സിനിമാ പ്രേക്ഷകർക്ക് മികച്ച തിയേറ്റർ അനുഭവമാണ്സമ്മാനിക്കുന്നത്. ദൈവം ചെകുത്താനെ കീഴ് പ്പെടുത്തുമോ അതോ മറിച്ചു സംഭവിക്കുമോ എന്നാണ് സിനിമ കാണുന്ന ഓരോ നിമിഷത്തിലും പ്രേക്ഷകൻ ചിന്തിക്കുന്നത്.
സംഘട്ടന രംഗങ്ങളിലെ അഖിലിന്റെ പ്രത്യേക ഡാൻസ് മൂവ്മെന്റുകളും പ്രശംസനീയമാണ്, തീയേറ്ററുകളിൽ കൈയ്യടി നേടിക്കൊടുക്കുന്ന രൂപത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് അഖിലിൻ്റേത്. ചിത്രത്തിൻ്റെ വിഎഫ്എക്സ് നിരാശപ്പെടുത്തുന്നതാണെന്ന് പറയാം.
ക്യാമറയും എഡിറ്റിംഗും പശ്ചാത്തല സംഗീതവുമൊക്കെ പ്രശംസ അർഹിക്കുന്നവയാണ്. അഖിലിൻ്റെ നായികയായി എത്തിയ സാക്ഷി വൈദ്യയും വില്ലനായെത്തിയ ഡിനോ മോറിയയും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്.
Discussion about this post